Widgets Magazine
10
Dec / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍


വലിയൊരു വിടവ്... നടന്നു വളര്‍ന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്രപ്രിയ; വിലാപ യാത്ര കാനത്തെത്തി; അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും; കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍


ശബരിമല നിറഞ്ഞ് ഭക്തര്‍... ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടെങ്കിലും അതിലും രക്ഷയില്ല; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി കുറച്ചു


കണ്ണീരോടെ വിട... അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും... ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും


സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി...

ഇസ്രയേലി കപ്പല്‍ പിടിച്ചെടുത്ത ഹൂതിവിമതരെ തീര്‍ക്കാന്‍ ജൂതപ്പട;പിന്നില്‍ കളിച്ചിരിക്കുന്നത് ഇറാനെന്ന് നെതന്യാഹു,ടെഹ്‌റാന്‍ ഞെട്ടുന്ന പണിവരുന്നുണ്ടെന്ന് ഇസ്രയേല്‍,ഹൂതിവിമതരുടെ നടപടി ഹമാസിന് തിരിച്ചടി ആകുമെന്ന് ഉറപ്പ്,ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ അലയൊലികള്‍ കടല്‍സഞ്ചാര പാതകളിലേക്കും വ്യാപിക്കുന്നു

20 NOVEMBER 2023 07:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്

ഇസ്രായേലിന് വേണ്ടി യു എന്നിനെപോലും വെല്ലുവിളിച്ച് അമേരിക്ക;ബൈഡന്‍ നേരിട്ട് കളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്,ഹമാസുകളെ ഭൂമിയില്‍ വഴിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് അമേരിക്ക,സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് ബൈഡന്‍,ലോകരാജ്യങ്ങളെ ഞെട്ടിച്ച് യുഎസ്സിന്റെ നിലപാടുകള്‍

ഇസ്രായേലിന്റെ ഒറ്റയാന്‍ ഹമാസിന്റെ നെഞ്ച് പിളര്‍ക്കുന്നു;തെക്കന്‍ ഗാസയില്‍ തലയെടുപ്പോടെ മെര്‍ക്കാവ,കരുത്ത് പകര്‍ന്ന് യുഎസിന്റെ ശക്തനും,ഭീകരരുടെ പേടി സ്വപ്‌നമായ് ജൂതപ്പടയുടെ വജ്രായുധം,ശത്രുക്കളെ മെതിച്ച് മുന്നേറുകയാണ് ഈ കരുത്തന്‍

ഇസ്രയേല്‍ മന്ത്രിയുടെ മകന്റെ തലയെടുത്ത ആവേശത്തില്‍ ഹമാസ്;ഗാസയില്‍ ആഘോഷത്തിലാണ് ഭീകരര്‍,തിരിച്ചടി തുടങ്ങിവെച്ച് ഇസ്രയേല്‍,ഹമാസിന്റെ ആത്മാഭിമാനത്തില്‍ തന്നെ കയറി അടിച്ചു,ജൂതന്മാരുടെ ജീവനെടുത്താല്‍ ഒന്നിന് പത്തായി തിരികെ തരുമെന്ന് നെതന്യാഹു, യുദ്ധം മൂര്‍ദ്ധന്യത്തിലേക്ക്

ഹൂതികള്‍ വലിയ തലവേദന ആകുന്നു;തീര്‍ത്തുകെട്ടാനിറങ്ങിയ അമേരിക്കയെ തടഞ്ഞ് സൗദി,ഭീകരരെ പ്രകോപിപ്പിക്കരുത് ബൈഡന്‍ സംയമനം പാലിക്കണമെന്ന് സൗദി ഭരണകൂടം,ചെങ്കടലില്‍ വട്ടമിട്ട് പറക്കുന്ന ഭീകരര്‍ ഇസ്രയേല്‍ കപ്പല്‍ നോട്ടമിടുന്നു,കൈയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് യുഎസ്സിന്റെ മറുപടി

ചെങ്കടലില്‍ ഇസ്രയേലിന്റെ കപ്പല്‍ പിടിച്ചെടുത്ത് യമനിലെ ഹൂതിവിമതര്‍. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് യുദ്ധക്കളത്തില്‍ ഒളിപ്പോരുമായ് രംഗത്തുള്ള ഹൂതിസേന കപ്പല്‍ പിടിച്ചെടുത്ത് ഇസ്രയേലിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ അലയൊലികള്‍ കടല്‍സഞ്ചാര പാതകളിലേക്കും വ്യാപിക്കുന്നു. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന 'ഗാലക്‌സി ലീഡര്‍' എന്ന കപ്പലാണ് ഹൂതി വിമതര്‍ റാഞ്ചിയത്. കപ്പലില്‍ ഇസ്രയേലി പൗരന്മാരില്ലെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്ന സംഭവത്തെ ഇറാന്‍ ഭീകരത എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. ഹൂതിവിമതരുടെ നടപടി ഹമാസിന് തിരിച്ചടി ആകുമെന്ന് ഉറപ്പ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഖത്തറിനോട് കരഞ്ഞ്‌നിലവിളിക്കുകയായിരുന്നു ഹമാസ്. വെടിനിര്‍ത്തല്‍ കരാറിന് ധാരണയാകുമെന്ന സൂചനകല്‍ പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് ഹൂതികള്‍ കപ്പല്‍ പിടിച്ചത് ഇതിന്റെ തിരിച്ചടി ഹമാസ് നേരിടേണ്ടി വരും.

