Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ഖുര്‍ ആനിലെ ആ വചനം ഹമാസിന്റെ കുഴിതോണ്ടുന്നു;ഇസ്രയേല്‍ ഗാസയില്‍ വിതറിയ ലഘുലേഖകളിലെ എഴുത്ത് ഹമാസിനുള്ള മുന്നറിയിപ്പ്, ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു,മാളത്തില്‍ നിന്ന് തലപൊക്കി തലവന്മാര്‍,ഇസ്രയേലിന്റെ നീക്കത്തില്‍ ഭയപ്പെട്ട് ഖത്തര്‍

09 DECEMBER 2023 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം;ബെലെം വേദി ഒഴിപ്പിച്ചു ;ഇന്ത്യൻ സംഘം സുരക്ഷിതർ

സങ്കടക്കാഴ്ചയായി... ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ഹമാസിന്റെ തലയെടുക്കാന്‍ ഖുര്‍ ആനിലെ ആ വചനം ആയുധമാക്കി ഇസ്രയേല്‍. അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ തെക്കന്‍ ഗസയില്‍ വിതരണം ചെയ്ത് ഐഡിഎഫ്. ഖാന്‍ യൂനിസില്‍ നിന്നെടുത്ത വീഡിയോ ഫൂട്ടേജില്‍ ഇസ്രയേലി യുദ്ധവിമാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ലഘുലേഖകള്‍ താഴെക്കിടുന്നത് കാണാം. ടണലുകളില്‍ പ്രളയം ഉണ്ടാക്കി ഹമാസ് ഭീകരരെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ സേന. തുരങ്ക സാമ്രാജ്യത്തിനുള്ളില്‍ വിഹരിക്കുന്ന ഭീകരരെ വെള്ളത്തില്‍ മുക്കിക്കൊന്നും വിഷപ്പുക ശ്വസിപ്പിച്ചും ഒരു ദയയും കാണിക്കാതെ കൊലപ്പെടുത്തുകയാണ് നെതന്യാഹു. അവര്‍ പോരാളികളല്ല ഭീകരരാണ് അതിക്രൂരമായിരിക്കണം അവരുടെ മരണമെന്നാണ് നെതന്യാഹു വാദിക്കുന്നത്. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു.

അവര്‍ അക്രമകാരികളായിരിക്കെ പ്രളയം അവരെ കൊണ്ടുപോയി' എന്ന ഖുര്‍ആന്‍ വചനമാണ് ലഘുലേഖകളില്‍ ഉള്ളത്. ഡേവിഡിന്റെ നക്ഷത്രത്തിനും ഇസ്രയേലി ആര്‍മിയുടെ ലോഗോക്കുമൊപ്പമുള്ള വചനങ്ങള്‍ ഖുര്‍ആനിലെ നൂഹ് നബിയുടെയും ബൈബിളിലെ നോവയുടെയും കഥയാണ് ഉദ്ദേശിക്കുന്നത്. ഇരു വേദഗ്രന്ഥങ്ങളിലും, അക്രമകാരികളെ ദൈവം പ്രളയം കൊണ്ട് നശിപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഹമാസുകള്‍ പ്രതിഷേധം അറിയിച്ചു. ഇസ്രയേലാണ് അക്രമകാരികള്‍, ഞങ്ങളല്ലായെന്ന് ഹമാസ് നേതാക്കന്മാര്‍ പറയുന്നത്. അധിനിവേശം ചെറുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഗാസ ഞങ്ങളുടെ മണ്ണാണ് ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതും ഞങ്ങളായിരിക്കും. ഒരു പ്രളയത്തിനും ഞങ്ങളെ ഇല്ലാതാക്കാനാകില്ലെന്ന് തലവന്മാരുടെ വെല്ലുവിളി.

