Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

ഖുര്‍ ആനിലെ ആ വചനം ഹമാസിന്റെ കുഴിതോണ്ടുന്നു;ഇസ്രയേല്‍ ഗാസയില്‍ വിതറിയ ലഘുലേഖകളിലെ എഴുത്ത് ഹമാസിനുള്ള മുന്നറിയിപ്പ്, ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു,മാളത്തില്‍ നിന്ന് തലപൊക്കി തലവന്മാര്‍,ഇസ്രയേലിന്റെ നീക്കത്തില്‍ ഭയപ്പെട്ട് ഖത്തര്‍

09 DECEMBER 2023 08:21 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ തലയെടുക്കാന്‍ ഖുര്‍ ആനിലെ ആ വചനം ആയുധമാക്കി ഇസ്രയേല്‍. അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ തെക്കന്‍ ഗസയില്‍ വിതരണം ചെയ്ത് ഐഡിഎഫ്. ഖാന്‍ യൂനിസില്‍ നിന്നെടുത്ത വീഡിയോ ഫൂട്ടേജില്‍ ഇസ്രയേലി യുദ്ധവിമാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ലഘുലേഖകള്‍ താഴെക്കിടുന്നത് കാണാം. ടണലുകളില്‍ പ്രളയം ഉണ്ടാക്കി ഹമാസ് ഭീകരരെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ സേന. തുരങ്ക സാമ്രാജ്യത്തിനുള്ളില്‍ വിഹരിക്കുന്ന ഭീകരരെ വെള്ളത്തില്‍ മുക്കിക്കൊന്നും വിഷപ്പുക ശ്വസിപ്പിച്ചും ഒരു ദയയും കാണിക്കാതെ കൊലപ്പെടുത്തുകയാണ് നെതന്യാഹു. അവര്‍ പോരാളികളല്ല ഭീകരരാണ് അതിക്രൂരമായിരിക്കണം അവരുടെ മരണമെന്നാണ് നെതന്യാഹു വാദിക്കുന്നത്. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു.

അവര്‍ അക്രമകാരികളായിരിക്കെ പ്രളയം അവരെ കൊണ്ടുപോയി' എന്ന ഖുര്‍ആന്‍ വചനമാണ് ലഘുലേഖകളില്‍ ഉള്ളത്. ഡേവിഡിന്റെ നക്ഷത്രത്തിനും ഇസ്രയേലി ആര്‍മിയുടെ ലോഗോക്കുമൊപ്പമുള്ള വചനങ്ങള്‍ ഖുര്‍ആനിലെ നൂഹ് നബിയുടെയും ബൈബിളിലെ നോവയുടെയും കഥയാണ് ഉദ്ദേശിക്കുന്നത്. ഇരു വേദഗ്രന്ഥങ്ങളിലും, അക്രമകാരികളെ ദൈവം പ്രളയം കൊണ്ട് നശിപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഹമാസുകള്‍ പ്രതിഷേധം അറിയിച്ചു. ഇസ്രയേലാണ് അക്രമകാരികള്‍, ഞങ്ങളല്ലായെന്ന് ഹമാസ് നേതാക്കന്മാര്‍ പറയുന്നത്. അധിനിവേശം ചെറുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഗാസ ഞങ്ങളുടെ മണ്ണാണ് ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതും ഞങ്ങളായിരിക്കും. ഒരു പ്രളയത്തിനും ഞങ്ങളെ ഇല്ലാതാക്കാനാകില്ലെന്ന് തലവന്മാരുടെ വെല്ലുവിളി.

എന്നാല്‍ വിശുദ്ധ ഖുര്‍ ആനിലെ വചനങ്ങള്‍ എഴുതുന്ന നോട്ടീസ് എന്തിന് ഗാസയില്‍ വിതറുന്നുവെന്ന് പലസ്തീനിലെ സാധാരണ ജനങ്ങളും ചോദിക്കുന്നു. ഞങ്ങള്‍ ഭീകരരല്ല ഞങ്ങള്‍ ഹമാസിന്റെ പക്ഷക്കാരുമല്ലെന്ന് പലസ്തീനികള്‍ പറയുന്നു. ഞങ്ങളുടെ പക്കല്‍ ആയുധങ്ങളില്ല, ഞങ്ങള്‍ തീവ്രവാദികളല്ല, ഞങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെ എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം?' വടക്കന്‍ ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഉം ഷാദി അബു അല്‍ തറബീഷ് പറഞ്ഞു. ഗസ മുനമ്പിലെ തുരങ്കങ്ങള്‍ കടല്‍ വെള്ളം ഒഴുക്കി നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയാണോ പ്രളയ പരാമര്‍ശത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നവംബറില്‍ തെക്കന്‍ ഗസയിലെ അല്‍ഷാദി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തായി ഇസ്രയേലി സേന അഞ്ച് കടല്‍ വെള്ള പമ്പ് സെറ്റുകള്‍ തയ്യാറാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിറ്ററേനിയന്‍ കടലുകളില്‍ നിന്നുള്ള വെള്ളം മണിക്കൂറില്‍ 1000 ക്യു.മി എന്ന നിരക്കില്‍ പമ്പുകള്‍ ഉപയോഗിച്ച് അടിക്കാന്‍ സാധിക്കുമെന്നും ഗസയിലെ തുരങ്കങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുരങ്കങ്ങള്‍ പ്രളയത്തിലൂടെ നശിപ്പിക്കുന്നത് ഗസയിലെ മണ്ണിനെ പ്രതികൂലമായി ബാധിക്കുമെന്നും നിലവിലെ മാനുഷിക പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

ഗാസയെന്ന നഗരം നശിച്ച് കഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഭൂമിയാണിന്നത്. ഇസ്രയേല്‍ യുദ്ധം ഗാസയുടെ ഹൃദയം തകര്‍ത്ത് കഴിഞ്ഞു. തകര്‍ന്നടിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രം. സര്‍വ്വതും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട കുറേ മനുഷ്യരും. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും തയ്യാറല്ല. തീര്‍ത്തുകെട്ടുമെന്ന് ഇസ്രയേലും നാശംവരുത്തുമെന്ന് ഹമാസും പറയുന്നു. ഇതിനിടയില്‍ ചത്തൊടുങ്ങുന്നതാകട്ടെ കുറേ പാവം മനുഷ്യരും. ആരും പറഞ്ഞാലും യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. യുദ്ധം നിര്‍ത്താന്‍ യുഎന്‍ ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ അതിന് തയ്യാറായിട്ടില്ല. ഹമാസ് ഈ ഭൂമുഖത്ത് ഉണ്ടാകരുത്. അവരുടെ സര്‍വ്വനാശം കണ്ടേ യുദ്ധം നിര്‍ത്തുവെന്ന് നെതന്യാഹു വ്യക്തമാക്കുന്നു. ഇരുകൂട്ടരും അയവില്ലാതെ നില്‍ക്കുന്നു. അതിന്റെ കൂടെ ഹമാസിനെ സഹായിക്കാന്‍ ഹിസ്ബുള്ളയും ഹൂതി ഗ്രൂപ്പും ഒളിയുദ്ദം നടത്തുന്നു. സഹായം നല്‍കുന്നത് ഇറാനും.

ഇതിനിടെ ഡസന്‍ കണക്കിന് പലസ്തീനികളായ സിവിലിയന്മാരെ ജീവനോടെ കുഴിച്ചുമൂടണമെന്ന് ഇസ്രയേല്‍ അധീനതയിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി മേയറിന്റെ വിവാദ പ്രസ്താവന. ഇസ്രയേല്‍ വലതുപക്ഷ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ മേയര്‍ അരിഹ് കിങ് പലസ്തീനികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും പറഞ്ഞു. ഗസയിലെ വീടുകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ നിരായുധരായ ഫലസ്തീനികളെ 'നാസി മുസ്‌ലിങ്ങള്‍' എന്നാണ് മേയര്‍ അരിഹ് കിങ് ഒരു പ്രസ്താവനയിലൂടെ വിളിച്ചത്.

പലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്രയേല്‍ സൈന്യവും ഭരണകൂടവും വേഗത കൂട്ടണമെന്നും അരിഹ് കിങ് എക്‌സില്‍ കുറിച്ചു. താനായിരുന്നെങ്കില്‍ ഡി 9 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളെ ജീവനോടെ കുഴിച്ചിടുമായിരുന്നുവെന്നും സിവിലിയന്മാരെ ഉറുമ്പുകള്‍ എന്ന് വിളിക്കുമെന്നും കിങ് പറഞ്ഞു. പലസ്തീനികളെ മനുഷ്യരായും മനുഷ്യ മൃഗങ്ങളായും പരിഗണിക്കുന്നില്ലെന്ന് കിങ് പറഞ്ഞു. അതേസമയം പലസ്തീന്‍ സിവിലിയന്മാര്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവരോട് ഇത്തരത്തിലാണ് പെരുമാറേണ്ടതെന്നും കിങ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (1 hour ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (1 hour ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (1 hour ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (1 hour ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (2 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (3 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (3 hours ago)

Malayali Vartha Recommends