വിവിധ രാജ്യങ്ങളുടേതായി 70 ചാന്ദ്രദൗത്യങ്ങൾ ഇതുവരെ വിജയം കണ്ടിട്ടുണ്ട്... പുതിയ കണ്ടു പിടിത്തങ്ങൾ എപ്പോഴും നല്ല ആവേശം ചാന്ദ്രയാൻ പകരും...ഇപ്പോഴിതാ ചന്ദ്രന്റെ പ്രായം സംബന്ധിച്ച ഒരു പഠനം ശ്രദ്ധനേടുകയാണ്....ചന്ദ്രന് നിലവിൽ കരുതുന്നതിനെക്കാൾ പ്രായമുണ്ടെന്നതാണിത്....

വിവിധ രാജ്യങ്ങളുടേതായി 70 ചാന്ദ്രദൗത്യങ്ങൾ ഇതുവരെ വിജയം കണ്ടിട്ടുണ്ട്. ഇവയിൽ ആറ് ദൗത്യങ്ങൾ മനുഷ്യരെയും മൂന്നെണ്ണം റോവറുകളെയും ചന്ദ്രനിൽ ഇറക്കി. എന്നാൽ, ഇതുവരെ കാര്യമായ പര്യവേക്ഷണങ്ങൾ ഒന്നും നടന്നിട്ടില്ലാത്ത, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് ഏതാണ്ട് അടുത്തുള്ള ഒരു പ്രദേശത്താണ് ചാന്ദ്രയാൻ–3 ഇറങ്ങുന്നത്. വർഷത്തിൽ ഒരിക്കൽപോലും സൂര്യപ്രകാശം പതിക്കാത്ത പല ഗർത്തങ്ങളും ഇവിടെയുണ്ട്. അതിനാൽ ഇവിടത്തെ മണ്ണിന്റെയും ശിലകളുടെയും രാസ–ഭൗതിക ഘടനക്ക് ചന്ദ്രൻ രൂപംകൊണ്ട സമയത്തേതിൽനിന്ന് വലിയ മാറ്റം വന്നിട്ടുണ്ടാവില്ല.അതുകൊണ്ട് തന്നെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ഒരുപാട് സാധ്യതകളാണ് ലോകത്തിന് മുൻപിൽ തുറന്നു തന്നത്. ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങൾക്ക് എപ്പോഴും വലിയ പ്രാധാന്യം ഉണ്ട് . പുതിയ കണ്ടു പിടിത്തങ്ങൾ എപ്പോഴും നല്ല ആവേശം പകരുന്നതും ആണ്.
ഇപ്പോഴിതാ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ജീവന്റ കണികകൾ സാദ്ധ്യമാണോ എന്ന അന്വേഷണത്തിലാണ് ഗവേഷകർ. വർഷങ്ങളായി ഇതുസംബന്ധിച്ച പഠനങ്ങളും നടക്കുന്നു. ഇപ്പോഴിതാ ചന്ദ്രന്റെ പ്രായം സംബന്ധിച്ച ഒരു പഠനം ശ്രദ്ധനേടുകയാണ്. ചന്ദ്രന് നിലവിൽ കരുതുന്നതിനെക്കാൾ പ്രായമുണ്ടെന്നതാണിത്. 1972ൽ അപ്പോളോ 17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയത്.ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ചന്ദ്രന്റെ പ്രായം 4.46 ബില്യൺ (446 കോടി) വർഷമാണെന്നാണ് പുതിയ കണ്ടെത്തൽ. നിലവിൽ വിശ്വസിക്കുന്നതിനേക്കാൾ നാല് കോടി വർഷം കൂടി പഴക്കമുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ജിയോകെമിക്കൽ പെർസ്‌പെക്റ്റീവ് ലെറ്റേഴ്‌സിൽ ഈ പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫീൽഡ് മ്യൂസിയത്തിലെ മെറ്റിയോറിറ്റിക്സ് ആൻഡ് പോളാർ സ്റ്റഡീസിന്റെ റോബർട്ട് എ പ്രിറ്റ്സ്‌കർ ക്യൂറേറ്റർ ഫിലിപ്പ് ഹെക്ക്, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ജെന്നിക ഗ്രീർ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വർഷത്തിന് ശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നായിരുന്നു പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാൻ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1972ൽ അപ്പോളോ 17ലെ ബഹിരാകാശ യാത്രികർ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ 'സിർക്കോൺ' എന്ന ധാതു ശാസ്ത്രജ്ഞർ പഠിച്ചു.
സിർക്കോൺ ക്രിസ്റ്റലുകളുടെ പ്രായം നിർണ്ണയിക്കാൻ ആറ്റം പ്രോബ് ടോമോഗ്രഫി എന്ന വിശകലന രീതിയാണ് സംഘം ഉപയോഗിച്ചത്. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപംകൊണ്ട സിർക്കോൺ പരലുകൾ, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളിൽ ഒന്നാണെന്നാണ് വിലയിരുത്തൽ. ശേഷം ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിർണയ പരീക്ഷണം നടത്തിയത്. ആറ്റങ്ങളെ ലേസർ ഉപയോഗിച്ച് നീരാവിയാക്കി. തുടർന്ന് അവ എത്ര വേഗത്തിൽ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നത് മനസ്സിലാക്കാനായി. ഇതിൽ അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അളവ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ സാമ്പിളിന്റെ പ്രായം നിർണ്ണയിക്കുകയും ചെയ്തു. ഒരു സാമ്പിളിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അനുപാതം നോക്കിയാൽ, അതിന്റെ പ്രായം നിർണ്ണയിക്കാനാകും.
https://www.facebook.com/Malayalivartha
























