പുടിൻ മരിച്ചോ? അപരനെ പൊക്കി! വെളിപ്പെടുത്തി റഷ്യ... ഇസ്രയേലിലേക്ക് ശ്രദ്ധ തിരിച്ചു?

71-കാരനായ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരുന്നത്. ഔദ്യോഗിക വസതിയില്‍ വെച്ച് ഹൃദയാഘതമുണ്ടായെന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിക്കുന്നത്. ഹൃദയാഘതമുണ്ടായതിനെ തുടർന്ന് കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ പുടിനെ കണ്ടെത്തിയെന്ന പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.
ഇതിന് പിന്നാലെ പുടിന്‍റെ അപരനെ കണ്ടെത്തിയെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. പുടിൻ അടുത്തിടെ നടത്തിയ എല്ലാ പ്രകടനങ്ങളും ഒരു ബോഡി ഡബിൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് അവകാശവാദം ഉന്നയിച്ചത് ഒരു ടെലിഗ്രാം ചാനലാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്‍റെ സമീപകാല ഭാവങ്ങൾ ഇരട്ടിയാണെന്നുമായിരുന്നു അവകാശവാദം.
പുടിന് മാരകമായ അസുഖമുണ്ടെന്ന് ഒരു ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു. "വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ കിടപ്പുമുറിയിൽ നിന്ന് വീഴുന്ന ശബ്ദവും ശബ്ദവും കേട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പ്രസിഡന്റിന്റെ കിടപ്പുമുറിയിലേക്ക് കുതിച്ചു.
പുടിൻ കട്ടിലിനരികിൽ തറയിൽ കിടക്കുന്നതും ഭക്ഷണവും പാനീയങ്ങളും ഉള്ള മേശയും മറിഞ്ഞുകിടക്കുന്നത് കണ്ടു, " റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലില്‍ പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു. പിന്നാലെ ഇത് വിദേശ വാർത്താ ഏജന്‍സികളും ഏറ്റെടുക്കുകയായിരുന്നു.
യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം പുടിന്‍ പങ്കെടുത്ത യോഗങ്ങളില്‍ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗ ലക്ഷണമുണ്ടെന്നും അദ്ദേഹത്തിന്‍റെ വലത് കൈയും കാലും നിയന്ത്രണാധീതമായി ചലിക്കുന്നുവെന്നും ചില വിദേശ മാധ്യമങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നാലെ പുടിന് ഉദരരോഗമുണ്ടെന്നും അദ്ദേഹം യുദ്ധത്തിനിടെ അതീവ രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതിന് ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഞായറാഴ്ച പുടിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഔദ്ധ്യോഗിക വസതിയില്‍ കുഴഞ്ഞ് വീണതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം 'ശുദ്ധ അസംബന്ധം' എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, മാധ്യമങ്ങളോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 71 കാരനായ നേതാവ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്ലാഡിമിർ പുട്ടിൻ, കഴിഞ്ഞയാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പുട്ടിൻ റഷ്യയ്ക്കു പുറത്തേയ്ക്കു യാത്ര ചെയ്തത്. റഷ്യയ്ക്ക്, യുക്രൈന്‍ യുദ്ധത്തില്‍ സഹായ വാഗ്ദാനം ചെയ്ത് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് റഷ്യ സന്ദര്‍ശിച്ചത് കഴിഞ്ഞ സെപ്തംബര്‍ 13 നായിരുന്നു.
യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷമാണ് പുട്ടിന്റെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായത്. പുട്ടിന്റെ മുഖത്തുണ്ടായ മാറ്റങ്ങൾ രോഗത്തിന്റെ ഫലമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെന്നും പ്രചാരണങ്ങളുണ്ട്. എന്നാൽ, പുട്ടിനെ പറ്റി പാശ്ചാത്യ രാജ്യങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായാണ് റഷ്യയുടെ ആരോപണം.
https://www.facebook.com/Malayalivartha

























