ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ടപ്പെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം..ഇപ്പോഴും ഇസ്രായേൽ യുദ്ധ ഭൂമിയിൽ തന്നെ; യു എസ് എന്നും ഇസ്രയേലിനൊപ്പം ..തീവ്രവാദ സംഘങ്ങളെ കയ്യയച്ച് സഹായിച്ച് ഇറാനും

ഇസ്രയേൽ പിറന്നുവീണതു തന്നെ യുദ്ധത്തിലേക്കാണ്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണമുണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ടപ്പെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. ഇപ്പോഴും ഇസ്രായേൽ യുദ്ധ ഭൂമിയിൽ തന്നെയാണ്
തീവ്രവാദ സംഘങ്ങളെ കയ്യയച്ച് സഹായിച്ച് ഇറാൻ പലസ്തീനൊപ്പമുണ്ട് .ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്കു എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇറാൻ .. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു..ഹമാസും ഇറാനും താലിബാനും ഒരുമിക്കുന്നുവെന്നാണ് വിലയിരുത്തൽ. മറ്റ് അറബ് രാജ്യങ്ങൾ ഇസ്രയേലിനെ പൂർണ്ണമായും തള്ളി പറയുന്നില്ല. അവർ കരുതലോടെയാണ് പ്രതികരിക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് അത്.
അമേരിക്കൻ സേന യു എ ഇ യിലും ഇറാഖിലുമൊക്കെ സജീവമാണ് . ഇസ്രായേലിനു അമേരിക്ക എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഇതിൽ ഏറ്റവുമധികം ബുദ്ധിമുട്ടുള്ളതും ഇറാന് തന്നയെയാണ് . ഇറാന് ചുറ്റുമുള്ള അമെരിക്കൻ സേന താവളങ്ങൾ ഇറാനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത് .
അമേരിക്കൻ സേനയെ ആക്രമിക്കാനുള്ള കരുത്തൊന്നും ഇറാനില്ല. അതുകൊണ്ടുതന്നെ തീവ്രവാദ സംഘടനകളെ കുത്തി ഇളക്കി വിടുകയാണ് ഇറാൻ . ഇറാക്കിലും സിറിയയിലും യമനിലും ഉള്ള ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇറാന്റെ പിന്തുണയോടെയാണ് .തീവ്ര വാദ ശക്തികളുടെ പൊതുവായ ശത്രുവാണ് അമേരിക്കയും ഇസ്രയേലും . കുവൈറ്റിലും യു എ ഇ യിലും ഉള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണ സാധ്യത ഉള്ളതായാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇസ്രായേലിനു പിന്തുണ നൽകുന്ന അമേരിക്കയെ തളർത്തുക എന്നത് തന്നെയാണ് ഈ ഭീകര ആക്രമണങ്ങളുടെ ലക്‌ഷ്യം .
ഇറാക്കിലുള്ള അമേരിക്കൻ സൈനിക ക്യാമ്പുകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു . കുവൈറ്റിലും യു എ ഇ യിലുമുള്ള അമേരിക്കൻ താവളങ്ങൾ തകർക്കാനുള്ള സഹായം നൽകുന്നത് ഇറാൻ തന്നെയാണ് . ഹിസ്ബുല്ലയും യെമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹൂതികളുമാണ് ഇതിൽ പ്രധാനികൾ
2002 ൽ ഫെബ്രുവരിയിൽ നടന്ന ഡ്രോൺ ആക്രമണങ്ങളും അമേരിക്ക ചെറുത്തിരുന്നു . ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ യു എ ഇ ശക്തമായി ഇടപെടുന്നില്ല എന്നതാണ് ഭീകരവാദികളുടെ കണക്ക് കൂട്ടൽ . യു എ ഇ യ്ക്ക് വേണ്ട സൈനിക പിന്തുണ നൽകുന്നത് അമേരിക്ക ആയതിനാൽ കുവൈയ്റ്റിലെയും യു എ ഇ യിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഭീകരരുടെ ലക്‌ഷ്യം . ഇറാന്റെ പിന്തുണയോടെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട് ,സിറിയയിലും ഇറാഖിലുമാണ് ആക്രമണങ്ങൾ ഉണ്ടായത്
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാഖിലും സിറിയയിലും യുഎസ് സേനയ്ക്ക് നേരെ പത്തിലധികം തവണ ആക്രമണമുണ്ടായതായി പെന്റഗണ്‍ വ്യക്തമാക്കി . ഇറാഖില്‍ 10 ആക്രമണങ്ങളും സിറിയയില്‍ മൂന്ന് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സേനയെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പെന്റഗണ്‍ വ്യക്തമാക്കി. മേഖലയിലെ അമേരിക്കന്‍ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം യുഎസ് പൗരന്മാര്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു
ഇക്കഴിഞ്ഞ ആഴ്ച സൗദിക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾ തകർത്തതും അമേരിക്ക തന്നെയാണ് . ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന അമേരിക്കൻ യുദ്ധ വാഹന കപ്പൽ ആ പ്രദേശങ്ങളിൽ ആ ഭാഗങ്ങളിൽ ശക്തമായ ഉരക്ഷ ഒരുക്കുന്നുണ്ട് . ഹൂതി മിസൈൽ ആക്രമണങ്ങളെ തങ്ങൾ തകർത്തിരുന്നു എന്ന് അമേരിക്ക ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുമുണ്ട് . യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൂതി മിസൈലുകൾക്ക് 2000 കിലോമീറ്ററിലധികം റേഞ്ച് ഉണ്ട്
അമേരിക്ക കൂടുതൽ യുദ്ധ വിമാനങ്ങൾ ഗൾഫ് മേഖലയിലേയ്ക്ക് അയച്ചിട്ടുണ്ട് . ഇസ്രായേൽ ഹമാസ് സംഘര്ഷങ്ങള്ക്കിടെ ഇസ്രായേലിൽ ഉള്ള അമേരിക്കൻ പൗരന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കനത്ത തിരിച്ചടി തന്നെ നൽകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളത് . ഇറാൻ ഹാമസിനൊപ്പം നിൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെയാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .
അതെ സമയം ഇറാനുമായി ഒരു സംഘർഷം അമേരിക്ക ആഗ്രഹിക്കുന്നില്ല .എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള പലസ്തീന്റെ ഹമാസും തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന അന്താരാഷ്ട്ര ഭയത്തിനിടയിലാണ് ബ്ലിങ്കെന്‍ 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിച്ചത്.
ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനികരെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം പുതിയ നടപടികള്‍ കൈക്കൊള്ളുകയാണ്..രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനെയും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ തടയാന്‍ യുഎസ് ഈ മേഖലയിലേക്ക് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്.
ഇസ്‌റയേൽ ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്ക് ചേർന്നാൽ തങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്ക യു എൻ സുരക്ഷാ കൗൺസിലിൽ തന്നെ പറഞ്ഞിട്ടുണ്ട് .ഇസ്രായേലിനു എതിരെ പോരാട്ടത്തിന് ഇറാൻ മുതിരരുത് എന്ന് അമേരിക്ക യു എന്നിനോട് ആവശ്യപ്പെട്ടു . ഇറാനുമേൽ ശക്തമായ സമ്മർദ്ദം ആണ് അമേരിക്ക നൽകുന്നത്
https://www.facebook.com/Malayalivartha

























