Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഗാസ മുനമ്പില്‍ ബോംബാക്രമണം കൂടുതല്‍ കടുപ്പിക്കാനും ഇനിയും ഗാസ്സയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നമുന്നറിയിപ്പും നല്കിയിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം ലോകയുദ്ധത്തിന് വഴിമാറാനുള്ള സാധ്യതയും ഏറെയാണ്

22 OCTOBER 2023 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

ഒരു നേരത്തെ അന്നത്തിനും കുടിവെള്ളത്തിനുമായി ബുദ്ധിമുട്ടുന്ന ഗാസയിലേയ്ക്ക്  ആദ്യ സഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.. ഗാസ മുനമ്പില്‍ ബോംബാക്രമണം കൂടുതല്‍ കടുപ്പിക്കാനും  ഇനിയും ഗാസ്സയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നമുന്നറിയിപ്പും നല്കിയിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം ലോകയുദ്ധത്തിന് വഴിമാറാനുള്ള സാധ്യതയും ഏറെയാണ്. വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുയും കരയുദ്ധം കടുപ്പിച്ച് ഹമാസിനെ തുടച്ചു നീക്കാനാണ് തീരുമാനം. ഇതിനിടെ ലെബനന്‍ അതിര്‍ത്തിയിലും യുദ്ധം രൂക്ഷമായിക്കെണ്ടിരിക്കുകയാണ്. അതേസമയം യുദ്ധത്തില്‍ അമേരിക്കന്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ രണ്ട് യുദ്ധകപ്പലുകള്‍ ഇസ്രായേലിനായി മെഡിറ്ററേനിയന്‍ കടലില്‍ കാവല്‍കിടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയുടെ ആറ് യുദ്ധകപ്പലുകള്‍ കൂടി എത്തിയതോടെ യുദ്ധം പശ്ചിമേഷ്യ മാത്രമല്ല ലോകയുദ്ധമായി മാറുമോയെന്ന ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്.

ഗാസയിലേക്കുള്ള റഫ അതിര്‍ത്തി ഈജിപ്ത് തുറന്നതോടെ യുദ്ധം തുടങ്ങി 14 ദിവസങ്ങള്‍ക്ക് ശേഷം ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിത്തുടങ്ങി. 23 ലക്ഷം ജനങ്ങള്‍ ഉള്ള ഗസ്സയിലേക്ക് ദിവസം വെറും 20 ട്രക്കുകളിലാണ് ഭക്ഷണവും മരുന്നും എത്തുന്നത്. വേണ്ടതിന്റെ ആയിരത്തിലൊന്നുപോലും ആകുന്നില്ലെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. എങ്കിലും 14 ദിവസമായി വെള്ളം പോലും കിട്ടാത്ത ഗസ്സയിലെ മനുഷ്യര്‍ക്ക് നേരിയ ആശ്വാസമാണ് റഫ അതിര്‍ത്തി തുറന്നത്. ഈ സഹായം ഗസായില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി നല്‍കുന്നതെന്നതാണ് ഇസ്രയേല്‍ നിലപാട്. ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചതോടെ ലബനോനും പാലസ്തീന് സംരക്ഷണം നല്കുമെന്ന് ഉറപ്പായിരിക്കുയാണ്. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികര്‍ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. പതിനാല് ദിവസത്തിന് ശേഷം ഗസ്സയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കന്‍ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി കരയുദ്ധം നടത്തുമെന്ന് പ്രഖ്ാപിച്ചത്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഹമാസ് മോചിപ്പിച്ച വനിതകളോട് വീഡിയോ കോളിലൂടെ സംസാരിച്ചു.

പാലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചിട്ടുണ്ട്. ഈജിപ്തിലെ കെയ്‌റോവില്‍ അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് ഫലസ്തീന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്‌റോവില്‍ അറബ് ഉച്ചകോടി നടന്നത്. ജോ ബൈഡനെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതും ഏറെ ചര്‍ച്ചയായിരുന്നു.അതിനിടെ ഗാസ്സയിലെ സംഘര്‍ഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും ഐക്യരാഷ്ട്ര സഭ രക്ഷാ കൗണ്‍സിലിന് കഴിയാത്തതില്‍ സൗദി അറേബ്യ നിരാശ പ്രകടിപ്പിച്ചു. കെയ്റോയിലെ സമാധാന ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം ഒഴിവാക്കാനും, മാനുഷിക ഇടനാഴി ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണം എന്നും സൗദി ആവശ്യപ്പെട്ടു.

വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തത്. യു എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പടെ മേഖലയിലെ പ്രധാന രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയില്‍, നിര്‍ണായക പ്രഖ്യാപനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല. യുദ്ധം അതിവേഗം അവസാനിപ്പിക്കമെന്ന ആഹ്വാനം ഉച്ചകോടി മുമ്പോട്ട് വച്ചിട്ടുണ്ട്. ഇത് നടക്കാനിടയില്ലെന്നാണ് ഇസ്രയേല്‍ നല്‍കുന്ന സൂചനകള്‍. ഖത്തര്‍ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈന്‍ , കുവൈത്ത് , ജോര്‍ദാന്‍ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തില്‍ ഒത്തു ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍ , ജര്‍മനി , തുര്‍ക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും ഫലസ്തീന്റെയും പ്രതിനിധികള്‍ ഉച്ചക്കോടിയില്‍ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അടക്കമുള്ളവരും കെയ്റോയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ പങ്കെടുത്തു.

വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം അയ്യായിരത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍ നിന്ന് വേദ നദി കടന്ന തെക്കന്‍ ഗാസയിലേയ്ക്ക് പാലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.നേരത്തെ റഷ്യന്‍- യുക്രെയിന്‍ യുദ്ധത്തിലും പല തവണ ലോക മഹായുദ്ധത്തിലേക്ക് വഴിമാറുമോ എന്ന് ഭയപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഗൗരവമാവുകയാണ് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം. ഭീകരര്‍ക്കെതിരെ പോരാടുന്ന ജനാധിപത്യ രാജ്യത്തിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചൈന അവരുടെ ആറ് യുദ്ധക്കപ്പലുകളുമായി മെഡിറ്ററേനിയന്‍ കടലില്‍ തങ്ങുകയാണ്. എന്നാല്‍, ഇത് ഒരു സാധാരണ പരിശീലന നടപടി മാത്രമാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തീയറ്ററില്‍ നിന്നുള്ള കപ്പലുകള്‍ ഇന്നലെ ഒമാന്‍ തീരം വിട്ടു. എന്നാല്‍ എവിടേക്കാണ് ഇത് സഞ്ചരിക്കുന്നത് എന്നതിന് വ്യക്തതയില്ല. നേരത്തെ മസ്‌കറ്റില്‍ വെച്ച് ചൈനീസ് സൈന്യവും ഓമാന്‍ സൈന്യവും ഒരു സംയോജിത സൈനിക പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് സൈനിക കമാന്‍ഡര്‍മാര്‍ ഒമാന്‍ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സൈനിക ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. അറബ് ്‌രാജ്യങ്ങളുടെ ഉച്ചകോടിയിലെടുത്ത തീരുമാനങ്ങള്‍ക്ക് ചൈന പിന്‍തുണ നല്കിയാതുയുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പിരഹരിച്ചതില്‍ ചൈനീസ് പ്രസിഡന്റ് ഷീ പിങ് നേടിയ വിജയം അറബ് രാഷ്ട്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്കിയിട്ടുള്ളത്.

കഴിഞ്ഞ ആറു മാസത്തിലേറെയായി ചൈനീസ് യുദ്ധക്കപ്പലുകള്‍ മദ്ധ്യപൂര്‍വ്വ ദേശത്ത് തന്നെ കറങ്ങിത്തിരിയുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൊമാലിയയ്ക്ക് വടക്കുമാറിയുള്ള ഏഡന്‍ കടലിടുക്കിലായിരുന്നു ഇത് ആദ്യം എത്തിച്ചേര്‍ന്നത്. അതിനിടയില്‍ ഇസ്രയേല്‍- ഹമാസ് പ്രശ്‌നം പരിഹരിക്കാന്‍ ഒരു ദ്വിരാഷ്ട്ര ഫോര്‍മുലയ്ക്ക് മാത്രമെ കഴിയു എന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് പ്രസ്താവിച്ചു.
സംഘര്‍ഷം കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍, എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ നിലവില്‍ വരുത്തുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു. ഈ സംഘര്‍ഷണം നിയന്ത്രണാതീതമായാല്‍ അത് മനുഷ്യ കുലത്തിനു തന്നെ വന്‍ നാശങ്ങള്‍ വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം കൈവിട്ട കളിയാകുമോ എന്ന് ചില പാശ്ചാത്യ യുദ്ധ നിരീക്ഷകരും നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു.

അതിനിടയില്‍ ലെബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നു. ഹിസ്ബുള്ള തീവ്രവാദികളെ നേരിടാനാണിത്. ലബനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിര്യാറ്റ് ഷ്‌മോണ പട്ടണത്തില്‍ നിന്നും 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിന് കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും അമേരിക്ക എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് ഒരു വിമാനവാഹിനി യാത്ര തിരിച്ചതായും പറയുന്നു. വരും ദിവസങ്ങളില്‍ മറ്റൊരു വലിയ യുദ്ധക്കപ്പല്‍ കൂടി ഈ മേഖലയിലെത്തും.

അറിയിപ്പ് ലഭിച്ചാല്‍ 24 മണിക്കൂറിനകം പ്രവര്‍ത്തനക്ഷമമാകാന്‍ പാകത്തില്‍ 2000 സൈനികരെ അമേരിക്ക ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു. വെള്ളിയാഴ്ച്ച ഇസ്രയേലിനെ പ്രതിരോധിക്കാനായി യമനിലെ ചെങ്കടല്‍ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വെടിയുതിര്‍ത്തു. ഇറാന്‍ ആസ്ഥാനമാകി പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍, ഇസ്രയേലിന് നേരെ അയച്ച 15 ഓളം ഡ്രോണുകളും നാല് ക്രൂയിസ് മിസൈലുകളും അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടു. ഇറാഖിലേയും സിറിയയിലേയും സൈനിക ആസ്ഥാനങ്ങളെയും ഇറാനില്‍ നിന്നുള്ള ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. അമേരിക്കയും ചൈനയും യുദ്ധക്കപ്പലുകളുമായി കാത്ത് കിടക്കുന്നത് അറിഞ്ഞു കൊണ്ട് വിവിധ ഭീകര സംഘടനകളും ആയുധമായി ഏതു സമയത്തും മറ്റ് രാജ്യങ്ങളെ ആക്രമിച്ച് യുദ്ധം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ വന്നത് ഇന്ത്യയേയും ആകുലപ്പെടുത്തുന്നുണ്ട്. ഹമാസിനെ തുടച്ചുനീക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഗാസയിലെ കൂട്ടക്കുരുതികള്‍ ഇന്ത്യയും അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാണ്. എന്തായാലും യുദ്ധം ലോകമഹായുദ്ധമായി പരിണമിക്കുമെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (52 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends