Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഹമാസുകള്‍ ബന്ധിയാക്കിയ ഇരന്നൂറിലേറെവരുന്ന ഇസ്രയേലി പൗരന്‍മാരെ ഈ ആശുപത്രിയുടെ ഭൂഗര്‍ഭ അറിയിലാണോ ഒളിപ്പിച്ചിരിക്കുന്നതെന്ന ആശങ്കയിൽ ഇസ്രായേല്‍; അല്‍ ഷിഫ ആശുപത്രിയില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികള്‍ ഉടന്‍ കീഴടങ്ങാത്ത പക്ഷം ആശുപത്രി ബോംബിംഗില്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ നീക്കം

20 NOVEMBER 2023 05:04 PM IST
മലയാളി വാര്‍ത്ത

അല്‍ ഷിഫ ആശുപത്രിയില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികള്‍ ഉടന്‍ കീഴടങ്ങാത്ത പക്ഷം ആശുപത്രി ബോംബിംഗില്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ നീക്കം. ഹമാസുകള്‍ ബന്ധിയാക്കിയ ഇരന്നൂറിലേറെവരുന്ന ഇസ്രയേലി പൗരന്‍മാരെ ഈ ആശുപത്രിയുടെ ഭൂഗര്‍ഭ അറിയിലാണോ ഒളിപ്പിച്ചിരിക്കുന്നതെന്ന ആശങ്കയിലാണ് ഇസ്രായേല്‍. ഇസ്രയേലി പൗരന്‍മാര്‍ ആശുപത്രിയില്‍ ബന്ധികളാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇനി മണിക്കൂറുകള്‍ കാത്തിരിക്കില്ല ആശുപത്രി അതിമാരകമായ ബോംബിംഗില്‍ തകര്‍ക്കാന്‍ തന്നെയാണ് സൈന്യം ഒരുങ്ങുന്നത്.

പരിക്കേറ്റ ഇരുന്നൂറോളം ഹമാസ് തീവ്രവാദികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും ഹമാസ് തുരങ്കങ്ങളുടെ ഒരു കവാടം ഇല്‍ ഷിഫ ആശുപത്രിയുടെ അടിത്തട്ടിലാണ് എത്തി നില്‍ക്കുന്നതെന്നും ഇസ്രയേല്‍ ഉറപ്പിച്ചിരിക്കുന്നു. ആശുപത്രിയുടെ ഏറ്റവും അടിയിലെ മൂന്നു നിലകളില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം പരിക്കേറ്റ ഹമാസ് തീവ്രവാദികളാണെന്നും തുരങ്കത്തില്‍ നിന്ന് നേരിട്ട് ഹമാസുകള്‍ ഇവരെ പരിചരിക്കുന്നുവെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു. ആ നിലകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനവും നല്‍കുന്നില്ല.

ആശുപത്രി ജീവനക്കാരെയും ഇവിടെ ചികിത്സയില്‍ കഴിയുന്ന സ്ത്രീകളെയും വയോധികരെയും കുട്ടികളെയും ഒഴിപ്പിച്ചശേഷം 22 ആശുപത്രി ഏക്കര്‍ കാമ്പസും ആറു നില ആശുപത്രി സമുച്ചയവും ബോംബിംഗില്‍ തകര്‍ക്കും. ഒന്നുകില്‍ ചികിത്സയിലുള്ള ഹമാസ് തീവ്രവാദികള്‍ കീഴടങ്ങുക അതല്ലെങ്കിലും മരിക്കാന്‍ തയാറാവുക എന്നതാണ് ഇസ്രായേലിന്റെ അന്ത്യശാസനം.

ആശുപത്രി തകര്‍ക്കാനായാല്‍ ഇസ്രായേല്‍ സൈന്യത്തിന് നേരിട്ട് ഹമാസിന്റെ തുരങ്കത്തിലേക്ക് കടന്നുകയറി അതിശക്തമായ ആക്രമണം നടത്താമെന്നുമാണ് കണക്കുകൂട്ടല്‍. അതേ സമയം ഇതേ ആശുപത്രിയുടെ അടിത്തട്ടിലോ ഇതിനോട് ചേര്‍ന്ന ഹമാസ് തുരങ്കത്തിലോ ആണ് ഇസ്രയേലികളെ ഹമാസുകള്‍ ബന്ധിയാക്കിയിരിക്കുന്നതെങ്കില്‍ പോരാട്ടം ഏറെ നീളും.

ഹമാസുകളുടെ താവളമായ അല്‍ ഷിഫ ആശുപത്രികളില്‍ കുട്ടികളെയും നവജാതരെയും സ്ത്രീകളെയും കിടത്തിയിരിക്കുന്നത് ഹമാസിന്റെ തന്ത്രമാണെന്നും ഈ വിഭാഗത്തെ ഒഴിപ്പിച്ചശേഷം ആശുപത്രി അപ്പാടെ തകര്‍ത്തേ മതിയാകൂ എന്നതാണ് ഇസ്രായേലിന്റെ തീരുമാനം.

