ചരക്ക് കപ്പൽ ഹൈജാക്ക് ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം:- 15 മില്യൺ വരെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കൊടും ഭീകരൻ...

ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ചെങ്കടലിൽ വച്ച്, ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം അബ്ദുൽ റെസ ഷഹ്‌ലൈയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. 2007-ൽ കർബാലയിൽ അഞ്ച് യുഎസ് സൈനികരെ കൊലപ്പെടുത്തിയ റെയ്ഡ് ഉൾപ്പെടെ, ഇറാഖിലെ യുഎസ് സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളുമായുള്ള ബന്ധവും, ഭീകര ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിന്റെ പേരിലും യുഎസ് സർക്കാർ ഷഹ്‌ലൈയെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും, ആർ എഫ് ജെ, 15 മില്യൺ വരെ ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അമേരിക്കക്കാർക്കും യു.എസ് സഖ്യകക്ഷികൾക്കും എതിരായ പ്രവർത്തനത്തിന്റെ നീണ്ട ചരിത്രമാണ് ഷഹ്‌ലൈയ്ക്കുള്ളത്. പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരത തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ സമുദ്രമേഖലയിൽ പ്രവർത്തിക്കുന്നത്. കപ്പല്‍ ഹൈജാക്ക് ചെയ്ത വിഷയം വലിയ പ്രശ്‌നമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കയുടെയും, ഇറാന്റെയും നേരിട്ടുള്ള ഇടപെടലിന് ഇത് വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. അന്താരാഷ്‌ട്ര വ്യാപാര പാതകൾ കൈയടക്കാനുള്ള ഇറാന്റെ അഭിലാഷത്തിന്റെ ഭാഗമായി, ചെങ്കടലിൽ സ്ഥിരമായി തങ്ങുന്ന രഹസ്യാന്വേഷണ കപ്പൽ ബെഹ്‌സാദും സാധാരണ ഇറാനിയൻ നാവികസേനയായ ജമാരന്റെ കപ്പലുകളും സമുദ്രമേഖലയിൽ പലപ്പോഴും ആക്രമണങ്ങൾ നടത്താറുണ്ട്.
കടൽക്കൊള്ളക്കാരെപ്പോലെയാണ് ഇറാൻ പലപ്പോഴും ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി ശതകോടീശ്വരൻ എബ്രഹാം "റാമി" ഉങ്കറിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ഹൂത്തികൾ ചെങ്കടലിൽ വച്ച് റാഞ്ചിയത്.
രണ്ട് ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ഇസ്രയേലിലെ ഏറ്റവും വലിയ 30 സമ്പന്നരുടെ പട്ടികയില്‍ റാമി ഉന്‍ഗറിന്റെ പേരുമുണ്ട്. മാത്രമല്ല ഇസ്രയേലിലെ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുമായി വലിയ ബന്ധം തന്നെ ഉന്‍ഗറിന് ഉണ്ടെന്നാണ് ഈസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha






















