Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം അയ്യായിരത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍ നിന്ന് വേദ നദി കടന്ന തെക്കന്‍ ഗാസയിലേയ്ക്ക് പാലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.നേരത്തെ റഷ്യന്‍- യുക്രെയിന്‍ യുദ്ധത്തിലും പല തവണ ലോക മഹായുദ്ധത്തിലേക്ക് വഴിമാറുമോ എന്ന് ഭയപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഗൗരവമാവുകയാണ് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം

22 OCTOBER 2023 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തത്. യു എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പടെ മേഖലയിലെ പ്രധാന രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയില്‍, നിര്‍ണായക പ്രഖ്യാപനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല. യുദ്ധം അതിവേഗം അവസാനിപ്പിക്കമെന്ന ആഹ്വാനം ഉച്ചകോടി മുമ്പോട്ട് വച്ചിട്ടുണ്ട്. ഇത് നടക്കാനിടയില്ലെന്നാണ് ഇസ്രയേല്‍ നല്‍കുന്ന സൂചനകള്‍. ഖത്തര്‍ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈന്‍ , കുവൈത്ത് , ജോര്‍ദാന്‍ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തില്‍ ഒത്തു ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍ , ജര്‍മനി , തുര്‍ക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും ഫലസ്തീന്റെയും പ്രതിനിധികള്‍ ഉച്ചക്കോടിയില്‍ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അടക്കമുള്ളവരും കെയ്റോയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ പങ്കെടുത്തു.

വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം അയ്യായിരത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍ നിന്ന് വേദ നദി കടന്ന തെക്കന്‍ ഗാസയിലേയ്ക്ക് പാലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.നേരത്തെ റഷ്യന്‍- യുക്രെയിന്‍ യുദ്ധത്തിലും പല തവണ ലോക മഹായുദ്ധത്തിലേക്ക് വഴിമാറുമോ എന്ന് ഭയപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഗൗരവമാവുകയാണ് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം. ഭീകരര്‍ക്കെതിരെ പോരാടുന്ന ജനാധിപത്യ രാജ്യത്തിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചൈന അവരുടെ ആറ് യുദ്ധക്കപ്പലുകളുമായി മെഡിറ്ററേനിയന്‍ കടലില്‍ തങ്ങുകയാണ്. എന്നാല്‍, ഇത് ഒരു സാധാരണ പരിശീലന നടപടി മാത്രമാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തീയറ്ററില്‍ നിന്നുള്ള കപ്പലുകള്‍ ഇന്നലെ ഒമാന്‍ തീരം വിട്ടു. എന്നാല്‍ എവിടേക്കാണ് ഇത് സഞ്ചരിക്കുന്നത് എന്നതിന് വ്യക്തതയില്ല. നേരത്തെ മസ്‌കറ്റില്‍ വെച്ച് ചൈനീസ് സൈന്യവും ഓമാന്‍ സൈന്യവും ഒരു സംയോജിത സൈനിക പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് സൈനിക കമാന്‍ഡര്‍മാര്‍ ഒമാന്‍ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സൈനിക ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. അറബ് ്‌രാജ്യങ്ങളുടെ ഉച്ചകോടിയിലെടുത്ത തീരുമാനങ്ങള്‍ക്ക് ചൈന പിന്‍തുണ നല്കിയാതുയുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പിരഹരിച്ചതില്‍ ചൈനീസ് പ്രസിഡന്റ് ഷീ പിങ് നേടിയ വിജയം അറബ് രാഷ്ട്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്കിയിട്ടുള്ളത്.

കഴിഞ്ഞ ആറു മാസത്തിലേറെയായി ചൈനീസ് യുദ്ധക്കപ്പലുകള്‍ മദ്ധ്യപൂര്‍വ്വ ദേശത്ത് തന്നെ കറങ്ങിത്തിരിയുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൊമാലിയയ്ക്ക് വടക്കുമാറിയുള്ള ഏഡന്‍ കടലിടുക്കിലായിരുന്നു ഇത് ആദ്യം എത്തിച്ചേര്‍ന്നത്. അതിനിടയില്‍ ഇസ്രയേല്‍- ഹമാസ് പ്രശ്‌നം പരിഹരിക്കാന്‍ ഒരു ദ്വിരാഷ്ട്ര ഫോര്‍മുലയ്ക്ക് മാത്രമെ കഴിയു എന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് പ്രസ്താവിച്ചു.
സംഘര്‍ഷം കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍, എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ നിലവില്‍ വരുത്തുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു. ഈ സംഘര്‍ഷണം നിയന്ത്രണാതീതമായാല്‍ അത് മനുഷ്യ കുലത്തിനു തന്നെ വന്‍ നാശങ്ങള്‍ വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം കൈവിട്ട കളിയാകുമോ എന്ന് ചില പാശ്ചാത്യ യുദ്ധ നിരീക്ഷകരും നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു.

അതിനിടയില്‍ ലെബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നു. ഹിസ്ബുള്ള തീവ്രവാദികളെ നേരിടാനാണിത്. ലബനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിര്യാറ്റ് ഷ്‌മോണ പട്ടണത്തില്‍ നിന്നും 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിന് കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും അമേരിക്ക എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് ഒരു വിമാനവാഹിനി യാത്ര തിരിച്ചതായും പറയുന്നു. വരും ദിവസങ്ങളില്‍ മറ്റൊരു വലിയ യുദ്ധക്കപ്പല്‍ കൂടി ഈ മേഖലയിലെത്തും.

അറിയിപ്പ് ലഭിച്ചാല്‍ 24 മണിക്കൂറിനകം പ്രവര്‍ത്തനക്ഷമമാകാന്‍ പാകത്തില്‍ 2000 സൈനികരെ അമേരിക്ക ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു. വെള്ളിയാഴ്ച്ച ഇസ്രയേലിനെ പ്രതിരോധിക്കാനായി യമനിലെ ചെങ്കടല്‍ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വെടിയുതിര്‍ത്തു. ഇറാന്‍ ആസ്ഥാനമാകി പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍, ഇസ്രയേലിന് നേരെ അയച്ച 15 ഓളം ഡ്രോണുകളും നാല് ക്രൂയിസ് മിസൈലുകളും അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടു. ഇറാഖിലേയും സിറിയയിലേയും സൈനിക ആസ്ഥാനങ്ങളെയും ഇറാനില്‍ നിന്നുള്ള ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. അമേരിക്കയും ചൈനയും യുദ്ധക്കപ്പലുകളുമായി കാത്ത് കിടക്കുന്നത് അറിഞ്ഞു കൊണ്ട് വിവിധ ഭീകര സംഘടനകളും ആയുധമായി ഏതു സമയത്തും മറ്റ് രാജ്യങ്ങളെ ആക്രമിച്ച് യുദ്ധം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ വന്നത് ഇന്ത്യയേയും ആകുലപ്പെടുത്തുന്നുണ്ട്. ഹമാസിനെ തുടച്ചുനീക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഗാസയിലെ കൂട്ടക്കുരുതികള്‍ ഇന്ത്യയും അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാണ്. എന്തായാലും യുദ്ധം ലോകമഹായുദ്ധമായി പരിണമിക്കുമെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends