Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹമാസിനെ തീര്‍ത്തുകെട്ടിയില്ലങ്കില്‍ നെതന്യാഹുവിന്റെ ഭാവി തുലാസില്‍;മൊസാദ് തനിക്കെതിരെ നീക്കം നടത്തുമോയെന്ന് ഭയം,പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം തട്ടുന്നു?,ബെഞ്ചമിന്‍ നെതന്യാഹുവിന് അഗ്നിപരീക്ഷ,ഹമാസിനെ തീര്‍ക്കാന്‍ അറ്റകൈം പ്രയോഗത്തിന് നെതന്യാഹു

24 OCTOBER 2023 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ജയിച്ചേ മതിയാകൂ. ഇത് ബെഞ്ചമിന്‍ നെതന്യാഹുവിന് നിര്‍ണായകം. അല്ലെങ്കില്‍ ചാരസംഘടന മൊസാദ് നെതന്യാഹുവിനെ തീര്‍ക്കും. ഭരണകൂടത്തില്‍ ആര് വരുന്നോ അവരോടല്ല രാജ്യത്തോടാണ് മൊസാദിന് കൂറ്. ഇസ്രേയേലിന് നേരെ ഉയരുന്ന ഒരു കൈയ്യും പിന്നെ ഉണ്ടാകില്ല. ഉയരുന്ന കൈയ്യല്ല തലയെടുക്കും മൊസാദ്. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടന്ന ആഭ്യന്തര യുദ്ധം മുതലെടുത്താണ് ഹമാസ് ആക്രണം പദ്ധിതിയിട്ടതും നടപ്പാക്കിയതും. യുദ്ധം മുറുകുന്നതില്‍ നെതന്യാഹുവിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇസ്രയേല്‍ ജനത തന്നെ നെതന്യാഹുവിനെതിരെ മുറവിളി ഉയര്‍ത്തുന്നുണ്ട്.നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മൊസാദ് തനിക്കെതിരെ നീക്കം നടത്തുമോ എന്നതാണ് നെതന്യാഹു ഭയപ്പെടുന്നത്. അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി കസേര ഇളകിത്തുടങ്ങും. ഹമാസ് ആക്രമണം മൊസാദിനും തീരാകളങ്കമായ് മാറിയിട്ടുണ്ട്. ഹമാസ് ഇനി ഭൂമുഖത്ത് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചാണ് നെതന്യാഹു യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ആ വാക്ക് പാലിക്കപ്പെട്ടില്ലെങ്കില്‍ മൂപ്പരുടെ ഭാവി തുലാസിലാകും. മൊസാദ് നെതന്യാഹുവിനെതിരെ തിരിയും. ഇത് ആദ്യമായല്ല മൊസാദ് നെതന്യാഹുവിനെതിരെ നീക്കം നടത്തുന്നത്. ഏപ്രിലില്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്നു. അന്ന് ജനങ്ങളുടെ പ്രതിഷേധത്തിന് മൊസാദിന്റെ പന്തുണ ഉണ്ടായിരുന്നു. പെന്റഗണാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പെന്റഗണില്‍ നിന്ന് ചോര്‍ന്നതായി പ്രചരിക്കപ്പെട്ട രഹസ്യരേഖകഖളിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