കപ്പല്‍ തട്ടിയെടുത്തതായി ഒരു ഹൂതി ഉദ്യോഗസ്ഥനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ആല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ ആക്രമണത്തിന് പ്രതികാരമായി യമന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രയേലി ഉടമസ്ഥതയിലുള്ളതും ഇസ്രയേലി പതാകയുള്ളതുമായ കപ്പലുകള്‍ റാഞ്ചുമെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ പിന്‍വലിക്കാന്‍ മറ്റു രാജ്യങ്ങളോട് ഹൂതി സേന ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ ഹൂതികള്‍ നിരവധി തവണ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള തങ്ങളുടെ പലസ്തീനിയന്‍ സഹോദരങ്ങള്‍ക്കെതിരായ ആക്രമണവും നികൃഷ്ടമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലിനെതിരെ തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഹൂതി വ്യക്താവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സംഭവത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അപലപിച്ചു. ഇസ്രയേലി കപ്പലാണ് തട്ടിയെടുത്തതെന്ന് ഹൂതി വക്താക്കളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖ നഗരമായ സാലിഫിലേക്കാണ് കപ്പല്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തങ്ങളുടെ കപ്പലല്ല ഹൂതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ജാപ്പനീസ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതുമായ കപ്പലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍ കപ്പലിന്റെ ഭാഗിക ഉടമ ഇസ്രയേല്‍ വ്യവസായിയായ എബ്രഹാം ഉങ്കറാണെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ 25 ജീവനക്കാരാണുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇസ്രയേലികളില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. യുക്രെയ്ന്‍, ബള്‍ജീരിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ എന്നീ രാജ്യക്കാരാണ് ജീവനക്കാരെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നത്. ഹൂതികള്‍ പിടിച്ചെടുത്ത കപ്പലിന്റെ ഉടമസ്ഥതയിലോ പ്രവര്‍ത്തനത്തിലോ അതിന്റെ അന്താരാഷ്ട്ര ജീവനക്കാരുടെ രൂപീകരണത്തിലോ ഇസ്രായേല്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ വളരെ ഗുരുതരമായ സംഭവം എന്നാണ് കപ്പല്‍ പിടിച്ചെടുത്തതിനെ ഇസ്രായേല്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ഇറാന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുന്നതായും ആഗോള കപ്പല്‍ പാതകളുടെ സുരക്ഷയില്‍ ഇത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇസ്രയേല്‍ പ്രസ്താവിച്ചു. നേരത്തെ മുഴുവന്‍ ഇസ്രയേല്‍ കപ്പലുകളെയും ആക്രമിക്കുമെന്നാണ് ഹൂതി വിഭാഗം മുന്നറിയിപ്പു നല്‍കിയത്. ഇസ്രയേല്‍ ഉടമസ്ഥതയിലുള്ളതോ ഇസ്രയേന്‍ നേരിട്ട് നടത്തുന്നതോ ആയ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകും. ഇസ്രയേല്‍ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും അവര്‍ അറിയിച്ചു.

