ഇസ്രയേലിനോട് യുദ്ധ ആഹ്വാനവുമായ് ഹിസ്ബുള്ള;ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരും, ഒളിപ്പോരാളികളെ ഇറക്കിയെന്ന് ഹിസ്ബുള്ള നേതാവിന്റെ പ്രഖ്യാപനം,ഇസ്രയേല്‍ വിരിച്ച വലയില്‍ കുടുങ്ങി ഭീകര കൂട്ടം,ഇറാന് വഴിയേ തരുന്നുണ്ടെന്ന് നെതന്യാഹു

ഗാസയില്‍ തങ്ങളുടെ സേന ഇരച്ചുകയറിക്കഴിഞ്ഞു. ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരും. ഇസ്രായേലിനെതിരെ യുദ്ധാഹ്വാനവുമായി ഹിസ്ബുള്ള. ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള യുദ്ധക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഇസ്രയേലിന്റെ കെണിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനും ഹിസ്ബുള്ളയ്ക്കും കുറിവെച്ചിട്ടുണ്ട് ബെഞ്ചമിന്‍ നെതന്യാഹു.
നിനച്ചിരിക്കാതെയുള്ള ഹമാസ് ആക്രമണത്തില്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഹമാസിനെ ഒതുക്കിനായില്ലെങ്കില്‍ കസേര തെറിക്കും എന്ന അവസ്ഥയിലാണ് നെതന്യാഹുവിന്റെ നില. ഇതോടെ ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരായ ഇറാനേയും ഹിസ്ബുള്ളയേയും തീര്‍ക്കാനാണ് നെതന്യാഹു നീക്കം നടത്തുന്നത്. ഇതിന് അമേരിക്കയുടെ പൂര്‍ണപിന്തുണയും ഉണ്ട്.
ഇറാന്റെ പിന്തുണ ലഭിക്കുന്ന നാല് രാജ്യങ്ങളില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. തെക്കന്‍ ലബനാനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് നേര്‍ക്ക് 100 ല്‍ അധികം ഷെല്ലുകളാണ് വര്‍ഷിച്ചത്. ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമാണ് ഹിസ്ബുള്ള യുദ്ധത്തിലേക്കെന്ന് പ്രഖ്യാപിച്ചത്. സിറിയ, ഇറാഖ്, ലബനാന്‍,ഇറാന്‍ എന്നിവടങ്ങളില്‍ ആയിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ച നാല് രാഷ്ട്രങ്ങളിലും ഇറാന്റെ പിന്തുണ ലഭിക്കുന്ന മേഖലകള്‍ തന്നെ ആയിരുന്നു ലക്ഷ്യം വച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാനെതിരെ ആണ് ഇസ്രായേല്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ലബനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ നൂറില്‍ അധികം ഷെല്ലുകള്‍ ആയിരുന്നു ഇസ്രായേല്‍ വര്‍ഷിച്ചത്. ഹെലികോപ്റ്റര്‍ ആക്രമണവും ഇസ്രായേല്‍ നടത്തി. രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരുന്നു ഇത്. ഇതിനിടെ ലബനനില്‍ നിന്ന് ഹിസ്ബുള്ള നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് അവരുടെ പലസ്തീന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധം എങ്ങനെ വേണം എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഹിസ്ബുള്ള നല്‍കിയിട്ടുള്ളത് എന്നായിരുന്നു പാലസ്തീന്‍ പോപ്പുലര്‍ റസിസ്റ്റന്‍സ് കമ്മീറ്റീസ് പ്രതികരിച്ചത്. ലബനാനിലെ പലസ്തീന്‍ ക്യാമ്പ് ആയ ബദാവിയില്‍ അഹ്ലാദ പ്രകടനങ്ങളും നടന്നു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ പാര്‍ട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വര്‍ഷമായി സംഘടന മിഡില്‍ ഈസ്റ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്ബുള്ളക്ക് സഹായകമായിട്ടുണ്ട്.
1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്. ശേഷം ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങള്‍ ഹിസ്ബുല്ലയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. വന്‍തോതിലുള്ള ചാവേര്‍ ആക്രമണങ്ങളുടെ തുടക്കക്കാരനായാണ് ഹിസ്ബുല്ലയെ അന്താരാഷ്ട്ര വിദഗ്ധര്‍ കണക്കാക്കുന്നത്. തെക്കന്‍ ബെയ്‌റൂട്ട്, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഹിസ്ബുല്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























