ഗാസയിലേക്ക് രണ്ടാം പ്രാവശ്യവും 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ച് ഇന്ത്യ; സി 17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്; പലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍

സംഘർഷത്തിൽ തകർന്ന ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത് പരിഗണയിലെന്ന് ഇന്ത്യ അറിയിചിരുന്നു. നേരത്തെ ഇന്ത്യ സഹായം ചെയ്തിരുന്നു. അത് തുടരും എന്ന് തന്നെ ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. ഗാസയിലേക്ക് രണ്ടാം പ്രാവശ്യവും സഹായം അയച്ച് ഇന്ത്യ. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിൽ, വ്യോമപാത വഴി സഹായമെത്തിക്കുന്നത്. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ സി. 17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്.
32 ടണ്‍ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ എക്‌സിലൂടെ വ്യക്തമാക്കി. പലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു . കഴിഞ്ഞ ഒക്ടോബര്‍ 22-നായിരുന്നു പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായമെത്തിച്ചത്. റഫാ അതിര്‍ത്തി വഴി മാത്രമാണ് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ സാധിക്കുന്നത്. ഈ മാർഗം പൂര്‍ണതോതില്‍ അനുവദിക്കപ്പെട്ടിരുന്നില്ല.
അതേസമയം, ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനും ആക്രമണത്തിനും ഒടുവില്‍ ഗാസയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ എണ്ണം ആയിരത്തിന്, മുകളിലെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ ജബലിയ അഭയാര്‍ഥി ക്യാമ്പിലെ അല്‍ ഫാഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ രണ്ടിനും ഇസ്രായേല്‍ ഇവിടെ ബോംബിട്ടിരുന്നു. ഇസ്രായേലിന്റെ കനത്ത ആക്രമണത്തില്‍ നിന്ന് രക്ഷതേടി സ്‌കൂളില്‍ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha























