ആമസോൺ നദിയിൽ ജലനിരപ്പ് താഴ്ന്നു:എന്നാൽ ഉയർന്നുവന്നതോ; 2000 വർഷം പഴക്കമുള്ള ചരിത്രം!! അമ്പരപ്പോടെ ഗവേഷകർ;

ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ആമസോൺ നദി. ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന് ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്. എന്നാൽ കാലാവസ്ഥ വ്യതിയാനം ആമസോണിനെ സാരമായി ബാധിച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനം ബ്രസീലിലിൽ അസാധാരണമായ രീതിയിൽ വരൾച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആമസോൺ നദിയുടെ കൈവഴികളായ നദികളിലാണ് ജലനിരപ്പ് താഴ്ന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഏറ്റവും കുറഞ്ഞ രീതിയിൽ ജലനിരപ്പ് താഴുന്നത്.
എന്നാൽ ആമസോൺ നദിയിലെ ജലനിരപ്പ് ഇടിവിൽ വർഷങ്ങൾ പഴക്കമുള്ള അവശിഷ്ട്ടങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഏകദേശം 2000 വർഷം പഴക്കമുള്ള അവശിഷ്ടങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. വർഷങ്ങൾക്കുമുൻപ് പണിതീർത്ത ചില ശില്പങ്ങളാണ് ഇപ്പോൾ വെളിച്ചം കണ്ടത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജലത്തിനടിയിലായിരുന്ന പാറകളിൽ പണി തീർത്ത മനുഷ്യ മുഖങ്ങളാണ് കണ്ടെത്തിയത്. എന്നാൽ പുരാവസ്തു ഗവേഷകർ പറയുന്നത് കഴിഞ്ഞ വർഷം കണ്ടെത്തിയതിനേക്കാൾ കൂടുതൽ വൈവിധ്യമാർന്ന ശിലാരൂപങ്ങളും ശില്പങ്ങളും ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് എന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ ആമസോണിലെ മഴയുടെ അളവ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി അളവിനെക്കാൾ വളരെ താഴെയാണ്. ഇതോടെ നദികളിലെ ജലത്തിൻറെ അളവ് റെക്കോർഡ് നിലവാരത്തിലേക്ക് താഴാനും കരണമായിരിക്കുന്നു.
എന്നാൽ വടക്കൻ ബ്രസീലിലെ മനാസ് നഗരത്തിലാണ് പുതിയ കണ്ടെത്തൽ. റിയോ നീഗ്രോയും സോളിമോസ് നദിയും ആമസോണിലേക്ക് ഒഴുകുന്ന സ്ഥലത്തിനടുത്തുള്ള പോണ്ട ദാസ് ലാജസ് എന്നറിയപ്പെടുന്ന തീരത്താണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയൻ കാലഘട്ടത്തിന് മുമ്പുള്ള കാലത്ത് ഈ പ്രദേശത്ത് താമസിച്ചിരുന്ന ശില്പികളാവാം ഇവയുടെ സൃഷ്ടാക്കൾ എന്നുമാണ് പുരാവസ്തു ഗവേഷകനായ ജെയിം ഒലിവേര പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. 1,000 മുതൽ 2,000 വർഷം വരെ പഴക്കമുള്ള അധിനിവേശത്തിൻറെ തെളിവുകളുള്ള ഈ പ്രദേശം കൊളോണിയൽ കാലത്തിന് മുമ്പ് തന്നെ ശക്തമായ ജനവാസമുണ്ടായിരുന്ന പ്രദേശമാണ്.
എന്നാൽ ബ്രസീലിയൻ സർക്കാർ പറയുന്നത്;
"നാം ഇവിടെ കാണുന്നത് നരവംശ രൂപങ്ങളുടെ പ്രതിനിധാനങ്ങളാണ്." ജെയിം ഡി സാന്റാന ഒലിവേര ചൂണ്ടിക്കാട്ടി. സമീപത്തെ മറ്റൊരു പാറയിൽ തദ്ദേശവാസികൾ തങ്ങളുടെ അമ്പുകൾ അടക്കമുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ചില അടയാളങ്ങളും കണ്ടെത്തി. 2010 ൽ റിയോ നീഗ്രോയുടെ ജലനിരപ്പ് 13.63 മീറ്ററായി അതായത് 44.7 അടി താഴ്ന്നപ്പോഴാണ് ഇത്തരം ശിലാ രൂപങ്ങൾ അവസാനമായി കണ്ടത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച നദിയുടെ ജലനിരപ്പ് ആദ്യമായി 13 മീറ്ററിൽ താഴെയായി കുറഞ്ഞു, തിങ്കളാഴ്ച അത് 12.89 മീറ്ററായി കുറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനവും കടലിനെ ചൂട് പിടിപ്പിക്കുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് വരൾച്ചയ്ക്ക് കാരണമെന്നാണ് പറയുന്നത്.
എന്നാൽ ഇതിനു മുൻപും കല്ലിലെ കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏത് കാലത്താണ് ഈ കൊത്തുപണികൾ നടന്നതെന്ന് കണ്ടെത്താൻ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് പ്രദീക്ഷയെന്നും ജെയ്ം ഒലിവേര പറഞ്ഞു. ആമസോൺ നദിയിലെ വരൾച്ച ആധുനിക ഇമോജികളെ അനുസ്മരിപ്പിക്കുന്ന ചരിത്രാതീത കൊത്തുപണികളാണെന്ന് വെളിപ്പെടുത്തി.
കൊത്തുപണികളിൽ മുഖങ്ങൾ പുഞ്ചിരിക്കുന്നതോ ഞരങ്ങുന്നതോ പോലെയാണ് കാണാൻ കഴിയുന്നത്.
"ഈ ചരിത്രാതീത കാലത്തെ ജനസംഖ്യയെക്കുറിച്ച് മനസ്സിലാക്കുമ്പോൾ കൊത്തുപണികൾ ഒരു "വിലമതിക്കാനാകാത്ത" കണ്ടെത്തലാണെന്ന് ചരിത്രകാരനും ഇഫാൻ അംഗവുമായ പ്രിയ ദാസ് ലാജസ് എഎഫ്‌പിയോട് പറഞ്ഞു . “നിർഭാഗ്യവശാൽ, വരൾച്ച രൂക്ഷമായതോടെ അത് ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു,” എന്ന് കാർനെറോ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























