ബന്ദികളെ കൊന്ന് ലോകത്തിന് മുന്നില്‍ ഭീകരത ആവര്‍ത്തിച്ചാല്‍ ഹമാസിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന പിന്‍തുണപോലും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതു കൊണ്ട് ബന്ദികളെ കൊല്ലുകയെന്ന ക്രൂരത ആവര്‍ത്തിക്കന്‍ ഹമാസും തയ്യാറായിട്ടില്ല

ബന്ദികളെ കാട്ടി വിലപേശാമെന്ന ഹമാസിന്റെ യുദ്ധ തന്ത്രവും ഫലിച്ചിട്ടില്ല. ഒക്ടോബര്‍ 7 ന് നടത്തിയ മിന്നലാക്രമണത്തില്‍ ഹമാസിന്റെ പോരാളികള്‍ ബന്ദികളെ അതിക്രൂരമായി ഉപദ്രവിക്കുകയും പിച്ചിച്ചീന്തുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ നടുക്കിയിരുന്നു. ഇസ്രായേലിന്റെ ഓരോ ആക്രമണത്തിനും പ്രതികാരമായി ഓരോ ബന്ദികളെ കൊല്ലുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമാസിന്റെ ബന്ദികളാണ്. ബന്ദികളെ കൊല്ലുന്നതോടെ ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നാണ് ഹമാസ് ധരിച്ചിരുന്നത്.
എന്നാല്‍ അപ്രതീക്ഷീതമായാണ് പല രാജ്യങ്ങളും ഹമാസിനെതിരെ തിരിഞ്ഞത്. അതുകൊണ്ട് ബന്ദികളെ വെച്ചുള്ള വിലപേശല്‍ വിജയിക്കാതെ പോവുകയും ചെയ്തു. ബന്ദികളെ കൊന്ന് ലോകത്തിന് മുന്നില്‍ ഭീകരത ആവര്‍ത്തിച്ചാല്‍ ഹമാസിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന പിന്‍തുണപോലും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതു കൊണ്ട് ബന്ദികളെ കൊല്ലുകയെന്ന ക്രൂരത ആവര്‍ത്തിക്കന്‍ ഹമാസും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട ബന്ദികളെ വിട്ടയച്ചു കൊണ്ട് ഹമാസ് അവരുടെ വിശ്വാസ്യത ഉയര്‍ത്തി കാട്ടുകയും ചെയ്തു. 200 ലധികം വരുന്നവര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി രഹസ്യ അറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ ബന്ദികള്‍ തന്നെയാണിപ്പോഴും ഹമാസിന് പിന്‍ബലമേകുന്നത്. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താനാവാതെ ഇസ്രായേലിന് കരയുദ്ധം നയിക്കാനാവാത്ത സ്ഥിതിയാണ്. അഞ്ഞൂറ് കിലോമീറ്ററിലധികം നീളുന്ന രഹസ്യ തുരങ്കങ്ങള്‍ പാലസ്തീന്‍ ജനതയെ കൊണ്ട് തന്നെ കണ്ടുപിടിക്കാനായി നെതന്യാഹു രംഗത്തിറങ്ങിയിരിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന പലസ്തീനികള്‍ക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രയേല്‍ തുരങ്കങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയില്‍ ഇസ്രയേല്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 200ലധികം പേരെ ഇപ്പോഴും ഹമാസ് തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 5,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍, ഉടന്‍ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ പങ്കിടുക,''ഇസ്രായേല്‍ സൈന്യം വിതരണ ചെയ്ത ലഘുലേഖയില്‍ പറഞ്ഞു.
'ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നല്‍കുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഉറപ്പുനല്‍കുന്നു, കൂടാതെ നിങ്ങള്‍ക്ക് ഒരു സാമ്പത്തിക പാരിതോഷികം ലഭിക്കും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായ രഹസ്യാത്മകതയും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.' ലഘുലേഖ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ സഹിതം വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ അഭയം പ്രാപിച്ച ആളുകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ലഘുലേഖകള്‍ പുറത്തേക്കിട്ട ശേഷം അവ ശേഖരിക്കുകയും കീറിയെറിയുകയും ചെയ്യും.
നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്‌തോളു, ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഗാസയിലുള്ള ഞങ്ങള്‍ എല്ലാവരും നിങ്ങളോട് പറയുന്നു, ഞങ്ങള്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചെറുത്തുനില്‍ക്കുകയാണ്.' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു പലസ്തീന്‍കാരന്‍ പറഞ്ഞു. ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഹമാസിനെ തുടച്ചുനീക്കാനും ഉദ്ദേശിച്ചുള്ള കരവഴിയുള്ള അധിനിവേശത്തിന്റെ ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്ന ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പിന്റെ അതിര്‍ത്തിക്ക് സമീപം തടിച്ചുകൂടിയിരിക്കുകയാണ്. വിദേശ പൗരന്മാരുള്‍പ്പെടെ ബന്ദികളാക്കിയവരെ ഗാസയിലേക്ക് കൊണ്ടുപോയെന്നും എന്നാല്‍ അവര്‍ എവിടെയാണെന്ന് കൃത്യമായി അറിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കിയെന്നും ഇസ്രയേല്‍ പറയുന്നു. നേരത്തെ നാല് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളി ഇസ്രയേല്‍. ഗസ്സയില്‍ വെടി നിര്‍ത്തല്‍ സാധ്യമല്ലെന്നും ലോകത്തെ ഭീകരവാദ ഭീതിയില്‍ സ്വതന്ത്രമാക്കുന്നതിനുള്ള യുദ്ധമാണ് ഗസ്സയിലേതെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha
























