ഗാസയില്‍ കരയാക്രമണം തുടങ്ങി ഇസ്രയേല്‍;ബങ്കറുകളിലും മറ്റും അഭയംതേടി ജനങ്ങള്‍,222 ബന്ദികള്‍ക്കായ് ഗാസ്സയുടെ മുക്കും മൂലയും പരതി ഇസ്രയേല്‍ സേന,ഹമാസിനെ സഹായിക്കാന്‍ ഹിസ്ബുള്ളയും ഇറങ്ങി,പലസ്തീന്‍ ജനതയുടെ നിലവിളി ഉയരുന്നു

ഗാസയില്‍ കരയുദ്ധം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകല്‍ പുറത്ത്. ഇസ്രയേലും ഹമാസും ഇത് സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയില്‍ നുഴഞ്ഞുകയറിയ ഒരു ഇസ്രായേലി സൈനികനെ ഖാന്‍ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ അറിയിച്ചു. കരസേന ഗസ്സയില്‍ നിയന്ത്രിത റെയ്ഡ് നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് ഇതെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 222 ബന്ദികളെ കണ്ടെത്താന്‍ എന്ന പേരിലാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി.
അതേസമയം, തെക്കന്‍ ഗസ്സയില്‍ നുഴഞ്ഞുകയറുന്ന ഇസ്രായേലി കവചിത സേനയെ തങ്ങളുടെ പോരാളികള്‍ നേരിട്ടതായി ഹമാസ് അറിയിച്ചു. ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നത്. ഇസ്രായേലി സൈനികനെ വധിക്കുകയും സൈനിക ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കി. അതിനിടെ, ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇതുവരെ 5,087 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 2,055 പേര്‍ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 182 കുട്ടികള്‍ ഉള്‍പ്പെടെ 436 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇതുവരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 15,273 ആയി. തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 830 കുട്ടികളുള്‍പ്പെടെ 1500 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി മന്ത്രാലയം അറിയിച്ചു. ആതുരാലയങ്ങളെ പോലും വെറുതെ വിടാത്ത ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയിലെ 12 ആശുപത്രികളും 32 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനരഹിതമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ പറയുന്നു. മേഖലയിലേക്കു കൂടുതല്‍ സൈനികസന്നാഹങ്ങള്‍ എത്തിക്കുമെന്നു യുഎസും പ്രഖ്യാപിച്ചു. ഗാസയില്‍ 24 മണിക്കൂറിനിടെ 266 പേര്‍ കൊല്ലപ്പെട്ടെന്നും ഇവരില്‍ 117 പേര്‍ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741. ഹമാസ് റോക്കറ്റ് സേനയുടെ ഉപമേധാവിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്നു സിറിയയുടെ ഡമാസ്‌കസ്, അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. 2 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബനനിലെ ഒട്ടേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ അറിയിച്ചു. 6 പേര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സിറിയയ്ക്കും ലബനനും മേല്‍ നിര്‍ണായക സ്വാധീനമുള്ള ഇറാന്‍ മുന്നറിയിപ്പു നല്‍കി. സിറിയയോടും ലബനനോടും ചേര്‍ന്നുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍നിന്നു തങ്ങളുടെ കൂടുതല്‍ പൗരരെ ഇസ്രയേല്‍ ഒഴിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിനില്‍ അന്‍ അന്‍സാര്‍ മസ്ജിദിനു നേരെയും വ്യോമാക്രമണം. മസ്ജിദിനു സമീപം തുരങ്കത്തിലുണ്ടായിരുന്ന ഹമാസ്, ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍. ഇന്നലെ 6 പേരടക്കം വെസ്റ്റ് ബാങ്കില്‍ ആകെ മരണം 91.
https://www.facebook.com/Malayalivartha
























