സമാധാനത്തിനും തീവ്രവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളും; ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നത് അംഗീകരിക്കാനാകില്ല; ഇന്ത്യയുടെ നിലപാടിനെ കുറിച്ച് തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ വീണ്ടും ഇന്ത്യയുടെ നിലപാടിനെ കുറിച്ച് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബന്ദി വിഷയത്തിൽ ഇസ്രായേലിന്റെ നിലപാട് പ്രസക്തമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട് എന്നും അദ്ദേഹം തുറന്നടിച്ചു.
ഗാസയിലെ സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും- മരുന്നും നൽകേണ്ടത് അനിവാര്യമെന്നും ഇന്ത്യ നിലപാട് ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുകയാണ്. സമാധാനത്തിനും തീവ്രവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി .
ഇന്ത്യ യു.എന്നിൽ നിർണായകമായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് . പരമാധികാര- സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത് . ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷങ്ങളില്‍ ശാശ്വതവും സമാധാനപരവുമായ പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് ഈ കാര്യം കാര്യം വ്യക്തമാക്കിയത് .
https://www.facebook.com/Malayalivartha






















