Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഖുര്‍ ആനിലെ ആ വചനം ഹമാസിന്റെ കുഴിതോണ്ടുന്നു;ഇസ്രയേല്‍ ഗാസയില്‍ വിതറിയ ലഘുലേഖകളിലെ എഴുത്ത് ഹമാസിനുള്ള മുന്നറിയിപ്പ്, ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു,മാളത്തില്‍ നിന്ന് തലപൊക്കി തലവന്മാര്‍,ഇസ്രയേലിന്റെ നീക്കത്തില്‍ ഭയപ്പെട്ട് ഖത്തര്‍

09 DECEMBER 2023 08:21 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ തലയെടുക്കാന്‍ ഖുര്‍ ആനിലെ ആ വചനം ആയുധമാക്കി ഇസ്രയേല്‍. അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ തെക്കന്‍ ഗസയില്‍ വിതരണം ചെയ്ത് ഐഡിഎഫ്. ഖാന്‍ യൂനിസില്‍ നിന്നെടുത്ത വീഡിയോ ഫൂട്ടേജില്‍ ഇസ്രയേലി യുദ്ധവിമാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ലഘുലേഖകള്‍ താഴെക്കിടുന്നത് കാണാം. ടണലുകളില്‍ പ്രളയം ഉണ്ടാക്കി ഹമാസ് ഭീകരരെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ സേന. തുരങ്ക സാമ്രാജ്യത്തിനുള്ളില്‍ വിഹരിക്കുന്ന ഭീകരരെ വെള്ളത്തില്‍ മുക്കിക്കൊന്നും വിഷപ്പുക ശ്വസിപ്പിച്ചും ഒരു ദയയും കാണിക്കാതെ കൊലപ്പെടുത്തുകയാണ് നെതന്യാഹു. അവര്‍ പോരാളികളല്ല ഭീകരരാണ് അതിക്രൂരമായിരിക്കണം അവരുടെ മരണമെന്നാണ് നെതന്യാഹു വാദിക്കുന്നത്. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു.

അവര്‍ അക്രമകാരികളായിരിക്കെ പ്രളയം അവരെ കൊണ്ടുപോയി' എന്ന ഖുര്‍ആന്‍ വചനമാണ് ലഘുലേഖകളില്‍ ഉള്ളത്. ഡേവിഡിന്റെ നക്ഷത്രത്തിനും ഇസ്രയേലി ആര്‍മിയുടെ ലോഗോക്കുമൊപ്പമുള്ള വചനങ്ങള്‍ ഖുര്‍ആനിലെ നൂഹ് നബിയുടെയും ബൈബിളിലെ നോവയുടെയും കഥയാണ് ഉദ്ദേശിക്കുന്നത്. ഇരു വേദഗ്രന്ഥങ്ങളിലും, അക്രമകാരികളെ ദൈവം പ്രളയം കൊണ്ട് നശിപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഹമാസുകള്‍ പ്രതിഷേധം അറിയിച്ചു. ഇസ്രയേലാണ് അക്രമകാരികള്‍, ഞങ്ങളല്ലായെന്ന് ഹമാസ് നേതാക്കന്മാര്‍ പറയുന്നത്. അധിനിവേശം ചെറുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഗാസ ഞങ്ങളുടെ മണ്ണാണ് ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതും ഞങ്ങളായിരിക്കും. ഒരു പ്രളയത്തിനും ഞങ്ങളെ ഇല്ലാതാക്കാനാകില്ലെന്ന് തലവന്മാരുടെ വെല്ലുവിളി.

എന്നാല്‍ വിശുദ്ധ ഖുര്‍ ആനിലെ വചനങ്ങള്‍ എഴുതുന്ന നോട്ടീസ് എന്തിന് ഗാസയില്‍ വിതറുന്നുവെന്ന് പലസ്തീനിലെ സാധാരണ ജനങ്ങളും ചോദിക്കുന്നു. ഞങ്ങള്‍ ഭീകരരല്ല ഞങ്ങള്‍ ഹമാസിന്റെ പക്ഷക്കാരുമല്ലെന്ന് പലസ്തീനികള്‍ പറയുന്നു. ഞങ്ങളുടെ പക്കല്‍ ആയുധങ്ങളില്ല, ഞങ്ങള്‍ തീവ്രവാദികളല്ല, ഞങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെ എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം?' വടക്കന്‍ ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഉം ഷാദി അബു അല്‍ തറബീഷ് പറഞ്ഞു. ഗസ മുനമ്പിലെ തുരങ്കങ്ങള്‍ കടല്‍ വെള്ളം ഒഴുക്കി നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയാണോ പ്രളയ പരാമര്‍ശത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നവംബറില്‍ തെക്കന്‍ ഗസയിലെ അല്‍ഷാദി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തായി ഇസ്രയേലി സേന അഞ്ച് കടല്‍ വെള്ള പമ്പ് സെറ്റുകള്‍ തയ്യാറാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിറ്ററേനിയന്‍ കടലുകളില്‍ നിന്നുള്ള വെള്ളം മണിക്കൂറില്‍ 1000 ക്യു.മി എന്ന നിരക്കില്‍ പമ്പുകള്‍ ഉപയോഗിച്ച് അടിക്കാന്‍ സാധിക്കുമെന്നും ഗസയിലെ തുരങ്കങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുരങ്കങ്ങള്‍ പ്രളയത്തിലൂടെ നശിപ്പിക്കുന്നത് ഗസയിലെ മണ്ണിനെ പ്രതികൂലമായി ബാധിക്കുമെന്നും നിലവിലെ മാനുഷിക പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

