അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ രണ്ട് യുദ്ധകപ്പലുകള്‍ ഇസ്രായേലിനായി മെഡിറ്ററേനിയന്‍ കടലില്‍ കാവല്‍കിടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയുടെ ആറ് യുദ്ധകപ്പലുകള്‍ കൂടി എത്തിയതോടെ യുദ്ധം പശ്ചിമേഷ്യ മാത്രമല്ല ലോകയുദ്ധമായി മാറുമോയെന്ന ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്

ഗാസ മുനമ്പില്‍ ബോംബാക്രമണം കൂടുതല്‍ കടുപ്പിക്കാനും ഇനിയും ഗാസ്സയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നമുന്നറിയിപ്പും നല്കിയിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം ലോകയുദ്ധത്തിന് വഴിമാറാനുള്ള സാധ്യതയും ഏറെയാണ്. വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുയും കരയുദ്ധം കടുപ്പിച്ച് ഹമാസിനെ തുടച്ചു നീക്കാനാണ് തീരുമാനം. ഇതിനിടെ ലെബനന്‍ അതിര്‍ത്തിയിലും യുദ്ധം രൂക്ഷമായിക്കെണ്ടിരിക്കുകയാണ്. അതേസമയം യുദ്ധത്തില്‍ അമേരിക്കന്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ രണ്ട് യുദ്ധകപ്പലുകള്‍ ഇസ്രായേലിനായി മെഡിറ്ററേനിയന്‍ കടലില്‍ കാവല്‍കിടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയുടെ ആറ് യുദ്ധകപ്പലുകള്‍ കൂടി എത്തിയതോടെ യുദ്ധം പശ്ചിമേഷ്യ മാത്രമല്ല ലോകയുദ്ധമായി മാറുമോയെന്ന ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്.
ഗാസയിലേക്കുള്ള റഫ അതിര്‍ത്തി ഈജിപ്ത് തുറന്നതോടെ യുദ്ധം തുടങ്ങി 14 ദിവസങ്ങള്‍ക്ക് ശേഷം ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിത്തുടങ്ങി. 23 ലക്ഷം ജനങ്ങള്‍ ഉള്ള ഗസ്സയിലേക്ക് ദിവസം വെറും 20 ട്രക്കുകളിലാണ് ഭക്ഷണവും മരുന്നും എത്തുന്നത്. വേണ്ടതിന്റെ ആയിരത്തിലൊന്നുപോലും ആകുന്നില്ലെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. എങ്കിലും 14 ദിവസമായി വെള്ളം പോലും കിട്ടാത്ത ഗസ്സയിലെ മനുഷ്യര്‍ക്ക് നേരിയ ആശ്വാസമാണ് റഫ അതിര്‍ത്തി തുറന്നത്. ഈ സഹായം ഗസായില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി നല്‍കുന്നതെന്നതാണ് ഇസ്രയേല്‍ നിലപാട്. ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചതോടെ ലബനോനും പാലസ്തീന് സംരക്ഷണം നല്കുമെന്ന് ഉറപ്പായിരിക്കുയാണ്. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികര്‍ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. പതിനാല് ദിവസത്തിന് ശേഷം ഗസ്സയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കന്‍ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി കരയുദ്ധം നടത്തുമെന്ന് പ്രഖ്ാപിച്ചത്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഹമാസ് മോചിപ്പിച്ച വനിതകളോട് വീഡിയോ കോളിലൂടെ സംസാരിച്ചു.
പാലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചിട്ടുണ്ട്. ഈജിപ്തിലെ കെയ്‌റോവില്‍ അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് ഫലസ്തീന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്‌റോവില്‍ അറബ് ഉച്ചകോടി നടന്നത്. ജോ ബൈഡനെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതും ഏറെ ചര്‍ച്ചയായിരുന്നു.അതിനിടെ ഗാസ്സയിലെ സംഘര്‍ഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും ഐക്യരാഷ്ട്ര സഭ രക്ഷാ കൗണ്‍സിലിന് കഴിയാത്തതില്‍ സൗദി അറേബ്യ നിരാശ പ്രകടിപ്പിച്ചു. കെയ്റോയിലെ സമാധാന ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം ഒഴിവാക്കാനും, മാനുഷിക ഇടനാഴി ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണം എന്നും സൗദി ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തത്. യു എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പടെ മേഖലയിലെ പ്രധാന രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയില്‍, നിര്‍ണായക പ്രഖ്യാപനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല. യുദ്ധം അതിവേഗം അവസാനിപ്പിക്കമെന്ന ആഹ്വാനം ഉച്ചകോടി മുമ്പോട്ട് വച്ചിട്ടുണ്ട്. ഇത് നടക്കാനിടയില്ലെന്നാണ് ഇസ്രയേല്‍ നല്‍കുന്ന സൂചനകള്‍. ഖത്തര്‍ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈന്‍ , കുവൈത്ത് , ജോര്‍ദാന്‍ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തില്‍ ഒത്തു ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍ , ജര്‍മനി , തുര്‍ക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും ഫലസ്തീന്റെയും പ്രതിനിധികള്‍ ഉച്ചക്കോടിയില്‍ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അടക്കമുള്ളവരും കെയ്റോയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























