ഇസ്രയേല്‍-ഹമാസ് യുദ്ധം ആളിക്കത്തിച്ച് ചൈന,പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച് ഹമാസിനെ സഹായിക്കാന്‍ ഇറങ്ങി ഷീ ജിന്‍പിങ്, മേഖലയില്‍ പടക്കപ്പലുകളിറക്കി പോര്കടുപ്പിക്കുന്നു,അമേരിക്കയെ വെല്ലുവിളിച്ചെത്തിയിരിക്കുകയാണ് ചൈന,ഷീയോട് കലിപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേല്‍-ഹമാസ് യുദ്ധം മൂര്‍ധന്യത്തില്‍ നില്‍ക്കെ തീ ആളിപ്പടര്‍ത്തി ചൈന. മേഖലയില്‍ ചൈന പുതിയ ആറ് പടക്കപ്പലുകള്‍ വിന്യസിച്ചു. പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച ചൈന പക്ഷെ ഹമാസിന് സഹായകമായകമാകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയേയും ഇസ്രയേലിനേയും വെല്ലുവിളിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. ചൈന കപ്പലുകള്‍ വിന്യസിച്ചുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കി പുതിയ പോര്‍മുഖം തുറന്ന് ചൈന.
മിസൈല്‍വേധ സംവിധാനമടങ്ങിയ സിബോ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹമാണ് എത്തിയിട്ടുള്ളത്. ഇടത്തരം യുദ്ധക്കപ്പലായ ജിങ്‌ഷോ, അനുബന്ധ കപ്പലായ ക്വിയാന്ദോഹു എന്നിവയും കൂട്ടത്തിലുണ്ട്. ഗാസയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട ചൈന യുദ്ധത്തില്‍ പാലസ്തീനുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നത് അപകടമാകുമെന്ന് ചൈനയ്‌ക്കൊപ്പം മുന്നറിയിപ്പ് നല്‍കി റഷ്യയും രംഗത്തെത്തിയിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ നടത്തി വരുന്ന പ്രത്യാക്രമണത്തില്‍ വിവിധ ഘട്ടങ്ങളിലായി അമേരിക്ക തങ്ങളുടെ സേനയെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. യു.എസിന്റെ ഏറ്റവും അത്യാധുനിക കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ഇസ്രായേല്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇതിനു പുറമെ കരയുദ്ധ നീക്കത്തിന് സഹായവുമായി കൂടുതല്‍ സൈനികരെ അയക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ ചൈനയുടെ നീക്കം. ചൈനയുടെ നടപടി യുദ്ധം മുറുകുന്നതിന് വഴിവെച്ചിരിക്കുന്നത്.
ഹമാസിന് പിന്തുണയുമായ് ഇറാന്‍ രംഗത്തുണ്ട്. ഹമാസിന് ആയുധ സാമ്പത്തിക സഹായങ്ങളെല്ലാം ചെയ്യുന്നത് ഇറാനാണ്. ഇതില്‍ കലിയിളകി നില്‍ക്കുകയാണ് ബൈഡന്‍. ഭീകരരെ പിന്തുണയ്ക്കുന്ന ഇറാന്റെ നടപടികള്‍ക്ക് അന്ത്യം കുറിയ്ക്കുമെന്ന് ബൈഡന്‍ പറഞ്ഞത്. ഇപ്പോള്‍ ഹമാസിന് വേണ്ടി കപ്പല്‍ അയച്ച് ചൈനയും ഭീകരര്‍ക്കൊപ്പം ചേരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം വമ്പന്മാര്‍ തമ്മിലുള്ള പോരിലേക്ക് കടന്നിരിക്കുകയാണ്. വമ്പന്മാരുടെ പോര്‍വിളിയില്‍ ലോകരാജ്യങ്ങളും ഭയപ്പാടില്‍. റഷ്യ-യുക്രൈന്‍ യുദ്ധം തന്നെ വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതിന്റെ കൂടെ ഒരു ഭാഗത്ത് ഇസ്രയേലും അമേരിക്കയും മറുഭാഗത്ത് ഇറാനും ചൈനയും ചേര്‍ന്ന് പോരിലേക്കും.
അതിനിടെ ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ വെടി നിര്‍ത്തലിന് സമയമായില്ലെന്ന് അമേരിക്ക വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് കൂടുതല്‍ തയ്യാറെടുപ്പിന് സഹായകമാകുവെന്നും ഇസ്രഈലിന് നേരെയുള്ള കൂടുതല്‍ ആക്രമണത്തിനിടയാകുമെന്നും അമേരിക്കന്‍ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനായി യുദ്ധത്തിന് ഇടവേള ആവശ്യമുണ്ടെന്ന യു.എന്നിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ആവശ്യത്തിന് എതിരാണ് അമേരിക്കയുടെ വാദം. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിച്ചാല്‍ മാത്രമേ വെടിനിര്‍ത്തലിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ യു.എസ് പരമാവധി ശ്രമിക്കുന്നതായി മില്ലര്‍ അറിയിച്ചു. ഇതിനായി യു.എസ് പ്രതിനിധി ഡേവിഡ് സാറ്റര്‍ഫീല്‍ഡ് തീവ്രമായി ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധമവസാനിപ്പിക്കാനായി ചൈനീസ് വിദേശകാര്യമന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന സന്ദര്‍ഭത്തിലാണ് അമേരിക്കയുടെ പ്രസ്താവന.
https://www.facebook.com/Malayalivartha
























