ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവം; ഇസ്രായേൽ-ഹമാസ് യുദ്ധം പുതിയ പ്രതിസന്ധിയിൽ...

ഇസ്രായേൽ-ഹമാസ് യുദ്ധം പുതിയ പ്രതിസന്ധിയിൽ. ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള ഭീകരർ മുന്നറിയിപ്പ് നൽകി. തെക്കൻ ലെബനനിൽ ഇസ്രായേൽ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തുകയും ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമിന്റെ ഈ മുന്നറിയിപ്പ്.
തങ്ങളുടെ ആറ് പോരാളികൾ ശനിയാഴ്ച കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള ഭീകരർ അവകാശപ്പെട്ടു. ഗാസയിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചാൽ ഹിസ്ബുള്ളയും പോരാട്ടത്തിൽ പങ്കുചേരുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസിനെതിരെയുള്ള ഇസ്രായേൽ പ്രത്യാക്രമണത്തിൽ പാലസ്തീനിലെ ഹമാസ് കമാൻണ്ട് സെന്റായിരുന്ന ജെനിനിലെ അൽ-അൻസാർ മസ്ജിദ് തകർന്നിരുന്നു. ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ വിവരം പങ്കുവച്ചതും.
ഇസ്രായേലിന് നേരെ ആക്രമണം നടത്താനായി മസ്ജിദിനെ കമാൻണ്ട് സെന്ററായി ഉപയോഗിക്കുകയായിരുന്നു ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളുമെന്ന് സുരക്ഷാ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പങ്കുവെച്ചിട്ടുണ്ട്. സെൽ ആക്രമണത്തിനായി തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഐഡിഎഫും ഐഎസ്എയും മസ്ജിദിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
മുൻപ് ജെനിനിൽ നടന്ന ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യം മസ്ജിദ് റെയ്ഡ് ചെയ്യുകയും ആയുധങ്ങൾ അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈനികർക്ക് സമീപം അടുത്തിടെ നടന്ന സ്‌ഫോടകം അടക്കമുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഒരു താവളമായി ഭീകര പ്രവർത്തകർ പള്ളി ഉപയോഗിക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം കനത്തം ദുരിതംപേറുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ രംഗത്ത് എത്തി. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്. പലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്. യുദ്ധവും ഉപരോധവും തകര്‍ത്തുകളഞ്ഞ ഗാസയിലെ ജനങ്ങള്‍ക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിര്‍ത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദിവസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗാസയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം അല്പമെങ്കിലുമെത്തിയത്. സഹായവുമായെത്തിയ ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവില്‍ കടത്തിവിട്ടത്. യുദ്ധം അഭയാര്‍ഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് കുടിവെള്ളവും ഭക്ഷണവുമില്ലാതെ ഗാസയില്‍ ദുരന്തമുഖത്തുള്ളത്.
ദിവസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗാസയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം അല്പമെങ്കിലുമെത്തിയത്. 30 ഓളം ട്രക്കുകൾ രണ്ടാം ഘട്ടത്തില്‍ ഗാസയിൽ എത്തുമെന്നാണ് വിവരം. ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങള്‍ ഇതിനോടകം ഗാസയ്ക്കായി ഈജിപ്തിലേക്ക് സഹായം അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണം ശക്തമാക്കുമെന്നും വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ പാലായനം ചെയ്യണമെന്നുള്ള ഇസ്രയേല്‍ ഭീഷണി ആശങ്കള്‍ക്കിടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























