ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ...സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പ്രവാസികളായ ഇസ്രായേലികളുടെ തിരക്ക്...യോർക്ക്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, ബാങ്കോക്ക്, ഏതൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാം, മടങ്ങി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന...

ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പ്രവാസികളായ ഇസ്രായേലികളുടെ തിരക്ക്. ന്യൂയോർക്ക്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, ബാങ്കോക്ക്, ഏതൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇസ്രായേലിലേക്ക് മടങ്ങി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. പല വിമാനക്കമ്പനികളും ടെൽ അവീവിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഹമാസുമായി യുദ്ധം തുടങ്ങിയതിന് ശേഷം കൊമേഷ്യൽ, ചാർട്ടർ വിമാനങ്ങൾ വഴി 10,000ത്തിലധികം ആളുകളാണ് യുഎസിൽ നിന്ന് ഇസ്രായേലിലേക്ക് യാത്ര ചെയ്തത്. ഇസ്രായേൽ സൈന്യത്തിന്റെ പക്കലുള്ള റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇവരിൽ പലരും. സന്നദ്ധ സേവനങ്ങൾ ചെയ്യാൻ തയ്യാറായിട്ടുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
ഹിസ്ബുള്ളയുടെ ആക്രമണത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട 22കാരൻ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ ആയിരുന്നു.യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. 3,60,000 പേരുടെ റിസർവ് ലിസ്റ്റാണ് ഇസ്രായേൽ സൈന്യത്തിനുള്ളത്. ഇസ്രായേൽ പൗരന്മാർക്ക് 18 വയസ്സ് തികയുമ്പോൾ സൈനിക സേവനം നിർബന്ധമാണ്. സേവന കാലാവധി പൂർത്തിയാക്കി നിശ്ചിത യോഗ്യത നേടുന്നവരാണ് ഈ ലിസ്റ്റിലുള്ളത്.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൻ്റെ പതിനേഴാം ദിവസമായ ഇന്ന് ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വൻ ബോംബാക്രമണവുമായി ഇസ്രായേൽ. ബോംബാക്രമണത്തെ തുടർന്ന് ഗാസ മുമ്പിലെ നഗരങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 4600 പലസ്തീനുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ കര മാർഗ്ഗമുള്ള ആക്രമണത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായും സൂചനകളുണ്ട്. ഗാസൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ഇസ്രായേൽ സൈന്യം ക്യാമ്പ് ചെയ്തിരിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന് എപ്പോൾ വേണമെങ്കിലും ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.ഗാസ മുനമ്പിൽ തുരങ്കങ്ങൾ നിർമ്മിച്ച്അതിൽ ഹമാസ് തീവ്രവാദികൾ തങ്ങളുടെ താവളങ്ങൾ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ആ താളവങ്ങൾ ഇല്ലാതാക്കാൻ കരയുദ്ധം ആവശ്യമാണെന്നാണ് ഇസ്രായേലിൻ്റെ വാദം.
ഗാസയിൽ താമസിക്കുന്നവരോട് അവിടം വിട്ടു പോകാൻ ഇസ്രായേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമായിരിക്കും ഇസ്രായേൽ കരയുദ്ധം ആരംഭിക്കുന്നത്.അതേ സമയം ഇസ്രായേലിൻ്റെ അന്ത്യശാസനം അവഗണിക്കണമെന്ന ആഹ്വാനവുമായി ഹമാസ് രംഗത്തെത്തിയിരുന്നു. ജൂലൈ ഏഴിന് പുലർച്ചെ ഹമാസ് തീവ്രവാദികൾ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ സേന ഗാസയെ നാലു ചുറ്റും നിന്ന് വളഞ്ഞിരിക്കുകയാണ്. നിലവിൽ ഇസ്രായേൽ സർക്കാരിൻ്റെ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ് സൈന്യം. അനുമതി ലഭിച്ചാൽ ഉടൻതന്നെ കരയുദ്ധം ആരംഭിക്കുന്നതാണ് സൈന്യം വ്യക്തമാക്കുന്നത്. ഗാസാ മുമ്പില്‍ ആക്രമണം നടത്താൻ ഏതു നിമിഷവും ഇസ്രായേൽ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായിട്ടാണ് കര ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ സൈന്യം ആരംഭിച്ചതെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha
























