Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഹമാസിനെ തീര്‍ത്തുകെട്ടിയില്ലങ്കില്‍ നെതന്യാഹുവിന്റെ ഭാവി തുലാസില്‍;മൊസാദ് തനിക്കെതിരെ നീക്കം നടത്തുമോയെന്ന് ഭയം,പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം തട്ടുന്നു?,ബെഞ്ചമിന്‍ നെതന്യാഹുവിന് അഗ്നിപരീക്ഷ,ഹമാസിനെ തീര്‍ക്കാന്‍ അറ്റകൈം പ്രയോഗത്തിന് നെതന്യാഹു

24 OCTOBER 2023 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ജയിച്ചേ മതിയാകൂ. ഇത് ബെഞ്ചമിന്‍ നെതന്യാഹുവിന് നിര്‍ണായകം. അല്ലെങ്കില്‍ ചാരസംഘടന മൊസാദ് നെതന്യാഹുവിനെ തീര്‍ക്കും. ഭരണകൂടത്തില്‍ ആര് വരുന്നോ അവരോടല്ല രാജ്യത്തോടാണ് മൊസാദിന് കൂറ്. ഇസ്രേയേലിന് നേരെ ഉയരുന്ന ഒരു കൈയ്യും പിന്നെ ഉണ്ടാകില്ല. ഉയരുന്ന കൈയ്യല്ല തലയെടുക്കും മൊസാദ്. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടന്ന ആഭ്യന്തര യുദ്ധം മുതലെടുത്താണ് ഹമാസ് ആക്രണം പദ്ധിതിയിട്ടതും നടപ്പാക്കിയതും. യുദ്ധം മുറുകുന്നതില്‍ നെതന്യാഹുവിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇസ്രയേല്‍ ജനത തന്നെ നെതന്യാഹുവിനെതിരെ മുറവിളി ഉയര്‍ത്തുന്നുണ്ട്.നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മൊസാദ് തനിക്കെതിരെ നീക്കം നടത്തുമോ എന്നതാണ് നെതന്യാഹു ഭയപ്പെടുന്നത്. അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി കസേര ഇളകിത്തുടങ്ങും. ഹമാസ് ആക്രമണം മൊസാദിനും തീരാകളങ്കമായ് മാറിയിട്ടുണ്ട്. ഹമാസ് ഇനി ഭൂമുഖത്ത് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചാണ് നെതന്യാഹു യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ആ വാക്ക് പാലിക്കപ്പെട്ടില്ലെങ്കില്‍ മൂപ്പരുടെ ഭാവി തുലാസിലാകും. മൊസാദ് നെതന്യാഹുവിനെതിരെ തിരിയും. ഇത് ആദ്യമായല്ല മൊസാദ് നെതന്യാഹുവിനെതിരെ നീക്കം നടത്തുന്നത്. ഏപ്രിലില്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്നു. അന്ന് ജനങ്ങളുടെ പ്രതിഷേധത്തിന് മൊസാദിന്റെ പന്തുണ ഉണ്ടായിരുന്നു. പെന്റഗണാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പെന്റഗണില്‍ നിന്ന് ചോര്‍ന്നതായി പ്രചരിക്കപ്പെട്ട രഹസ്യരേഖകഖളിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

യുക്രൈന്‍ യുദ്ധത്തിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട യു.എസ് ഇടപെടലുകള്‍ വിവരിക്കുന്ന രഹസ്യരേഖകള്‍ ട്വിറ്റര്‍, ടെലഗ്രാം അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പെന്റഗണില്‍ നിന്നുള്ള രഹസ്യരേഖകളായിരുന്നു ഇത്. ആധികാരികമെന്ന് തോന്നിക്കുന്ന രേഖകളാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് 'ന്യൂയോര്‍ക്ക് ടൈംസ്' അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നെതന്യാഹു ഭരണകൂടത്തിന്റെ ജുഡിഷ്യല്‍ പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മൊസാദ് പിന്തുണയ്ക്കുന്നുണ്ടെന്ന് രഹസ്യരേഖയില്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രക്ഷോഭം നടത്തുന്ന പൗരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നിരവധി ഉദ്യോഗസ്ഥര്‍ മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൊസാദ് ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു ഇത്. അഞ്ച് മുന്‍ തലവന്മാര്‍ അടക്കം നൂറുകണക്കിന് മുന്‍ മൊസാദ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നിറയെ കള്ളങ്ങളാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നുമാണ് നെതന്യാഹുവിന്റെ ഓഫിസ് അന്ന് പ്രതികരിച്ചത്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രകടനങ്ങളിലും മറ്റ് ഒരുതരത്തിലുമുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ മൊസാദ് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ മൊസാദും നെതന്യാഹും മുന്‍പ് പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ട്. നെതന്യാഹു ഭരണകൂടത്തിനെതിരെ മൊസാദിന്റെ നിരവധി ഉദ്യോഗസ്ഥര്‍ വിമര്‍ശനവുമായ് രംഗത്ത് വന്നിട്ടുണ്ട്.

ഇസ്രയേല്‍ഹമാസ് യുദ്ധം നെതന്യാഹുവിന് നിര്‍ണായകമാണ് അതോടൊപ്പം അഗ്‌നിപരീക്ഷണവും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ശക്തനായ നേതാവായാണ് ബെഞ്ചമിന്‍ നെതന്യാഹു പൊതുവേ കരുതപ്പെടുന്നത്. തോല്‍വിയുടെ പടിക്കല്‍നിന്ന് വിജയം പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവാണ് 'ദി മജീഷ്യന്‍' എന്ന പേര് അദ്ദേഹത്തിന് സമ്മാനിച്ചത്. ആക്രമണങ്ങളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ചു നിര്‍ത്തിയത് 'മിസ്റ്റര്‍ സെക്യൂരിറ്റി എന്ന പേരും. പക്ഷേ, ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് മങ്ങലേറ്റു. നിലവില്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്നില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നാണ് മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യേര്‍ ലാപ്പിഡ് പറഞ്ഞത്. അതിനര്‍ഥം ആസമയം വരും എന്ന് തന്നെയാണ്. യുദ്ധാനന്തരം നെതന്യാഹു പ്രധാനമന്ത്രി കസേരയില്‍ തുടര്‍ന്നാല്‍ അതിശയം എന്ന് തന്നെയാണ് ഈ രംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടിവരും എന്ന് തന്നെയാണ് അവര്‍ പറയുന്നത്.

നെതന്യാഹുവിനെ സംബന്ധിച്ച് ഇത് പരീക്ഷണങ്ങളുടെ കാലമാണ്. വിവാദമായ ജ്യുഡീഷ്യല്‍ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഹമാസിന്റെ അക്രമണം. പ്രതിസന്ധിയിലായെങ്കിലും താല്കാലികമായെങ്കിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്താന്‍ അതിന് കഴിഞ്ഞു. അത് അദ്ദേഹത്തിന് ആശ്വാസം ചെറുതല്ല. എങ്കിലും യുദ്ധാനന്തരം അദ്ദേഹം ഇതിന് കണക്ക് പറയേണ്ടിവരും. എതിരാളികള്‍ എണ്ണമറ്റ തവണ എഴുതിത്തള്ളിയിട്ടും ഓരോ വട്ടവും ശക്തമായി തിരിച്ചുവന്നു. ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണവുമാണ്. യുദ്ധത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായതോടെ ഒരു 'അടിയന്തര' ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് താല്കാലികമായി അദ്ദേഹത്തെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, യുന്താനന്തരം പ്രതിപക്ഷവും ജനങ്ങളും അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി കൂടുതല്‍ ശബ്ദത്തില്‍ മുറവിളി കൂട്ടുമെന്നുറപ്പാണ്. അത്തരം ഒരു സഹചര്യത്തെ അതിജീവിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (45 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (51 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends