ഇസ്രായേലിന്റെ ഓരോ ആക്രമണത്തിനും പ്രതികാരമായി ഓരോ ബന്ദികളെ കൊല്ലുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമാസിന്റെ ബന്ദികളാണ്. ബന്ദികളെ കൊല്ലുന്നതോടെ ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നാണ് ഹമാസ് ധരിച്ചിരുന്നത്

ഹമാസ് ഇസ്രായേല്‍ യുദ്ധം പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുമെന്നുള്ള മുന്നറിയിപ്പുകളാണ് നാളുകളായി വന്നു കൊണ്ടിരിക്കുന്നത്. ഹമാസിന്റെ പൂര്‍ണ്ണനാശം ആഗ്രഹിച്ചിരുന്ന രാഷ്ട്രങ്ങള്‍ പോലും ഇപ്പോള്‍ ഇസ്രേയേലിനെ തള്ളിപ്പറഞ്ഞിരി്ക്കുകയാണ്. അതായത് ഇസ്രേയേലിന്റെ ആക്രമണം അന്താരാഷട്ര നിയമങ്ങളെയെല്ലാം മറികടന്നുള്ളതാണെന്നാണ് വിലയിരുത്തുന്നത്. ഇസ്രായേലിന് അമേരിക്കന്‍ പിന്‍തുണ ജോ ബൈഡന്‍ നേരിട്ടെത്തി നല്കിയതോടെ ഇസ്രായേലിന് വാശിയും ശക്തിയും ഏറുകയായിരുന്നു. ബന്ദികളെ കാട്ടി വിലപേശാമെന്ന ഹമാസിന്റെ യുദ്ധ തന്ത്രവും ഫലിച്ചിട്ടില്ല. ഒക്ടോബര്‍ 7 ന് നടത്തിയ മിന്നലാക്രമണത്തില്‍ ഹമാസിന്റെ പോരാളികള്‍ ബന്ദികളെ അതിക്രൂരമായി ഉപദ്രവിക്കുകയും പിച്ചിച്ചീന്തുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ നടുക്കിയിരുന്നു. ഇസ്രായേലിന്റെ ഓരോ ആക്രമണത്തിനും പ്രതികാരമായി ഓരോ ബന്ദികളെ കൊല്ലുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമാസിന്റെ ബന്ദികളാണ്. ബന്ദികളെ കൊല്ലുന്നതോടെ ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നാണ് ഹമാസ് ധരിച്ചിരുന്നത്.
എന്നാല്‍ അപ്രതീക്ഷീതമായാണ് പല രാജ്യങ്ങളും ഹമാസിനെതിരെ തിരിഞ്ഞത്. അതുകൊണ്ട് ബന്ദികളെ വെച്ചുള്ള വിലപേശല്‍ വിജയിക്കാതെ പോവുകയും ചെയ്തു. ബന്ദികളെ കൊന്ന് ലോകത്തിന് മുന്നില്‍ ഭീകരത ആവര്‍ത്തിച്ചാല്‍ ഹമാസിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന പിന്‍തുണപോലും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതു കൊണ്ട് ബന്ദികളെ കൊല്ലുകയെന്ന ക്രൂരത ആവര്‍ത്തിക്കന്‍ ഹമാസും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട ബന്ദികളെ വിട്ടയച്ചു കൊണ്ട് ഹമാസ് അവരുടെ വിശ്വാസ്യത ഉയര്‍ത്തി കാട്ടുകയും ചെയ്തു. 200 ലധികം വരുന്നവര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി രഹസ്യ അറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ ബന്ദികള്‍ തന്നെയാണിപ്പോഴും ഹമാസിന് പിന്‍ബലമേകുന്നത്. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താനാവാതെ ഇസ്രായേലിന് കരയുദ്ധം നയിക്കാനാവാത്ത സ്ഥിതിയാണ്. അഞ്ഞൂറ് കിലോമീറ്ററിലധികം നീളുന്ന രഹസ്യ തുരങ്കങ്ങള്‍ പാലസ്തീന്‍ ജനതയെ കൊണ്ട് തന്നെ കണ്ടുപിടിക്കാനായി നെതന്യാഹു രംഗത്തിറങ്ങിയിരിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന പലസ്തീനികള്‍ക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രയേല്‍ തുരങ്കങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയില്‍ ഇസ്രയേല്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 200ലധികം പേരെ ഇപ്പോഴും ഹമാസ് തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 5,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍, ഉടന്‍ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ പങ്കിടുക,''ഇസ്രായേല്‍ സൈന്യം വിതരണ ചെയ്ത ലഘുലേഖയില്‍ പറഞ്ഞു.
'ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നല്‍കുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഉറപ്പുനല്‍കുന്നു, കൂടാതെ നിങ്ങള്‍ക്ക് ഒരു സാമ്പത്തിക പാരിതോഷികം ലഭിക്കും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായ രഹസ്യാത്മകതയും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.' ലഘുലേഖ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ സഹിതം വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ അഭയം പ്രാപിച്ച ആളുകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ലഘുലേഖകള്‍ പുറത്തേക്കിട്ട ശേഷം അവ ശേഖരിക്കുകയും കീറിയെറിയുകയും ചെയ്യും.
നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്‌തോളു, ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഗാസയിലുള്ള ഞങ്ങള്‍ എല്ലാവരും നിങ്ങളോട് പറയുന്നു, ഞങ്ങള്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചെറുത്തുനില്‍ക്കുകയാണ്.' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു പലസ്തീന്‍കാരന്‍ പറഞ്ഞു. ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഹമാസിനെ തുടച്ചുനീക്കാനും ഉദ്ദേശിച്ചുള്ള കരവഴിയുള്ള അധിനിവേശത്തിന്റെ ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്ന ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പിന്റെ അതിര്‍ത്തിക്ക് സമീപം തടിച്ചുകൂടിയിരിക്കുകയാണ്. വിദേശ പൗരന്മാരുള്‍പ്പെടെ ബന്ദികളാക്കിയവരെ ഗാസയിലേക്ക് കൊണ്ടുപോയെന്നും എന്നാല്‍ അവര്‍ എവിടെയാണെന്ന് കൃത്യമായി അറിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കിയെന്നും ഇസ്രയേല്‍ പറയുന്നു. നേരത്തെ നാല് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളി ഇസ്രയേല്‍. ഗസ്സയില്‍ വെടി നിര്‍ത്തല്‍ സാധ്യമല്ലെന്നും ലോകത്തെ ഭീകരവാദ ഭീതിയില്‍ സ്വതന്ത്രമാക്കുന്നതിനുള്ള യുദ്ധമാണ് ഗസ്സയിലേതെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു. യുഎന്നിന്റെ ഉന്നത തല യോഗത്തിലാണ് ഇസ്രയേല്‍ നിലപാട് അറിയിച്ചത്. ഇസ്രയേലിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തിയാണ് ഹമാസ്. അവരുമായി ഒത്തു തീര്‍പ്പിനില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.
ഹമാസിനെ പുതിയ നാസികള്‍ എന്നാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്. ഹമാസിനെ നശിപ്പിക്കുയെന്നത് ഇസ്രയേലിന്റെ അവകാശം മാത്രമല്ല. മറിച്ച് കടമയാണെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് യുഎന്‍ രക്ഷാ സമിതിയില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് അദ്ദേഹവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി കെണ്ടാണ് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം യുഎന്നിനോട് പ്രതിഷേധം അറിയിച്ചത്.. കഴിഞ്ഞ 56 വര്‍ഷമായി ഫലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്നായിരുന്നു ഗുട്ടെറസിന്റെ നിലപാട്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
'ഹമാസിന്റെ ആക്രമണങ്ങള്‍ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഫലസ്തീന്‍ ജനത 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുന്നു. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവെക്കുന്നത് അവര്‍ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു' ഗുട്ടെറസ് പറഞ്ഞു. എന്നിരുന്നാലും ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല, അതേ സമയംതന്നെ ആ ആക്രമണത്തിന്റെ പേരില്‍ ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ല' യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനത്തിനാണ് ഗസ്സയില്‍ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരുകാര്യം വ്യക്തമായി പറയാന്‍ ഉദ്ദേശിക്കുന്നു; 'സായുധപോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നില്‍ ഒരു കക്ഷിയും അതീതരല്ല'- ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇസ്രയേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ ഒരു നിലക്കും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം, എത്രയും പെട്ടെന്ന് തന്നെ ഗുട്ടെറസ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ മറ്റ് ലോകരാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സൂചന.
ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഗസ്സയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേല്‍ നിലപാട്. ഹമാസിന്റെ പക്കല്‍ അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപകടത്തിലാകുമെന്ന് യുഎന്‍ ദുരിതാശ്വാസ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗസ്സ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഗസ്സയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. എന്നിട്ടും യുദ്ധത്തില്‍ നിന്ന് പിന്മാറുന്ന യാതെരു സൂചനയും നെതന്യാഹു നല്കുന്നില്ല. പത്തോളം ഇസ്ലാം രാജ്യങ്ങളും ചൈനയും റഷ്യയും ഒത്തു ചേര്‍ന്നിട്ടും അമേരിക്ക, ബ്രിട്ടന്‍ ,ഡച്ചു രാഷ്ട്രങ്ങളുടെ പിന്തുണയില്‍ ഇസ്രായേല്‍ യുദ്ധം ആഘോഷമാക്കുകയാണ്. യു എന്‍ ഇടപെടലുകള്‍ പോലും തമാശയായിട്ടാണ് ഇസ്രേയേല്‍ വിലയിരുത്തുന്നത്. ബന്ദികളെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരയുദ്ധം നടത്തി ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യം തന്നെയാണ് ഇസ്രായേലിനുള്ളതെന്ന് അനുമാനിക്കുന്നു.
https://www.facebook.com/Malayalivartha
























