ജി20 നേതാക്കളുടെ വിർച്വർ ഉച്ചകോടി ഇന്ന് നടക്കും....രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും...ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും.. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല...

ജി20 നേതാക്കളുടെ വിർച്വർ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജി20 രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും.ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും. ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് വിർച്വൽ ഉച്ചകോടി വിളിച്ചുചേർത്തിരിക്കുന്നത്.ഇന്ന് വൈകുന്നേരം 5.30 നാണ് യോഗം. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും. ഔദ്യോഗിക കാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല. അമേരിക്കക്കായി ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനക്കായി പ്രധാനമന്ത്രി ലി ക്യുയാങും പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നവംബറിൽ നേതാക്കളുടെ ഒരു ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജി20 ഉച്ചകോടി വേളയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ യൂണിയനെയും ക്ഷണിതാക്കളായ രാജ്യങ്ങളുടെയും നേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടാകും നേതാക്കളുടെ യോഗമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 11 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരെയും വിർച്വൽ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജി20 ൽ പാസാക്കിയ പ്രമേയത്തിന്റെ നടപ്പാക്കൽ സംബന്ധിച്ച ചർച്ചകളാകും യോഗത്തിൽ പ്രധാനമായും നടക്കുക.കഴിഞ്ഞ ദിവസം നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിൽ ചൈനീസ് പ്രസിഡജന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ നിന്നും വിട്ടുനിന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്..
യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുത്തു . ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു . ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ ഗുട്ടറസും യോഗത്തിൽ പങ്കെടുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് അറിയിച്ചു.യോഗത്തിൽ ഇസ്രായേൽ വെടിനിർത്തണമെന്ന ആവശ്യം രാജ്യങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പ്രമേയവും പാസാക്കിയേക്കും. ചൈനീസ് പ്രസിഡന്റും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.നിലവിൽ ഇസ്രായേൽ ഉത്തര ഗാസയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിർത്തലിന് വഴങ്ങില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഈജിപ്ത് അതിർത്തിയിലൂടെ ദക്ഷിണ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നുണ്ട്.
അതേസമയം ഒക്ടോബർ 7ന് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഇസ്രായേൽ സൈന്യം ഷിഫ ആശുപത്രിയെ ലക്ഷ്യമിടുന്നുണ്ട്.എന്നാൽ രോഗികൾക്കും അഭയാർത്ഥികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതമായി കടന്നു പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. എങ്കിലും ആശുപത്രിയിൽ ഇന്ധനത്തിന്റെ അഭാവം മൂലം നിരവധി ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.500ലധികം കിടക്കകളും എംആർഐ സ്കാൻ, ഡയാലിസിസ്, തീവ്രപരിചരണ വിഭാഗം തുടങ്ങി നിരവധി സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്ന മികച്ച ആശുപത്രിയാണ് ഷിഫ. അതിനാൽ ഗാസയിൽ നടക്കുന്ന ഭൂരിഭാഗം രക്ഷാപ്രവർത്തനങ്ങളിലും വൈദ്യസഹായം എത്തിക്കുന്നതിൽപ്രധാന പങ്കുവഹിക്കുന്നത് ഈ ആശുപത്രിയാണെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പതിനായിരകണക്കിന് ആളുകൾ അഭയം തേടിയതും ഈ ആശുപത്രിയിലായിരുന്നു.
https://www.facebook.com/Malayalivartha























