മാരക മയക്കുമരുന്നിന് അടിമകളായ ഹമാസ് പോരാളികള്‍ സയനൈഡ് യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. സയനൈഡ് വിതറി കൂട്ടക്കൊലയാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്

മാരക മയക്കുമരുന്നിന് അടിമകളായ ഹമാസ് പോരാളികള്‍ സയനൈഡ് യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. സയനൈഡ് വിതറി കൂട്ടക്കൊലയാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ഇരുപക്ഷത്തുമായി ആറായിരം പേരിലധിം മരിച്ചുട്ടുണ്ട്. പരിക്കേറ്റവരുടെയും മരണത്തോട് മല്ലിടുന്നവരുടെയും വ്യക്തമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും ലക്ഷത്തിന് മുകളില്‍ സാധാരണക്കാരും കുട്ടികളും മാരകമായി പരിക്കേറ്റ് ചികിത്സയിലാണെന്നാണ് കണക്കാക്കുന്നത്.
ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിങ് സംവിധാനം ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേലി വ്യോമസേന പുറത്തുവിട്ടിരുന്നു. ഇതാദ്യമായാണ് അയണ്‍ സ്റ്റിങ് സംവിധാനം ഇസ്രയേല്‍ യുദ്ധത്തിനായി ഉപയോഗിക്കുന്നത്.ഗാസ മുനമ്പിലെ ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ക്കാനും ഹമാസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാനുമാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മാഗ്ലന്‍ യൂണിറ്റ് നൂതന ആയുധം ഉപയോഗിച്ചതെന്ന് വിശദീകരിച്ചിരുന്നു. വ്യോമസേനയുടെ സഹകരണത്തോടെ മഗല്ലന്‍ യൂണിറ്റ് മോര്‍ട്ടാര്‍ ബോംബ് ഉള്‍പ്പെടെ വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് ഹമാസിനെ ആക്രമിച്ചെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്.
അയണ്‍ സ്റ്റിങ് ഉപയോഗിച്ച് റോക്കറ്റ് ലോഞ്ചറിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യമാണ് ഇസ്രയേല്‍ വ്യോമസേന എക്‌സില്‍ പോസ്റ്റ് ചെയ്തത്. ലേസര്‍, ജിപിഎസ് തുടങ്ങിയ സംവിധാനമുള്ള 120 എംഎം മോര്‍ട്ടാര്‍ യുദ്ധോപകരണമാണ് 'അയണ്‍ സ്റ്റിങ്'. 1-12 കിലോമീറ്ററാണ് ദൂരപരിധി. അതേസമയം ശത്രുക്കളല്ലാത്തവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറക്കാനും കഴിയും.അതേസമയം കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ ഇസ്രോയേല്‍ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയില്‍ നുഴഞ്ഞുകയറിയ ഒരു ഇസ്രയേലി സൈനികനെ ഖാന്‍ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രയേലും സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ അറിയിച്ചു.
കരസേന ഗാസയില്‍ നിയന്ത്രിത റെയ്ഡ് നടത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് ഇതെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 222 ബന്ദികളെ കണ്ടെത്താന്‍ എന്ന പേരിലാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി.അതേസമയം, തെക്കന്‍ ഗസ്സയില്‍ നുഴഞ്ഞുകയറുന്ന ഇസ്രയേലി കവചിത സേനയെ തങ്ങളുടെ പോരാളികള്‍ നേരിട്ടതായി ഹമാസും പറയുന്നു. ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നത്. ഇസ്രയേലി സൈനികനെ വധിക്കുകയും സൈനിക ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കി.അതിനിടെ, ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ ഗാസ്സയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇതുവരെ 5,087 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 2,055 പേര്‍ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 182 കുട്ടികള്‍ ഉള്‍പ്പെടെ 436 ഫലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























