പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി, ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ... കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ...റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്...

പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പള്ളിക്കടയിലെ ഭൂഗർഭ നിലകളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്.ആശുപത്രികളും സ്‌കൂളുകളും കുട്ടികളുടെ പ്ലേ സ്‌കൂളുകളും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നത് തെളിയിക്കുന്ന വീഡിയോകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളും ഇസ്രായേൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഹമാസിന്റെ വാദം.
അതേസമയം ഇസ്രായേൽ- ഹമാസ് താത്ക്കാലിക വെടിനിർത്തലിന് ധാരണയായതായാണ് വിവരം. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ധാരണ പ്രകാരം കൈവശമുള്ള 100 ഓളം ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രായേൽ 300 ഓളം പാലസ്തീൻ തടവുകാരെയും വിട്ടയയ്‌ക്കും. ഗാസയിലെ മറ്റൊരു പ്രധാന സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.ഉത്തര ഗാസയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു.നാലായിരത്തിലധികം പേരെ കാണാതായി. ഹമാസിന്റെ നിരവധി കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു.ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൂടാതെ 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ ഹമാസിനെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രായേല്‍ കടുത്ത ആക്രമണമാണ് നടത്തുന്നത്. സംഘര്‍ഷം ഏഴാം ആഴ്ചയിലേക്ക് കടന്നപ്പോള്‍, ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പില്‍ 5,000 കുട്ടികള്‍ ഉള്‍പ്പെടെ 12,300 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് തീവ്രവാദികള്‍ക്കെതിരായ ആക്രമണം തെക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇസ്രായേല്‍.ഇതിനിടെ തിങ്കളാഴ്ച ഇസ്രായേലിൻ്റെ ഏറ്റവും വലിയ താവളം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ട് ഹിസ്ബുള്ള (Hizbulla). ഈ ആക്രമണത്തിൽ ഇസ്രായേലിന് കനത്ത നഷ്ടം നേരിട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു. എന്നാൽ ഹിസ്ബുള്ളയുടെ ആക്രമണം സംബന്ധിച്ച് ഇസ്രയേലിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നേരത്തെ, ഗാസയിൽ ഇസ്രായേൽ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ നിരവധി വീടുകളാണ് തകർന്നത്.
ഹമാസ് ഇസ്രായേൽ പോരാട്ടം ആരംഭിച്ച ഒക്ടോബർ ഏഴു മുതൽ തന്നെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിച്ചു തുടങ്ങിയിരുന്നു.ഹിസ്ബുല്ലയുടെ തിങ്കളാഴ്ചത്തെ ആക്രമണമാണ് ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പൂർണമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വടക്കൻ ഗാസയിലെ ഹമാസ് ഔട്ട്‌പോസ്റ്റും പരിശീലന ക്യാമ്പും തങ്ങളുടെ എട്ടാമത്തെ കവചിത ബ്രിഗേഡ് ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനിടയിൽ ഹമാസിൻ്റെ ഡസൻ കണക്കിന് ആയുധങ്ങൾ കണ്ടുകെട്ടുകയും മുപ്പതോളം ഹമാസ് പോരാളികൾ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ആക്രമണ റൈഫിളുകൾ, മിസൈലുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. ഒക്ടോബർ ഏഴിന് ഗാസ മുനമ്പിൽ നിന്ന് 5000 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടുകൊണ്ടാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്നു നടന്ന ആക്രമണങ്ങളിൽ ഗാസ മുനമ്പ് പൂർണ്ണമായും നശിച്ചു.
https://www.facebook.com/Malayalivartha























