വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് നിലവിളിക്കുന്ന ഹമാസിനെതിരെ ബൈഡന്‍;ആദ്യം ബന്ദികളെ മോചിപ്പിക്ക് അപ്പോള്‍ ആലോചിക്കാം, ബന്ദികളെ വച്ച് ഇസ്രയേലിനെ പ്രതിരോധത്തിലാക്കാന്‍ നോക്കിയത് ഏറ്റില്ല,തുടങ്ങിവച്ചതല്ലെ തീര്‍ത്തിട്ടേ ഇനി സംസാരമുള്ളുവെന്ന് അമേരിക്ക, ഹമാസ് കൂടുതല്‍ പ്രതിരോധത്തില്‍

ആദ്യം ബന്ദികളെ മോചിപ്പിക്കട്ടെ, എന്നിട്ട് വെടി നിര്‍ത്തലിനേക്കുറിച്ച് സംസാരിക്കാം. ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിച്ചാല്‍ മാത്രമേ ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കൂ എന്ന് ബൈഡന്റെ അന്ത്യശാസനം. ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയതോടെ ഹമാസിന് ചാവുഭയം തുടങ്ങി. ഹമാസും ഹിസ്ബുള്ളും ചേര്‍ന്നാണ് യുദ്ധം ആസൂത്രണം ചെയ്യുന്നത്. ഇരുവരുടേയും തല ഇറാനാണ്. ബന്ധികളെ തടവറയിലാക്കി ഇസ്രയേലിനെ പ്രതിരോധത്തിലാക്കാനാണ് ഹമാസ് നോക്കുന്നത്. അതിന് വേണ്ടി അമേരിക്കന്‍ പൗരന്മാരെ തിരഞ്ഞ് പിടിച്ച് ബന്ധികളാക്കിയതും. ഇതോടെ അമേരിക്ക ഭയപ്പെടുമെന്നാണ് ഇറാന്‍ കണക്ക് കൂട്ടിയത്. എന്നാല്‍ അമേരിക്ക ശക്തമായ് തിരിച്ചടിച്ചു. കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാര്‍ക്ക് വേണ്ടി മറുപടി പറയുമെന്നും തടവിലുള്ളവരെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മാത്രമല്ല ഹിസ്ബുള്ളയേയും തീര്‍ക്കുമെന്ന് മുന്നറിയിപ്പ്.
വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍. വെടിനിര്‍ത്തല്‍ ആവശ്യമാണ്. പക്ഷേ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന. നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്‌സ് എന്നിവര്‍ നിലവില്‍ തടവിലാണ്. റഫ ബോര്‍ഡര്‍ വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.
ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചതോടെ ഹമാസ് ചിന്നിച്ചിതറി ഓടുന്നു. കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകള്‍ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആദ്യമായിട്ടാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്.
ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികള്‍ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രയേലിനുള്ള ആഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.
2001 സെപ്റ്റംബറിലെ ആക്രമണങ്ങള്‍ക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എസ് പാലിച്ചിരുന്ന ഉയര്‍ന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പിന്തുണച്ചു. ഒബാമ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘര്‍ഷങ്ങളില്‍ ഇസ്രയേലിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, വ്യോമാക്രമണങ്ങളില്‍ പലസ്തീനികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ അദ്ദേഹം രാജ്യത്തോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിലെ പങ്കാളിത്തം ഹമാസ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സെക്യൂരിറ്റീസ് അതോറിറ്റി. വയോധികരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടു വരാന്‍ ഹമാസ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതായ വീഡിയോയാണ് ഇസ്രയേല്‍ പുറത്തുവിട്ടതെന്ന് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രയേലില്‍ നിന്നുള്ളവരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവരുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്തതായി ഹമാസ് പ്രവര്‍ത്തകര്‍ വീഡിയോയില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരു ബന്ദിയെ തട്ടിക്കൊണ്ട് ഗാസയിലേക്ക് കൊണ്ടുവന്നാല്‍ അവര്‍ക്ക് 10,000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡും ഒരു അപ്പാര്‍ട്ട്‌മെന്റും ലഭിക്കുമെന്നാണ് ഹമാസ് പ്രവര്‍ത്തകരിലൊരാള്‍ വീഡിയോയില്‍ പറയുന്നത്. പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു വരാനാണ് നേതാക്കള്‍ പ്രത്യേക നിര്‍ദേശിച്ചിട്ടുള്ളത്. കഴിയുന്നത്ര പേരെ തട്ടിക്കൊണ്ടു വരാനാണ് നിര്‍ദേശമെന്നും ഹമാസ് അംഗങ്ങള്‍ പറയുന്നു. മൃതദേഹത്തില്‍ വെടിയുതിര്‍ത്തതിനെ കമാന്‍ഡര്‍ വിമര്‍ശിച്ചതിനെ കുറിച്ചും ഒരാള്‍ പറയുന്നത് വീഡിയോയിലുണ്ട്.' മൃതദേഹത്തിലേക്ക് വെടിയുതിര്‍ത്ത് വെടിയുണ്ടകള്‍ പാഴാക്കരുതെന്നാണ് കമാന്‍ഡര്‍ പറഞ്ഞതെന്ന് പ്രവര്‍ത്തകന്‍ പറഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























