സയനൈഡ് കെമിക്കൽ ബോംബ്... ഇസ്രായേലികളെ ആക്രമിക്കാൻ പദ്ധതി... തെളിവുകൾ ലഭിച്ചത് കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തിൽ നിന്ന്...ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്... ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയിൽ നിന്ന് ലഭിച്ചത്....

യുദ്ധം അതിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് . ശത്രുവിനെ വീഴ്ത്താൻ പാലിക്കേണ്ട മാനുഷിക രീതികൾ ഒന്നും തന്നെ ഇപ്പോൾ ഇസ്രയേലും പലസ്തീനും കാണിക്കുന്നില്ല . ഇരുഭാഗത്തും മരിച്ചു വീഴുന്നത് നിരപരാധികളായ സാധാരണക്കാരാണ്. ഏതൊരു യുദ്ധം ഉണ്ടായാലും അവിടങ്ങളിലെല്ലാം മനുഷ്യാവകാശങ്ങൾ ചവിട്ടി അരയ്ക്കപ്പെടും. യുദ്ധമുഖങ്ങളിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ കുട്ടികളാകും കൂടുതൽ. ഗസ്സ യുദ്ധമുനമ്പായി മാറിയതോടെ ബോംബ് വീണ് മരിക്കുമെന്ന ഭീതിയിൽ പതിനായിരക്കണക്കിന് കുട്ടികളുണ്ട്. ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിക്കുമ്പോൾ ബാലാവകാശങ്ങൾക്കെല്ലാം പുല്ലുവിലയാണ് ഉള്ളത്.ഗസ്സ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഫലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേൾഡ് മൂവ്‌മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ 1700 കുട്ടികളും വെസ്റ്റ് ബാങ്കിൽ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്.ഇപ്പോഴിതാ മറ്റൊരു റിപ്പോർട്ട് കൂടെയാണ് പുറത്തു വന്നിരിക്കുന്നത് .ഹമാസ് ഭീകരർ സയനൈഡ് കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഇന്റലിജൻസ് റിപ്പോർട്ട്. ഗാസയ്‌ക്ക് സമീപം കിബ്ബട്ട്‌സ് ബീറി ആക്രമിച്ച ഹമാസ് ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് കണ്ടെത്തിയയുഎസ്ബികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് യുഎസ്ബികൾ കണ്ടെത്തിയതായും അതിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നതായും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സ്ഥിരീകരിച്ചു.
ഐഎസ്, അൽ-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് ഹമാസും പദ്ധതിയിട്ടിരുന്നത്. സാധാരണ ജനങ്ങൾക്കെതിരെ സയനൈഡ് ബോംബുകൾ പ്രയോഗിക്കാൻ ഹമാസ് തീരുമാനിച്ചിരുന്നതായി യുഎസ്ബിയിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. സയനൈഡ് ഉപയോഗിച്ച് രാസബോംബുകൾ എങ്ങനെ വിന്യസിക്കാമെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയിൽ നിന്ന് ലഭിച്ചത്. സയനൈഡ് ബോംബുകളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള നിർദ്ദേശങ്ങളും യുഎസ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ തങ്ങൾ നടത്തിയതായാണ് ഇസ്രായേൽ വ്യോമസേന ശനിയാഴ്ച വ്യക്തമാക്കിയത്. കരയുദ്ധം ആരംഭിക്കുന്ന സമയത്തും ഹമാസിൻ്റെ താളവങ്ങളിൽ വ്യോമാക്രമണം തുടരുമെന്നും ഇസ്രായേൽ വ്യോമസേന പറഞ്ഞു. ഗാസാ മുനമ്പിൽ പ്രത്യേകിച്ചും വടക്കൻ മേഖലയിൽ ഇസ്രായേൽ കനത്ത ബോംബക്രമണം നടത്തിവരികയാണ്.
വലിയ നാശനഷ്ടങ്ങളാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. മറുപടിയായി ഹമാസും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം തുടരുകയാണ്.ഗാസാ മുനമ്പിന് സമീപത്തുള്ള ഇസ്രായേൽ പ്രദേശങ്ങളിൽ നിന്നും തങ്ങളുടെ പൗരന്മാരെ ഇസ്രായേൽ ഒഴിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ വലിയ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങൾ കരുതുന്നു. ഒൿടോബർ ഏഴിന് ഇസ്രായേൽ മേഖലകളിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ഇസ്രായേൽ. ഈ ബന്ധികളെ ഗാസാ മുനമ്പിലെ വിവിധ സ്ഥലങ്ങളിലാണ് ഹമാസ് പാർപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ പ്രവേശിച്ച് ബന്ധികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയത്തിൽ അവസാനിക്കുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിനെതിരെ ഹമാസ് തീവ്രവാദികൾ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ചിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും ഇസ്രായേൽ സേന അറിയിച്ചു.
https://www.facebook.com/Malayalivartha
