യുക്രൈന്‍ യുദ്ധത്തിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട യു.എസ് ഇടപെടലുകള്‍ വിവരിക്കുന്ന രഹസ്യരേഖകള്‍ ട്വിറ്റര്‍, ടെലഗ്രാം അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പെന്റഗണില്‍ നിന്നുള്ള രഹസ്യരേഖകളായിരുന്നു ഇത്. ആധികാരികമെന്ന് തോന്നിക്കുന്ന രേഖകളാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് 'ന്യൂയോര്‍ക്ക് ടൈംസ്' അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നെതന്യാഹു ഭരണകൂടത്തിന്റെ ജുഡിഷ്യല്‍ പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മൊസാദ് പിന്തുണയ്ക്കുന്നുണ്ടെന്ന് രഹസ്യരേഖയില്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രക്ഷോഭം നടത്തുന്ന പൗരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നിരവധി ഉദ്യോഗസ്ഥര്‍ മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൊസാദ് ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു ഇത്. അഞ്ച് മുന്‍ തലവന്മാര്‍ അടക്കം നൂറുകണക്കിന് മുന്‍ മൊസാദ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നിറയെ കള്ളങ്ങളാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നുമാണ് നെതന്യാഹുവിന്റെ ഓഫിസ് അന്ന് പ്രതികരിച്ചത്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രകടനങ്ങളിലും മറ്റ് ഒരുതരത്തിലുമുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ മൊസാദ് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ മൊസാദും നെതന്യാഹും മുന്‍പ് പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ട്. നെതന്യാഹു ഭരണകൂടത്തിനെതിരെ മൊസാദിന്റെ നിരവധി ഉദ്യോഗസ്ഥര്‍ വിമര്‍ശനവുമായ് രംഗത്ത് വന്നിട്ടുണ്ട്.

ഇസ്രയേല്‍ഹമാസ് യുദ്ധം നെതന്യാഹുവിന് നിര്‍ണായകമാണ് അതോടൊപ്പം അഗ്‌നിപരീക്ഷണവും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ശക്തനായ നേതാവായാണ് ബെഞ്ചമിന്‍ നെതന്യാഹു പൊതുവേ കരുതപ്പെടുന്നത്. തോല്‍വിയുടെ പടിക്കല്‍നിന്ന് വിജയം പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവാണ് 'ദി മജീഷ്യന്‍' എന്ന പേര് അദ്ദേഹത്തിന് സമ്മാനിച്ചത്. ആക്രമണങ്ങളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ചു നിര്‍ത്തിയത് 'മിസ്റ്റര്‍ സെക്യൂരിറ്റി എന്ന പേരും. പക്ഷേ, ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് മങ്ങലേറ്റു. നിലവില്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്നില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നാണ് മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യേര്‍ ലാപ്പിഡ് പറഞ്ഞത്. അതിനര്‍ഥം ആസമയം വരും എന്ന് തന്നെയാണ്. യുദ്ധാനന്തരം നെതന്യാഹു പ്രധാനമന്ത്രി കസേരയില്‍ തുടര്‍ന്നാല്‍ അതിശയം എന്ന് തന്നെയാണ് ഈ രംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടിവരും എന്ന് തന്നെയാണ് അവര്‍ പറയുന്നത്.

നെതന്യാഹുവിനെ സംബന്ധിച്ച് ഇത് പരീക്ഷണങ്ങളുടെ കാലമാണ്. വിവാദമായ ജ്യുഡീഷ്യല്‍ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഹമാസിന്റെ അക്രമണം. പ്രതിസന്ധിയിലായെങ്കിലും താല്കാലികമായെങ്കിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്താന്‍ അതിന് കഴിഞ്ഞു. അത് അദ്ദേഹത്തിന് ആശ്വാസം ചെറുതല്ല. എങ്കിലും യുദ്ധാനന്തരം അദ്ദേഹം ഇതിന് കണക്ക് പറയേണ്ടിവരും. എതിരാളികള്‍ എണ്ണമറ്റ തവണ എഴുതിത്തള്ളിയിട്ടും ഓരോ വട്ടവും ശക്തമായി തിരിച്ചുവന്നു. ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണവുമാണ്. യുദ്ധത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായതോടെ ഒരു 'അടിയന്തര' ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് താല്കാലികമായി അദ്ദേഹത്തെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, യുന്താനന്തരം പ്രതിപക്ഷവും ജനങ്ങളും അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി കൂടുതല്‍ ശബ്ദത്തില്‍ മുറവിളി കൂട്ടുമെന്നുറപ്പാണ്. അത്തരം ഒരു സഹചര്യത്തെ അതിജീവിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends