"ചാർജ്ഡ് ലെമണേഡ്" കുടിച്ച യുവതിയ്ക്ക് ഹൃദയസ്തംഭനമുണ്ടായി; ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള യുവതിയ്ക്കാൻ ഇങ്ങനൊരു ദുരവസ്ഥ; കാരണം ഇതാണ്!!!

സാധാരണയായി നമ്മളെല്ലാരും റെസ്റ്റോറൻറുകളിൽ പോയി ശീതളപാനീയങ്ങൾ കുടിക്കുന്ന സ്വഭാവക്കാരാണ്. പല മണത്തിലും രുചിയിലും കളറിലുമായി പല തരത്തിലുമുള്ള പാനീയങ്ങൾ നമുക്ക് ലഭ്യമാണ്. എന്നാൽ അവ കുടിക്കുമ്പോൾ അതിൽ എന്തൊക്കെയാണ് ചേർത്തിരിക്കുന്നത് എന്ന് നമുക്കറിയില്ലല്ലോ. രുചിയാണല്ലോ എന്ന് കരുതി അവർ തരുന്ന എന്തും ഭക്ഷിക്കും. എന്നാൽ ഈ പാനീയങ്ങൾ കുടിച്ച് പലതരത്തിലുള്ള അസുഖങ്ങളും വരുകയും അതുവഴി പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
എന്നാൽ ഇതുപോലെ "ചാർജ്ഡ് ലെമണേഡ്"എന്ന സ്പെഷ്യൽ പാനീയം കഴിച്ച് ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള പെൺകുട്ടി മരണപ്പെട്ടതായിട്ടുള്ള റിപ്പോർട്ടുകളണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സംഭവം നടന്നത് യുഎസിലാണ്. ഒരു പ്രമുഖ ഫുഡ് ചെയിനിൻറെ ബ്രാഞ്ചിൽ നിന്ന് കഴിച്ച 'ചാർജ്ഡ് ലെമണേഡ്' എന്ന സ്പെഷ്യൽ പാനീയം കഴിച്ചതിന് പിന്നാലെയാണ് ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള സാറാ കാറ്റ്സ് എന്ന യുവതിക്ക് ഹൃദയസ്തംഭനമുണ്ടാവുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നത്.
എന്നാൽ സാറാ കാറ്റ്സ് എന്ന യുവതിക്ക് 'ലോംഗ് ക്യൂ ട്ടി സിൻഡ്രോം ടൈപ്പ് 1' എന്ന ഹൃദയസംബന്ധമായ പ്രശ്നമുണ്ടായിരുന്നു. ഈ പ്രശ്നമുള്ളവർ ഭക്ഷണ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കണം. എനർജി ഡ്രിംഗ്സൊന്നും അങ്ങനെ കഴിക്കാൻ പാടില്ല. സാറയാണെങ്കിൽ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നയാളുമായിരുന്നു. എന്നാൽ അന്ന് റെസ്റ്റോറൻറിൽ നിന്ന് ഓർഡർ ചെയ്ത ലെമണേഡിൽ കഫീൻറെ അളവ് വളരെ കൂടുതലായിരുന്നു. അക്കാര്യം സാറ അറിഞ്ഞിരുന്നില്ല. അത് ആരും പ്രതീക്ഷിക്കുന്നതും ആയിരുന്നില്ല.
ഒരു റെഡ് ബുൾ കാനിൽ പോലും 111 മില്ലിഗ്രാം കഫീൻ ആണ് അടങ്ങിയിട്ടുണ്ടാവുക. എന്നാൽ ലെമണേഡിൽ 390 മില്ലിഗ്രാം കഫീൻ അടങ്ങിയിരുന്നു. മുതിർന്ന ഒരാൾ ദിവസത്തിൽ 400 മില്ലിഗ്രാമിലധികം കഫീൻ എടുക്കാൻ പാടുള്ളതല്ല. ഇത് കടുപ്പമുള്ള നാലോ അഞ്ചോ കപ്പ് കാപ്പിക്ക് തുല്യമാണ്. അപ്പോഴാണ് 390 മില്ലിഗ്രാം കഫീനടങ്ങിയ ഒരു ഡ്രിങ്ക്.
ലെമണേഡ് കുടിച്ച് അന്ന് വൈകുന്നേരം തന്നെ തൻറെ അപ്പാർട്ട്മെൻറിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുന്നതിനിടെ സാറയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ വർഷമാണ് സംഭവമുണ്ടായത്. എന്നാലിപ്പോൾ റെസ്റ്റോറൻറിനെതിരെ കുടുംബം നിയമപരമായി മുന്നോട്ടുനീങ്ങിയതോടെയാണ് വാർത്തകളിൽ സംഭവം ഇടം നേടുന്നത്. ഇത്രയും കഫീൻ ലെമണേഡിൽ ഉണ്ടാകുന്നത് 'ചതി'യാണെന്ന നിലയിൽ ഇപ്പോൾ സാറയുടെ കുടുംബം റെസ്റ്റോറൻറിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. കാരണം ആരോഗ്യപ്രശ്നങ്ങളുള്ളവർ വിശ്വസിച്ച് ഇതെല്ലാം കഴിക്കുമ്പോഴും സാറയ്ക്ക് സംഭവിച്ച ദുരന്തമാണല്ലോ സംഭവിക്കുക എന്ന് കുടുംബം പറഞ്ഞു.
https://www.facebook.com/Malayalivartha
























