ഹിസ്ബുള്ളയ്‌ക്ക് ശക്തമായ മറുപടി നൽകി ഇസ്രായേൽ...പാലസ്തീനിലെ അൽ-അൻസാർ മസ്ജിദ് തകർത്ത് ഇസ്രായേൽ... നിലംപരിശായത് ഹമാസ് ഭീകരരുടെ കമാൻഡ് സെന്റർ...റോക്കറ്റാക്രമണത്തിൽ 6 ഭീകരരെ വകവരുത്തി ഐഡിഎഫ്...

ഇസ്രായേൽ പ്രത്യാക്രമണത്തിൽ പാലസ്തീനിലെ ഹമാസ് കമാൻണ്ട് സെന്റായിരുന്ന മസ്ജിദ് തകർന്നു. ജെനിനിലെ അൽ-അൻസാർ മസ്ജിദാണ് തകർന്നത്. ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ വിവിരം പങ്കുവെച്ചത്.ഇസ്രായേലിന് നേരെ ആക്രമണം നടത്താനായി മസ്ജിദിനെ കമാൻണ്ട് സെന്ററായി ഉപയോഗിക്കുകയായിരുന്നു ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളുമെന്ന് സുരക്ഷാ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പങ്കുവെച്ചിട്ടുണ്ട്.ഹമാസ് ഭീകരർക്ക് ശക്തമായ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ രാത്രി നടന്ന ഇസ്രായേലിന്റെ റോക്കറ്റാക്രമണത്തിൽ ആറ് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഇസ്രായേൽ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ഗാസയിൽ ഹമാസ് ഭീകരർക്ക് ഹിസ്ബുള്ള സഹായം നൽകിയതിന് പിന്നാലെ ലെബനൻ അതിർത്തിയിലും സംഘർഷം ശക്തമാക്കിയിരുന്നു. ഇസ്രായേലിൽ യുദ്ധ കൗൺസിലിന്റെ നിർണ്ണായക യോഗവും ആരംഭിച്ചിട്ടുണ്ട്. ഐഡിഎഫ് നൽകിയ കനത്ത തിരിച്ചടിയിൽ ഇതുവര 12 ഹിസ്ബുള്ള ഭീകരരാണ് വധിക്കപ്പെട്ടത്.ഇറാൻ പിന്തുണയുള്ള ലെബനൻ ഭീകരസംഘടനയാണ് ഹിസ്ബുള്ള. ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ള ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതോടെ അതിർത്തി പ്രദേശത്തേക്ക് സാധാരണക്കാർക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.അതിർത്തിയിലെ സാധാരണക്കാരെ മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.അതേസമയം എൻക്ലേവിലേക്ക് 20 എയ്ഡ് ട്രക്കുകളുടെ വരവിനെ സ്വാഗതം ചെയ്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റാഫ അതിർത്തി കടന്ന് കൂടുതൽ സഹായം പ്രവേശിക്കുമെന്ന് ഉറപ്പാക്കാൻ വാഷിംഗ്ടൺ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.
ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കാൻ തയ്യാറെടുക്കുമ്പോഴാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 1,400 പേർ കൊല്ലപ്പെട്ടപ്പോൾ ഗാസ മുനമ്പിലെ മരണസംഖ്യ 4,469 ആയി ഉയർന്നതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2006-ല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം അതിര്‍ത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.നേരത്തെ വടക്കന്‍ മുനമ്പില്‍ യുദ്ധം ചെയ്യാന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കില്‍ ഇസ്രായേലും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതേപടി നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
ഇതിനിടെ ഹിസ്ബുള്ളയെയും ഭീകര സംഘടനയായ ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുദ്ധം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് രണ്ട് വിമാനവാഹിനിക്കപ്പലുകളും അമേരിക്ക വിന്യസിച്ചു. ഗാസയ്‌ക്കെതിരായ കര ആക്രമണത്തിന് ഇസ്രായേൽ തയ്യാറെടുക്കുമ്പോൾ, സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറയുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ കരട് യുഎസ് ശനിയാഴ്ച നിർദ്ദേശിച്ചു. "മേഖലയിലുടനീളമുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ മിലിഷ്യകൾക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും" ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ഇറാൻ നിർത്തണമെന്നും ഡ്രാഫ്റ്റ് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























