ഇസ്രായേല്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ പലസ്തീനിലെ സാബ്ര മസ്ജിദ് തകർന്നു:- 50 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു...

ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള സാബ്ര പരിസരത്ത് ഇസ്രായേല്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ പലസ്തീനിലെ സാബ്ര മസ്ജിദ് തകര്‍ന്നുവെന്നും, പള്ളിയില്‍ അഭയം തേടിയ 50 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകുന്നേരം പള്ളിയില്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞ സമയത്താണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഫലസ്തീനികളെ അവരുടെ സുരക്ഷയ്ക്കായി വടക്കന്‍ ഗാസയില്‍ നിന്ന് തെക്കോട്ട് നീങ്ങാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നാല്‍ ഇസ്രായേല്‍ എല്ലായിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും ഇപ്പോള്‍ എവിടെയും സുരക്ഷിതമല്ലെന്നും ഫലസ്തീനികള്‍ പറയുന്നു.
ഇതുവരെ, 4,710 കുട്ടികളും 3,160 സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 11,500 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 32,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (CAIR), ഗാസയിലെ ഫലസ്തീന്‍ ജനതയെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു.
ഗാസ നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ഹോസ്പിറ്റലില്‍ ഇസ്രായേല്‍ സൈനികര്‍ ഇപ്പോഴും കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തുകയാണ്.
ഇസ്രായേല്‍ ബുള്‍ഡോസറുകളും ടാങ്കുകളും ആശുപത്രിയ്ക്കുള്ളിലേയ്ക്ക് അതിക്രമിച്ച് കയറ്റി, ആശുപത്രിയുടെ പല ഭാഗങ്ങളും ഇടിച്ചിട്ടതായി, അല്‍-ഷിഫയിലെ ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























