Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സിറിയയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ബോംബിട്ട് ഹിസ്ബുള്ള;ഇറാന്‍ ആളെയിറക്കി ഒളിപ്പോര് തുടങ്ങി,ഐ എസ് ഭീകരരുടെ അവസ്ഥ ആയിരിക്കും ഹിസ്ബുള്ളയ്ക്ക്,തിരിച്ചടിക്കാന്‍ സൈന്യത്തിന് മുന്നറിയിപ്പ് കൊടുത്ത് ബൈഡന്‍,ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു

25 OCTOBER 2023 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുള്ള ആക്രമണം. ഹിസ്ബുള്ളയെ ഇറക്കി കളിച്ചത് ഇറാന്‍. ഇസ്രയേല്‍-ഹമാസ് യുദ്ധം മാറി അമേരിക്ക ഇറാന്‍ യുദ്ധം ഉടലെടുക്കാന്‍ സാധ്യതകളേറുന്നു. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് ഇറാന്‍. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍സൂര്‍ പ്രവിശ്യയിലെ അല്‍ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സും പിന്തുണയ്ക്കുന്നു. ഒരുത്തരേയും ബാക്കി വെക്കില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു.

അമേരിക്കന്‍ സൈനിക താവളങ്ങളില്‍ കണ്ണുവെക്കുന്നത് ഭീകര കൂട്ടങ്ങള്‍ക്ക് നല്ലതിനല്ല. ഇറാന്റെ ഖുദ്‌സ് സേന തലവന്റെ സ്ഥിതി എന്തായിരുന്നുവെന്ന് ഓര്‍മ്മയില്‍ വെക്കുന്നത് നന്നായിരിക്കും. ഇറാന്റെ ആണവ ശാസ്ത്രജ്ഞര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. ഐഎസ് തലവന്മാരുടെ ഗതി എന്തായിരുന്നുവെന്ന് ഓര്‍ക്കുക. എന്നിട്ട് വേണം അമേരിക്കയോട് കളിക്കാന്‍ നില്‍ക്കേണ്ടതെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കൊടൂര മരണമായിരിക്കും തിരികെ കിട്ടുന്നത്. ശത്രുക്കള്‍ക്ക് മേലെ തീമഴ പെയ്യിക്കും. ഇറാന്‍ ഈ കളിക്കുന്നത് അവരുടെ നാശത്തിനാണെന്ന് അമേരിക്കയുടെ അന്ത്യശാസനം. കലിതുള്ളി നില്‍ക്കുകയാണ് ജോ ബൈഡന്‍.

ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക് സമീപമുള്ള അല്‍താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രസംഗം പാതിയില്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയിരുന്നു. ഇസ്രയേല്‍ഹമാസ് വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. 'വെളിപ്പെടുത്താത്ത പ്രശ്‌നം' കാരണം 'സിറ്റുവേഷന്‍ റൂമി'ല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടര്‍ന്ന് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 'എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമുണ്ട്, അതിനായി സിറ്റുവേഷന്‍ റൂമിലേക്ക് പോകേണ്ടതുണ്ട്' എന്നു പറഞ്ഞ ശേഷം ബൈഡന്‍ മടങ്ങുകയായിരുന്നു. ഒക്‌ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം നിര്‍ത്തി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ രണ്ട് ഡസന്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരുടെ എണ്ണം വെളിപ്പെടുത്തിയിരുന്നില്ല. ഒക്‌ടോബര്‍ 18ന് തെക്കന്‍ സിറിയയിലെ അല്‍താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുപത് അമേരിക്കന്‍ സൈനികര്‍ക്ക് സാരമായി പരുക്കേറ്റു. ഡ്രോണുകളില്‍ ഒന്ന് വെടിവച്ചിട്ടു. പരുക്കേറ്റ എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയില്‍ തിരിച്ചത്തിയതായും സൈനിക താവളത്തിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

അതേദിവസം, പടിഞ്ഞാറന്‍ ഇറാഖിലെ അല്‍അസാദ് താവളത്തില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് സേനയ്ക്കും സഖ്യസേനയ്ക്കുമെതിരായ രണ്ട് വ്യത്യസ്ത ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് യുഎസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഡ്രോണുകള്‍ യുഎസ് വെടിവച്ചിട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരിച്ചെത്തി. ഇസ്രയേല്‍ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സും പിന്തുണയ്ക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്. വിദേശത്തുള്ള ഞങ്ങളുടെ സേനയെയും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യം വരുമ്പോള്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ ഒരിക്കലും മടിക്കില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ള ആക്രമണം തുടങ്ങിവെച്ചതോടെ ഈ യുദ്ധം ഉടനൊനും അവസാനിക്കില്ലയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇറാന്റെ ഒളിപ്പോരിന് അന്ത്യംകുറിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിസ്ബുള്ളയേയും ഹമാസിനേയും പിന്തുണയ്ക്കുന്ന ഇറാന്റെ തലയാണ് കൊയ്യേണ്ടതെന്ന് അമേരിക്ക നിലപാട് വ്യക്തമാക്കുന്നു.

നടക്കുന്നത് ഇസ്രയേല്‍ ഹമാസ് യുദ്ധം മാത്രമല്ല വമ്പന്‍ രാജ്യങ്ങള്‍ ഇരുചേരികളിലായി തിരിഞ്ഞ് പോര്‍മുന കടുപ്പിക്കുന്നു. പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച് ഹമാസിനെ പിന്തുണച്ച് റഷ്യ,ഇറാന്‍,ചൈന ആ പക്ഷത്തേക്ക് ചേര്‍ന്നിട്ടുണ്ട് ഇപ്പുറത്ത് ഇസ്രയേല്‍,അമേരിക്ക,ാകനഡ തുടങ്ഹി രാജ്യങ്ങളും. പശ്ചിമേഷ്യ കൂടുതല്‍ കലുഷിതമാകുന്നു. മറ്റ് രാജ്യഹ്ങളും യുഎന്നും ഉള്‍പ്പെടെ യുദ്ദം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഇറാന്‍ ഭീകരരെ ഇറക്കി യുദ്ധം വഷളാക്കുന്നു,. അതും കേറിക്കളിച്ചത് അമേരിക്കയോട്. ഇസ്രയേലിന് എല്ലാ പിന്തുണയും നല്‍കി ആയുധപ്പുര നിറയ്ക്കുന്ന അമേരിക്കയോട് കലിപ്പിലാണ് ഇറാന്‍. അതാണ് അമേരിക്കയ്ക്ക് നേരെ ഇറാന്‍ ഒളിപ്പോരാളികളെ ഇറക്കുന്നത്. എന്നാല്‍ നേരിട്ട് നിന്ന് അടിക്കാനിറങ്ങിയിരിക്കുകയാണ് അമേരിക്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends