സൗദിയെ കടന്നാക്രമിച്ച് ഇന്ത്യൻ കാക്കകൾ! പൊറുതിമുട്ടി ഭരണകൂടം... തുരത്തി ഓടിക്കാൻ വീണ്ടും

പരിസ്ഥിതിക്കും ജീവികൾക്കും പൊതുശല്യമായി മാറിയ ഇന്ത്യൻ കാക്കകളെ തുരത്തി ഓടിക്കാനുള്ള രണ്ടാംഘട്ട നടപടിക്ക് തുടക്കമായി. ചില്ലറ തലവേദനയല്ല കാക്കകളുണ്ടാക്കുന്നത്. അധിനിവേശ സ്വാഭാവമാണ് പ്രധാനം. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചതായി അറിയിച്ചത്.
ജിദ്ദ മുനിസിപ്പാലിറ്റിയും കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. മറ്റു ചെറുജീവികൾക്കും കന്നുകാലികൾക്കും നഗര ജീവിതത്തിനും വരെ ഭീഷണിയായതോടെയാണ് നടപടി. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെന്റ് പ്ലാൻ എന്ന പേരിലാണ് ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്.
ഇന്ത്യൻ കാക്കകളെ നീക്കം ചെയ്യുക, വീണ്ടും പെരുകുന്നത് തടയുക, കൂടുകളും വാസസ്ഥലങ്ങളും കണ്ടെത്തി നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളാണ് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളത്. വൈദ്യുതിക്കമ്പികളിൽ കൂട്ടത്തോടെയിരുന്നും കൂടുകൂട്ടിയും വൈദ്യുതി തടസം, മറ്റ് ചെറുജീവികളെയും മറ്റു പക്ഷികളുടെ മുട്ടകളും ഭക്ഷിച്ച് പരിസ്ഥിതി നാശം, മറ്റു ജീവികളുടെ നിലനിൽപ്പിന് ഭീഷണി, രോഗം പരത്തൽ എന്നങ്ങനെ ശല്യം കൂടി കൂടി വരികയാണ്.
ഇതൊന്നും പോരാതെ കന്നുകാലികളെ ഉപദ്രവിക്കൽ, കണ്ണിൽ കൊത്തൽ എന്നീ പരിപാടികളഉമുണ്ട്. കാക്കളെ നിയന്ത്രിക്കാനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ശേഷം 70 ശതമാനം നിയന്ത്രിച്ചെങ്കിലും വീണ്ടും പെരുകിയതാണ് ഇപ്പോൾ തലവേദനയായത്.
ഇന്ത്യൻ കാക്കകൾ കൂടുതലായി കാണപ്പെടുന്ന ഫറസാൻ ദ്വീപ് സംരക്ഷിത പ്രദേശത്ത് കാക്കകളുടെ എണ്ണമെടുക്കലും, പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെ നിയന്ത്രിക്കാനാണ് നീക്കം.
തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും, ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കക്കൂട്ടം മടങ്ങുന്നില്ലെന്നു അവയെ നിരീക്ഷിച്ച പക്ഷി നിരീക്ഷകർക്കു മനസിലായതോടെയാണ് ഇന്ത്യൻ കാക്കകളെ തുരത്തുന്ന നടപടി ആരംഭിച്ചത്. ജിസാനിലായിരുന്നു ഇന്ത്യൻ കാക്കകൾ ഏറ്റവുമധികം കണ്ടുവന്നത്. ഇവിടെയുള്ള കാക്കകൾ പക്ഷേ, സ്വദേശികൾക്കും മറ്റും ശല്യമായി തീർന്നു.
കാക്കകൾ ഗൾഫിലെ വെള്ളം കിട്ടാൻ സാധ്യതയുളള ഇടങ്ങളിൽ താവളമാക്കിയതോടെ എണ്ണം പെരുകി തുടങ്ങി. കൗതുക കാഴ്ചയായിരുന്ന കാക്കകൾ കൂട്ടമായി പെരുകിയതോടെ ശല്യമാകുകയായിരുന്നു. കേരളത്തിൽ സർവ്വ സാധാരണമായ കാക്കകൾ കടൽ കടന്നതെങ്ങനെയെന്ന് കൃത്യമായ അറിവുമില്ല.
ജിദ്ദ മുനിസിപ്പാലിറ്റിയും കാക്കകളെ തുരത്തുകയാണെന്ന് അറബ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ കെട്ടിടങ്ങളിലെ കൂടുണ്ടാക്കലും ശബ്‍ദശല്യവുമാണ് പ്രശ്നം. കൂടുകൾ നീക്കി, കെണികൾ സ്ഥാപിച്ച് തുരത്താനാണ് ശ്രമം. 2700 ലധികം കെണികൾ സ്ഥാപിക്കും. കിംഗ് അബ്‍ദുൾ അസീസ് യൂണിവേഴ്സിറ്റിയുമായും, ജീവനക്കാർക്ക് പരിശീലനം നൽകാൻ സിംഗപ്പൂർ പരിസ്ഥിതി ഏജൻസിയുമായും ചേർന്നാണ് പ്രവർത്തനം.
മൂന്ന് വർഷത്തേക്ക് 4.5 മില്യൺ റിയാൽ ആണ് ചെലവ്. നേരത്തെ ഇന്ത്യൻ മൈനകൾ പരിസ്ഥിതിക്ക് ഭീഷണിയായെന്ന റിപ്പോർട്ടുകൾ കുവൈത്തിൽ വലിയ ചർച്ചയായിരുന്നു. മൈനകൾ ദോഷമല്ല, വൈവിധ്യത്തെ സഹായിക്കുകയാണെന്ന് പിന്നീട് കുവൈത്ത് എൻവയോൺമെൻറ് ലെൻസസ് തലവൻ പ്രസ്താവനയിറക്കിയിരുന്നു.
https://www.facebook.com/Malayalivartha
