എന്നാല്‍ വിശുദ്ധ ഖുര്‍ ആനിലെ വചനങ്ങള്‍ എഴുതുന്ന നോട്ടീസ് എന്തിന് ഗാസയില്‍ വിതറുന്നുവെന്ന് പലസ്തീനിലെ സാധാരണ ജനങ്ങളും ചോദിക്കുന്നു. ഞങ്ങള്‍ ഭീകരരല്ല ഞങ്ങള്‍ ഹമാസിന്റെ പക്ഷക്കാരുമല്ലെന്ന് പലസ്തീനികള്‍ പറയുന്നു. ഞങ്ങളുടെ പക്കല്‍ ആയുധങ്ങളില്ല, ഞങ്ങള്‍ തീവ്രവാദികളല്ല, ഞങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെ എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം?' വടക്കന്‍ ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഉം ഷാദി അബു അല്‍ തറബീഷ് പറഞ്ഞു. ഗസ മുനമ്പിലെ തുരങ്കങ്ങള്‍ കടല്‍ വെള്ളം ഒഴുക്കി നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയാണോ പ്രളയ പരാമര്‍ശത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നവംബറില്‍ തെക്കന്‍ ഗസയിലെ അല്‍ഷാദി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തായി ഇസ്രയേലി സേന അഞ്ച് കടല്‍ വെള്ള പമ്പ് സെറ്റുകള്‍ തയ്യാറാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിറ്ററേനിയന്‍ കടലുകളില്‍ നിന്നുള്ള വെള്ളം മണിക്കൂറില്‍ 1000 ക്യു.മി എന്ന നിരക്കില്‍ പമ്പുകള്‍ ഉപയോഗിച്ച് അടിക്കാന്‍ സാധിക്കുമെന്നും ഗസയിലെ തുരങ്കങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുരങ്കങ്ങള്‍ പ്രളയത്തിലൂടെ നശിപ്പിക്കുന്നത് ഗസയിലെ മണ്ണിനെ പ്രതികൂലമായി ബാധിക്കുമെന്നും നിലവിലെ മാനുഷിക പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

ഗാസയെന്ന നഗരം നശിച്ച് കഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഭൂമിയാണിന്നത്. ഇസ്രയേല്‍ യുദ്ധം ഗാസയുടെ ഹൃദയം തകര്‍ത്ത് കഴിഞ്ഞു. തകര്‍ന്നടിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രം. സര്‍വ്വതും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട കുറേ മനുഷ്യരും. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും തയ്യാറല്ല. തീര്‍ത്തുകെട്ടുമെന്ന് ഇസ്രയേലും നാശംവരുത്തുമെന്ന് ഹമാസും പറയുന്നു. ഇതിനിടയില്‍ ചത്തൊടുങ്ങുന്നതാകട്ടെ കുറേ പാവം മനുഷ്യരും. ആരും പറഞ്ഞാലും യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. യുദ്ധം നിര്‍ത്താന്‍ യുഎന്‍ ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ അതിന് തയ്യാറായിട്ടില്ല. ഹമാസ് ഈ ഭൂമുഖത്ത് ഉണ്ടാകരുത്. അവരുടെ സര്‍വ്വനാശം കണ്ടേ യുദ്ധം നിര്‍ത്തുവെന്ന് നെതന്യാഹു വ്യക്തമാക്കുന്നു. ഇരുകൂട്ടരും അയവില്ലാതെ നില്‍ക്കുന്നു. അതിന്റെ കൂടെ ഹമാസിനെ സഹായിക്കാന്‍ ഹിസ്ബുള്ളയും ഹൂതി ഗ്രൂപ്പും ഒളിയുദ്ദം നടത്തുന്നു. സഹായം നല്‍കുന്നത് ഇറാനും.

ഇതിനിടെ ഡസന്‍ കണക്കിന് പലസ്തീനികളായ സിവിലിയന്മാരെ ജീവനോടെ കുഴിച്ചുമൂടണമെന്ന് ഇസ്രയേല്‍ അധീനതയിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി മേയറിന്റെ വിവാദ പ്രസ്താവന. ഇസ്രയേല്‍ വലതുപക്ഷ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ മേയര്‍ അരിഹ് കിങ് പലസ്തീനികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും പറഞ്ഞു. ഗസയിലെ വീടുകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ നിരായുധരായ ഫലസ്തീനികളെ 'നാസി മുസ്‌ലിങ്ങള്‍' എന്നാണ് മേയര്‍ അരിഹ് കിങ് ഒരു പ്രസ്താവനയിലൂടെ വിളിച്ചത്.

പലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്രയേല്‍ സൈന്യവും ഭരണകൂടവും വേഗത കൂട്ടണമെന്നും അരിഹ് കിങ് എക്‌സില്‍ കുറിച്ചു. താനായിരുന്നെങ്കില്‍ ഡി 9 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളെ ജീവനോടെ കുഴിച്ചിടുമായിരുന്നുവെന്നും സിവിലിയന്മാരെ ഉറുമ്പുകള്‍ എന്ന് വിളിക്കുമെന്നും കിങ് പറഞ്ഞു. പലസ്തീനികളെ മനുഷ്യരായും മനുഷ്യ മൃഗങ്ങളായും പരിഗണിക്കുന്നില്ലെന്ന് കിങ് പറഞ്ഞു. അതേസമയം പലസ്തീന്‍ സിവിലിയന്മാര്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവരോട് ഇത്തരത്തിലാണ് പെരുമാറേണ്ടതെന്നും കിങ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (6 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (7 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (9 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (9 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (9 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (9 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (9 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (9 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (9 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (10 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (10 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (12 hours ago)

Malayali Vartha Recommends