അമേരിക്കൻ പൗരന്മാരെ ഗാസ വിടുന്നതിൽ നിന്ന് തടയുന്നുവെന്ന് യുഎസ്; ഗാസയിലെ അല്‍-ഷിഫ ആശുപത്രി 'യഥാര്‍ത്ഥ ദുരന്തത്തിന്റെ' വക്കിൽ; വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററിലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്:- സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിനൊപ്പം, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചാത്യ രാജ്യങ്ങള്‍...

അമേരിക്കൻ പൗരന്മാരെ ഗാസ വിടുന്നതിൽ നിന്ന് തടയുന്നുവെന്ന് യുഎസ്. ഗാസയിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരോട് ഹമാസ് കാണിക്കുന്നത് തികച്ചും അവഗണനയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണങ്ങളിൽ 200 ഓളം പേരെയാണ് ഭീകരർ തട്ടി കൊണ്ടുപോയി ബന്ദികളാക്കിയത്. അതിൽ ഉൾപ്പെട്ട രണ്ട് യുഎസ് പൗരന്മാരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. യുദ്ധത്തിൽ തകർന്ന ഗാസയിലേക്ക് ഈജിപ്തിൽ നിന്ന് സഹായ ട്രക്കുകൾ എത്തിയിരുന്നു.
ഗാസയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സഹായം എത്തിക്കുന്നതിന് റഫ ക്രോസിംഗ് തുറന്നിടാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അഭ്യർത്ഥിച്ചിരുന്നു. ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റാണ് റഫ ബോർഡർ. 1979 ലെ ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി അംഗീകരിച്ച ഗാസ-ഈജിപ്ത് അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 400 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഗാസയിലെ ജനസാന്ദ്രതയേറിയ ജബാലിയ അഭയാർത്ഥി ക്യാമ്പും ഗാസയിലെ അൽ-ഷിഫ, അൽ-ഖുദ്‌സ് ആശുപത്രികൾക്ക് സമീപമുള്ള സ്ഥലങ്ങളും ഉൾപ്പെടെ ഗാസയിലെ പാർപ്പിട മേഖലകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി.
ആക്രമണം കനപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ഇസ്രായേൽ ബോംബ് വാർഷിച്ചത് ഇതിനിടെ ഇന്ധന ലഭ്യത കുറഞ്ഞതോടെ ഗാസയിലെ അല്‍-ഷിഫ ആശുപത്രി യഥാര്‍ത്ഥ ദുരന്തം അഭിമുഖീകരിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.
'വടക്കന്‍ ഗാസയിലെ അല്‍-ഷിഫ ആശുപത്രി 'യഥാര്‍ത്ഥ ദുരന്തത്തിന്റെ' വക്കിലാണ്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ധനം തീര്‍ന്നേക്കും. ഓരോ മിനിറ്റിലും പരിക്കുകളുമായി ആളുകള്‍ എത്തുകയാണ്. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറും', ആശുപത്രി ഡയറക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു. ഗാസയിലെ എല്ലാ ആശുപത്രികളിലും ഇന്ധനക്ഷാമം നേരിടുന്നുണ്ട്.
സഹായങ്ങള്‍ക്കായി ഈജിപ്തില്‍ നിന്നുള്ള റാഫ അതിര്‍ത്തി തുറന്നിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള ഇന്ധനം ഇതുവരെ ലഭ്യമായിട്ടില്ല. വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററിലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെ, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചാത്യ രാജ്യങ്ങള്‍ പ്രസ്താവനയിറക്കി.
യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ഇസ്രയേലിനോട് ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രസ്താവനയില്‍ ഊന്നിപ്പറയുന്നു. ഇസ്രയേല്‍– ഹമാസ് തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ ഗാസയിൽ കുറഞ്ഞത് 4,651 പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചത്.
എന്നാല്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇതില്‍ 1,873 കുട്ടികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം സിറിയയിലെ രണ്ട് വിമാനത്താവളങ്ങൾ വെസ്റ്റ് ബാങ്കിലെ ഒരു പള്ളി എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായതായിട്ടുണ്ട്‍. ഇസ്രായേൽ സൈന്യം അഭയാർത്ഥി ക്യാമ്പുകളിലെ ഹമാസുമായി യുദ്ധം ചെയ്യുകയും രണ്ട് വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു.
ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ഗാസയിലെ ആളുകളോട് തെക്കോട്ട് നീങ്ങാന്‍ ആഹ്വാനം ചെയ്തതിന് മണിക്കൂറുകൾക്ക് ഷഷമാണ് ഒറ്റരാത്രികൊണ്ടാണ് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha
