ഗാസയെന്ന നഗരം നശിച്ച് കഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഭൂമിയാണിന്നത്. ഇസ്രയേല്‍ യുദ്ധം ഗാസയുടെ ഹൃദയം തകര്‍ത്ത് കഴിഞ്ഞു. തകര്‍ന്നടിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രം. സര്‍വ്വതും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട കുറേ മനുഷ്യരും. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും തയ്യാറല്ല. തീര്‍ത്തുകെട്ടുമെന്ന് ഇസ്രയേലും നാശംവരുത്തുമെന്ന് ഹമാസും പറയുന്നു. ഇതിനിടയില്‍ ചത്തൊടുങ്ങുന്നതാകട്ടെ കുറേ പാവം മനുഷ്യരും. ആരും പറഞ്ഞാലും യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. യുദ്ധം നിര്‍ത്താന്‍ യുഎന്‍ ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ അതിന് തയ്യാറായിട്ടില്ല. ഹമാസ് ഈ ഭൂമുഖത്ത് ഉണ്ടാകരുത്. അവരുടെ സര്‍വ്വനാശം കണ്ടേ യുദ്ധം നിര്‍ത്തുവെന്ന് നെതന്യാഹു വ്യക്തമാക്കുന്നു. ഇരുകൂട്ടരും അയവില്ലാതെ നില്‍ക്കുന്നു. അതിന്റെ കൂടെ ഹമാസിനെ സഹായിക്കാന്‍ ഹിസ്ബുള്ളയും ഹൂതി ഗ്രൂപ്പും ഒളിയുദ്ദം നടത്തുന്നു. സഹായം നല്‍കുന്നത് ഇറാനും.

ഇതിനിടെ ഡസന്‍ കണക്കിന് പലസ്തീനികളായ സിവിലിയന്മാരെ ജീവനോടെ കുഴിച്ചുമൂടണമെന്ന് ഇസ്രയേല്‍ അധീനതയിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി മേയറിന്റെ വിവാദ പ്രസ്താവന. ഇസ്രയേല്‍ വലതുപക്ഷ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ മേയര്‍ അരിഹ് കിങ് പലസ്തീനികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും പറഞ്ഞു. ഗസയിലെ വീടുകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ നിരായുധരായ ഫലസ്തീനികളെ 'നാസി മുസ്‌ലിങ്ങള്‍' എന്നാണ് മേയര്‍ അരിഹ് കിങ് ഒരു പ്രസ്താവനയിലൂടെ വിളിച്ചത്.

പലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്രയേല്‍ സൈന്യവും ഭരണകൂടവും വേഗത കൂട്ടണമെന്നും അരിഹ് കിങ് എക്‌സില്‍ കുറിച്ചു. താനായിരുന്നെങ്കില്‍ ഡി 9 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളെ ജീവനോടെ കുഴിച്ചിടുമായിരുന്നുവെന്നും സിവിലിയന്മാരെ ഉറുമ്പുകള്‍ എന്ന് വിളിക്കുമെന്നും കിങ് പറഞ്ഞു. പലസ്തീനികളെ മനുഷ്യരായും മനുഷ്യ മൃഗങ്ങളായും പരിഗണിക്കുന്നില്ലെന്ന് കിങ് പറഞ്ഞു. അതേസമയം പലസ്തീന്‍ സിവിലിയന്മാര്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവരോട് ഇത്തരത്തിലാണ് പെരുമാറേണ്ടതെന്നും കിങ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (7 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (7 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (7 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (10 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (10 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (11 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (11 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (11 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (11 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (11 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (13 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (14 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (14 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (14 hours ago)

Malayali Vartha Recommends