നിലവില്‍ അറുന്നൂറിലധികം അഞ്ഞൂറോളം ആരോഗ്യ പ്രവര്‍ത്തകരും, 1,500 അഭയാര്‍ത്ഥികളും അല്‍ ഷിഫ ആശുപത്രിയിലുണ്ട്. എന്നാല്‍ അഭയാര്‍ഥി എന്ന ലേബലില്‍ കഴിയുന്നവര്‍ ഹമാസ് തീവ്രവാദികള്‍ തന്നെയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ടാങ്കുകള്‍, സൈനിത വാഹനങ്ങള്‍, ബുള്‍ഡോസറുകള്‍ എന്നിവയുമായി അല്‍ ഷിഫ ആശുപത്രി ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

നൂറോളം കമാന്‍ഡോകളും സൈന്യത്തിന്റെ ആറ് ടാങ്കുകളും ആശുപത്രി സമുച്ചയത്തിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ട്. സര്‍ജിക്കല്‍, അത്യാഹിത വിഭാഗങ്ങളിലുള്ളവര്‍ ഒഴികെ എല്ലാ പുരുഷന്മാരോടും അടിയന്തിരമായി ആശുപത്രിയുടെ നടുമുറ്റത്തേക്ക് വരാനാണ് ഇസ്രായേലിന്റെ അന്ത്യശാസനം.
ഗാസയിലെ ആശുപത്രികളുടേയും സ്‌കൂളുകളുടേയും സമീപത്തായി ഹമാസ് തങ്ങളുടെ കമാന്‍ഡ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സാധാരണക്കാരെ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയാണെന്നും ആദ്യ ഘട്ടം മുതല്‍ ഇസ്രായേല്‍ ആരോപിച്ചിരുന്നു.

ആശുപത്രി സമുച്ചയത്തിനുള്ളില്‍ കയറിയ ഇസ്രായേല്‍ രഹസ്യാന്വേഷകര്‍ ഒട്ടനവധി ഹമാസ് അംഗങ്ങളെ തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയെന്നും അവരെ വധിച്ചതായതായും ഇസ്രായേല്‍ ആവര്‍ത്തിക്കുകയാണ്.
അല്‍ ഷിഫ ആശുപത്രിയിലെ ഔട്ട് ഡോര്‍ പ്രദേശത്തുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിരിക്കുന്നു. ആയുധങ്ങള്‍ നിറച്ച ഒരു വാഹനം ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചു. എകെ 47, ആര്‍പിജി, സ്നെപ്പര്‍ റൈഫിള്‍, ഗ്രനേഡ്, മറ്റ് സ്ഫോടക വസ്തുക്കള്‍, തുടങ്ങിയവയെല്ലാം ഈ വാഹനത്തിലുണ്ടായിരുന്നു.

അല്‍ ഷിഫ ആശുപത്രി മറയാക്കി ഹമാസ് പോരാളികള്‍ പ്രവര്‍ത്തിക്കുവെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറ് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശിഫ ആശുപത്രി ഗാസ മുനമ്പിലെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ആശുപത്രിയാണ്. ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെയെല്ലാം ചികിത്സിക്കാന്‍ കെല്‍പുള്ള ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇവിടെ 900 കിടക്കകളും ആയിരത്തിലേറെ ജീവനക്കാരുമാണുള്ളത്.

നിലവില്‍ ഗാസയുടെ വടക്കന്‍ പ്രദേശം അപ്പാടെ നിലവില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലായിരിരിക്കുന്നു. ഇന്നോ നാളെയോ തെക്കന്‍ പ്രദേശങ്ങളിലേക്ക് കൂടി ആക്രമണം നീട്ടാണ് നിലവിലെ നീക്കങ്ങള്‍. ഗാസയില്‍ നിന്ന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ പലായനം ചെയ്ത പാലസ്തീനികള്‍ തെക്കന്‍ പ്രദേശത്തെ ക്യാമ്പുകളാണ് തമ്പടിച്ചിരിക്കുന്നത്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി തകരാറിലാണ്. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ഇസ്രായേല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ 1200 ഇസ്രായേലി പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. അന്നു തുടങ്ങിയ ആക്രമണം ഒന്നര മാസം പിന്നിടുമ്പോള്‍ നാലായിരം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പന്തീരായിരത്തിലേറെ പലീസ്തീനികള്‍ കൊല്ലപ്പെട്ടിരിക്കുന്നു.

ഇതോടകം അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമ്പതോളം രോഗികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതെല്ലാം ഹമാസ് തീവ്രവാദികള്‍തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നു. മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് ഇന്‍കുബേറ്ററിലാക്കിയ മൂന്ന് നവജാതശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചത്.

ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റാന്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. അല്‍ ഷിഫ ആശുപത്രിയെ ഹമാസുകളുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചുപറയുന്നു.

 

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (11 minutes ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (14 minutes ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (55 minutes ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (1 hour ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (1 hour ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (1 hour ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (3 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (3 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (3 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (4 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (5 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (5 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (5 hours ago)

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News