ഗാസയില്‍ പലസ്തീന്‍കാരെ ഇസ്രയേല്‍ മനഃപൂര്‍വം പട്ടിണിമരണത്തിലേക്കു നയിക്കുന്നു... ബോംബാക്രമണത്തിലും വിട്ടുവീഴ്ചകാട്ടാതെ സൈന്യം...ഞായറാഴ്ച തുടങ്ങിയ ബോംബാക്രമണത്തില്‍ 110-ത്തിലേറെപ്പേര്‍ മരിച്ചെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം...

ഗാസയില്‍ പലസ്തീന്‍കാരെ ഇസ്രയേല്‍ മനഃപൂര്‍വം പട്ടിണിമരണത്തിലേക്കു നയിക്കുന്നുവെന്ന് മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുന്നതിനിടെ ബോംബാക്രമണത്തിലും വിട്ടുവീഴ്ചകാട്ടാതെ സൈന്യം. ജബലിയയില്‍ ഞായറാഴ്ച തുടങ്ങിയ ബോംബാക്രമണത്തില്‍ 110-ത്തിലേറെപ്പേര്‍ മരിച്ചെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണം ഇരുപതിനായിരത്തോളമായി.ഗാസയിലെ സാധാരണക്കാരെ പട്ടിണിക്കിട്ടു കൊല്ലുകയെന്നത് ഇസ്രയേല്‍ യുദ്ധമുറയാക്കുന്നുവെന്നും അത് യുദ്ധക്കുറ്റമാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു.) പറഞ്ഞു. ഗാസയിലുള്ളവര്‍ക്ക് വെള്ളവും ആഹാരവും ഇന്ധനവും നല്‍കുന്നത് ഇസ്രയേല്‍സൈന്യം മനഃപൂര്‍വം തടയുന്നുവെന്നും കൃഷിനശിപ്പിക്കുന്നുവെന്നും എച്ച്.ആര്‍.ഡബ്ല്യു. പറഞ്ഞു.
എന്നാല്‍, എച്ച്.ആര്‍.ഡബ്ല്യു. ജൂതവിരുദ്ധ, ഇസ്രയേല്‍വിരുദ്ധ സംഘടനയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ആരോപിച്ചു.യുദ്ധത്തിന് അറുതിവരുത്തണമെന്ന് അഭ്യര്‍ഥിക്കാനായി യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വീണ്ടും ഇസ്രയേലിലെത്തി. ലെബനന്‍, ഇറാഖ്, സിറിയ, യെമെന്‍ എന്നീ രാജ്യങ്ങളിലെ ഇറാന്‍ അനുകൂലപ്രസ്ഥാനങ്ങളും ഇസ്രയേലിനുനേരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഓസ്റ്റിന്റെ സന്ദര്‍ശനം.ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യു.എസിന്റെ പശ്ചിമേഷ്യയിലെ താവളങ്ങളും ചില സായുധസംഘടനകള്‍ ലക്ഷ്യംവെക്കുന്നുണ്ട്.അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനായി വീണ്ടും യുദ്ധം നിര്‍ത്തിവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഖത്തര്‍ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു കഴിഞ്ഞമാസം ഒരാഴ്ച ഇസ്രയേലും ഹമാസും വെടിനിര്‍ത്തിയത്.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയ, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയെ കണ്ടതായി വാര്‍ത്തയുണ്ട്.ഇതിനിടയ്ക്ക് വെസ്റ്റ് ബാങ്കിലെ അല്‍ ഫറ അഭയാര്‍ഥിക്യാമ്പില്‍ തിരച്ചിലിനെത്തിയ ഇസ്രയേല്‍സൈന്യം നാലുപലസ്തീന്‍കാരെ വെടിവെച്ചുകൊന്നു. ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം വെസ്റ്റ് ബാങ്കില്‍ മുന്നൂറിലേറെപ്പേരെയാണ് ഇസ്രയേല്‍ വധിച്ചത്.ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസ്സർ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്റെ ചുവരിലാണ് ഇസ്രയേൽ ഷെൽ പതിച്ചത്. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെയാണ് ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുന്നത്.ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സൈന്യം ഞായറാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. തകർന്നുവീണ കോൺക്രീറ്റ് കൂനകൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തുടരുകയാണെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം നടത്തി. 15 േപരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹനീൻ അലി അൽ-ഗുത്ഷാൻ എന്ന മാധ്യമപ്രവർത്തകയും കൊല്ലപ്പെട്ടവരിലുൾപ്പെടും. ഇതുകൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസ്സർ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്റെ ചുവരിലാണ് ഇസ്രയേൽ ഷെൽ പതിച്ചത്. വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രി മുറ്റത്ത് കഴിഞ്ഞ ദിവസം രോഗികളടക്കം 20 പേരെ ഇസ്രയേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും സൈന്യം തകർത്തു.വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെയാണ് ഗസ്സയിൽ മനുഷ്യത്വരഹിത ആക്രമണം ഇസ്രയേൽ തുടരുന്നത്.
https://www.facebook.com/Malayalivartha






















