അമേരിക്കയിൽ ജൂതപള്ളിയിലെ പ്രസിഡന്റ് കൊല്ലപ്പെട്ട നിലയിൽ...കുത്തേറ്റ നിലയിൽ വീടിന് പുറത്ത് കണ്ടെത്തുകയായിരുന്നു...ശരീരത്തിൽ ഒന്നിലധികം മുറിവുകളുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു...പ്രസിഡന്റിനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ....

ഇസ്രയേൽ-ഹമാസ് യുദ്ധം മൂർച്ചിക്കുന്നതിനിടെ ഇസ്രായേലിന് വൻ സാമ്പത്തിക സഹായ വാഗ്ദാനവുമായി അമേരിക്ക. 105 ബില്യൺ ഡോളറാണ് (1.17 ലക്ഷം കോടി രൂപ) പ്രതിരോധത്തിനായി ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. ഇസ്രയേൽ-പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎസ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞത് .ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാകുന്നതിനിടയിൽ അമേരിക്കയിലെ ജൂതപള്ളിയിലെ പ്രസിഡന്റിനെ അക്രമികൾ കുത്തിക്കൊലപ്പെടുത്തി.
ഡെട്രോയിറ്റ് സിനഗോഗ് ബോർഡ് പ്രസിഡന്‍റ് സാമന്ത വോൾ ആണ് ശനിയാഴ്‌ച കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സാമന്ത വോളിനെ കുത്തേറ്റ നിലയിൽ വീടിന് പുറത്ത് കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം മുറിവുകളുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു പ്രസിഡന്റിനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.ഡിട്രോയിറ്റ് ഡൗൺടൗണിലെ ഐസക് അഗ്രി ഡൗൺടൗൺ സിനഗോഗ് ബോർഡിന്‍റെ പ്രസിഡന്‍റായിരുന്നു സാമന്ത. കൂടാതെ, ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട് സജീവ രാഷ്‌ട്രീയത്തിലും സാമന്ത പങ്കാളിയായിരുന്നു.സമാന്ത വോളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്ദൃക്സാക്ഷികൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാമന്ത വോളിനെയാണ് കണ്ടത്.
വീടിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ജൂതർക്കെതിരെ തീവ്രവാദികളുടെ പ്രതിഷേധം അലയടിക്കുന്നുണ്ട്.ഇതിനിടയിലാണ് സിനഗോഗ് ബോർഡ് പ്രസിഡന്‍റ് സാമന്ത വോളിന്റെയും കൊലപാതകം. അതിനാൽ പ്രസിഡന്റിന്റെ കൊലപാതകത്തിൽ ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.ഇസ്രായേൽ, ബന്ദിയാക്കപ്പെട്ട ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന കൊടും ഭീകര താണ്ഡവത്തിന് ആവേശം പകരുകയും സഹായം ഉറപ്പ് വരുത്തുകയുമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ കഴിഞ്ഞ ദിവസത്തെ തിരക്കിട്ട ഇസ്രായേൽ സന്ദർശനത്തിന്റെ അജണ്ട. മേഖലയിലെ അറബ് നേതാക്കളുമായി നിശ്ചയിക്കപ്പെട്ട ഉച്ചകോടിയിലൂടെ അവരെ വരുതിയിൽ നിർത്താനുള്ള ഉപ അജണ്ട ഇസ്രായേൽ ഗസ്സയിലെ ആശുപത്രി ബോംബെറിഞ്ഞ് തകർത്തതിലൂടെ കൈവിട്ടു പോയി.
അമേരിക്കക്കെന്നല്ല ഒരു ഭൗതിക ശക്തിക്കും ഫലസ്തീനികളുടെ നിശ്ചയ ദാർഢ്യത്തെ തകർക്കാനാവില്ല,പരാജയപ്പെടുത്താനും. നിർഭയത്വമാണ് അവരുടെ ശക്തി. ഭയമാണ് ശത്രുവിന്‍റെ ദൗർബല്യമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ജീവിക്കാൻ കൊതിയുള്ളപ്പോൾ തന്നെയാണ് അവർ മരിക്കാൻ സന്നദ്ധരാവുന്നത്. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ എന്നവർ ജീവിതത്തിലൂടെ പഠിച്ചിരിക്കുന്നു. ഭാവി തലമുറക്ക് ജീവിക്കാൻ വേണ്ടിയാണ് അവർ മരിക്കാൻ തയാറാവുന്നത്. വിശ്വാസികളായ അവർ ദൈവികമായ വൻശക്തിയുടെ സഹായത്തിൽ പ്രതീക്ഷയർപ്പിക്കുന്നു. ജീവിതം കൊണ്ട് അർഹത തെളിയിക്കുന്നവർക്കേ ആ ശക്തിസ്വരൂപത്തിന്‍റെ സഹായം ലഭിക്കൂ എന്ന് പ്രവാചകനും പ്രമാണങ്ങളും അവരെ പഠിപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha
