ചെങ്കടലിലും ബാബ് അല്‍ മന്ദേബ് കടലിടുക്കിലും ഇസ്രായേല്‍ കപ്പലുകളെ ലക്ഷ്യമിട്ട് ഇസ്രയേലിനെതിരെ ആക്രമണം തുടരുമെന്ന് ഹൂതി കമാന്‍ഡര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി, വടക്കന്‍ യെമന്‍ നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ തങ്ങളുടെ ബഹുജന റാലികളില്‍ ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിക്കാറുണ്ട്. എന്നാല്‍ ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ഹമാസ് യുദ്ധം ആരംഭിക്കുന്നത് വരെ അവര്‍ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. ഈ ഷിയ മുസ്ലിം സേന തെക്കന്‍ ഇസ്രയേലിലേക്ക് കുറഞ്ഞത് ആറു ഡ്രോണുകളും മിസൈല്‍ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തുന്നതെന്നും 'ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത്' വരെ ഇത് തുടരുമെന്നും ഹൂതികള്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള ഹമാസിനുള്ള പരസ്യ പിന്തുണയാണ് ഹൂതികളുടെ ആക്രമണങ്ങള്‍. മറ്റ് പ്രധാന അംഗങ്ങളായ ഹിസ്ബുള്ളയും യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രായേലിനെതിരെ സ്ഥിരമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹിസ്ബുള്ളയുമായും ഹമാസുമായും ഗ്രൂപ്പിന്റെ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇറാന്‍ സര്‍ക്കാരുമായിട്ടല്ലെന്നും രണ്ട് ഹൂതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ 'അമേരിക്കക്ക് മരണം, ഇസ്രായേലിന് മരണം' എന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ്, വോട്ട് എന്നിവ മുന്നില്‍ കണ്ടല്ലെന്നും അതൊരു ജീവിതവും പ്രത്യയശാസ്ത്ര സിദ്ധാന്തവുമാണെന്ന് യെമനിലെ ചാത്തം ഹൗസിലെ റിസര്‍ച്ച് ഫെല്ലോ ഫാരിയ അല്‍ മുസ്ലിമി പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകാന്‍ മറ്റ് വഴികളും കാണുന്നുണ്ട്. ചെങ്കടലിലെ ഇസ്രായേലി കപ്പലുകളെ തന്റെ സേന ലക്ഷ്യമിടുന്നതായി ചൊവ്വാഴ്ച ഗ്രൂപ്പിന്റെ പരമോന്നത നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞിരുന്നു. ഹൂതി ആക്രമണങ്ങള്‍ സൗദി സര്‍ക്കാരുമായുള്ള അവരുടെ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

2014 മുതല്‍ ഹൂതികളുടെ ആയുധശേഖരം വലുപ്പത്തിലും വൈവിധ്യത്തിലും വളര്‍ന്നു വരികയാണ്. ഇറാന്‍ ഇവര്‍ക്ക് ആയുധം നല്‍കിയതായി വിശകലന വിദഗ്ധരും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങളും ആരോപിക്കുന്നു. ടെഹ്‌റാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഇറാനില്‍ നിന്ന് യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള വഴികളില്‍ റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും മിസൈല്‍ ഭാഗങ്ങളും നിറഞ്ഞ നിരവധി കപ്പലുകള്‍ യുഎസ് നാവിക സേന തടഞ്ഞിരുന്നു. ഹൂതികളുടെ പക്കല്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ചെറിയ ക്രൂയിസ് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉണ്ടെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു. ഹമാസിനേക്കാളും ഹിസ്ബുള്ളയേക്കാളും തങ്ങളുടെ ആയുധശേഖരത്തെ കുറിച്ച് ഹൂതികള്‍ കൂടുതല്‍ തുറന്നു സംസാരിക്കാറുണ്ട്. സൈനിക പരേഡുകളില്‍ 'ടോഫുന്‍' പോലുള്ള പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്  (2 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്  (7 minutes ago)

ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് സ്വപ്‌നം കണ്ട് കഴിയുകയാണ് തിരുവാര്‍പ്പ് ഗ്രാമത്തിലെ ഇറമ്പം പ്രദേശത്തെ ജനങ്ങള്‍; ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ച തിരുവാര്‍പ്പ് മലര  (15 minutes ago)

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് നാട്; മുഖ്യമന്ത്രി പിണറായി വിജയൻ കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു  (20 minutes ago)

ഇന്ന് രണ്ടു ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  (46 minutes ago)

വെള്ളം പോലും കിട്ടുന്നില്ല, 20 മണിക്കൂര്‍ വരെ ഇരുമുടി കെട്ടുമായി ക്യൂ നില്‍ക്കേണ്ട അവസ്ഥ, ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത സ്ഥിതി, മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല..!!!  (52 minutes ago)

ദുബൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി, ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു  (1 hour ago)

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത, റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ തയ്യാറായിക്കൊള്ളൂ, യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും, ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും, സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റ  (1 hour ago)

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്... ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ..ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്...  (1 hour ago)

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം, മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി  (2 hours ago)

അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും  (3 hours ago)

അന്വേഷണ സംഘം പ്രതികളുമായി ഈ ഫാം ഹൗസിലേക്ക്, പത്മകുമാരിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പു  (3 hours ago)

ടെക്നോപാർക്കിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കുന്നതിന്റെ ടെക്നോപാർക്ക്‌ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു....!  (5 hours ago)

നീല കാറിൽ എല്ലാം...സ്കൂൾ ബാഗ്,ചാക്ക് വസ്ത്രം നീ കാര് പത്മകുമാറിന്റ അധോലോകം..കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം തെങ്കാശിയിൽ കടക്കാൻ ശ്രമിച്ച കാറിൽ ഞെട്ടിക്കുന്ന തെളിവുകൾ  (5 hours ago)

Malayali Vartha Recommends