പറന്നുയർന്ന വിമാനം തിരിച്ച് മടങ്ങാൻ നിർബന്ധിച്ചു, വിമാനത്തിൽ ജീവനക്കാരോടും സഹയാത്രികരോടും അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ഇരുപത്തിയൊമ്പതുകാരി, വിമാനം തിരിച്ചിറക്കിയ യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ ചുമത്തി...

വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. വിമാനത്തിലെ യാത്രക്കാർ കൂടി സഹകരണം കൂടി ആവശ്യമാണ്. ചില യാത്രക്കാർ ഉണ്ടാക്കുന്ന മോശം പെരുമാറ്റം അതിരുവിടുകയാണ്. ഇത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ അധികവും പുറത്തുവരുന്നത്. ഇത് വിമാന സർവീസുകളേയും ബാധിക്കുന്നു എന്നത് ഗൗരവമാണ്. ഇപ്പോൾ ഒരു യാത്രക്കാരി ഉണ്ടാക്കിയ പൊല്ലാപ്പ് കാരണം വിമാനം യാത്ര പാതിവഴിയിൽ നിർത്തി പറന്നുയർന്ന വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.
പുറപ്പെട്ട വിമാനം തിരിച്ച് മടങ്ങാൻ നിർബന്ധിച്ച ഇരുപത്തിയൊമ്പതുകാരിയായ യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പുറമേ യുവതിയ്ക്ക് മൂന്നരമാസത്തെ തടവും കൂടാതെ മൂന്ന് മാസത്തെ നിരീക്ഷണ കാലയളവും കോടതി വിധിച്ചു. ഈ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ വാണിജ്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തി. 2022 ഫെബ്രുവരി 13ന് അമേരിക്കൻ എയർലൈൻസിലാണ് സംഭവം നടത്തത്. എയർലൈൻസിന്റെ പരാതിയിൽ ആണ് പൊലീസ് സംഭവം അന്വേഷിച്ചത്.
അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ഇപ്പോൾ പിഴയടയ്ക്കാൻ കോടതി വിധിക്കുകയുമായിരുന്നു. അരിസോണയിലെ ഫീനിക്സിൽ നിന്ന് ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ 29 -കാരിയായ കെയ്‌ല ഫാരിസി എന്ന യുവതിയാണ് പ്രശ്നമുണ്ടാക്കിയത്. വിമാനത്തിനുള്ളിലെ ജീവനക്കാരോടും സഹയാത്രികരോടും യുവതി മോശമായി പെരുമാറുകയും അശ്ലീലം പറയുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. യുവതിയുടെ അനിയന്ത്രിതമായ പെരുമാറ്റം കാരണം ഫ്ലൈറ്റ് ക്രൂവിന് അവരുടെ ഡ്യൂട്ടി തുടരാൻ കഴിയാതെ വന്നു.
അതോടെ ഒടുവിൽ വിമാനം ഫീനിക്സിലേക്ക് തന്നെ തിരിച്ചുവിടാൻ ക്യാപ്റ്റൻ തീരുമാനിച്ചു. വിമാനം തിരികെ ഇറങ്ങിയതോടെ മറ്റ് നരിവധി വിമാനങ്ങളുടെ സർവീസിനെയും അത് ബാധിച്ചു.ഇതോടെ എയർലൈൻ യുവതിക്കെതിരെ പരാതി നൽകുകയായിരുന്നു. ഡിസ്ട്രിക്റ്റ് ഓഫ് അരിസോണയിൽ നിന്നുള്ള പത്രക്കുറിപ്പ് പ്രകാരം ഡിസ്ട്രിക്റ്റ് ജഡ്ജി സൂസൻ എം. ബ്രനോവിച്ചാണ് അമേരിക്കൻ എയർലൈൻസിന്റെ പരാതിയിൽ എയർലൈൻസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഇതാദ്യമായല്ല യാത്രക്കാർ വിമാനത്തിൽ ഇത്തരം പൊല്ലാപ്പുകൾ കാണിച്ച് കൂട്ടുന്നത്. ഒരു യാത്രക്കാരൻ കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 4 മണിക്കൂർ വൈകി വിമാനം പുറപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഫോണിലൂടെ ആക്രോശിക്കുകയായിരുന്ന യാത്രക്കാരനെ പിന്നീട് പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടിവന്നു. മുംബൈ-ദില്ലി വിസ്താര വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. 23കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വിമാനം ഹൈജാക്ക് ചെയ്യുന്നത് അതായത് റാഞ്ചുന്നത് സംബന്ധിച്ച് യുവാവ് ഫോണിൽ ആക്രോശിക്കവെ ഇത് കേട്ട് പന്തികേട് തൊന്നിയ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
റിതേഷ് ജുനേജ എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാവൽ വിഷമിക്കേണ്ട- എന്നാണ് യുവാവ് പറഞ്ഞത്. തുടർന്ന് യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha























