ദാവൂദ് ഇബ്രാഹിം ഒരുപക്ഷേ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാകിസ്ഥാൻ തന്നെ...ലോകരാജ്യങ്ങൾക്കു മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടവരായി നിൽക്കുന്ന പാകിസ്ഥാന് തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടത് ആവശ്യാം പാകിസ്ഥാന് ഏതറ്റം വരെയും പോകും..!

ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഈ ചോദ്യം രണ്ടു ദിലവസമായി സമുഹമാധ്യമങ്ങളിലൂം ചർച്ചകൾക്ക് വഴിവയ്ക്കുന്നുണ്ട്. പാകിസ്ഥാനിൽ വച്ച് ദാവൂദ് ഇബ്രാഹിമിനെ വിഷം നൽകി കൊലപ്പെടുത്തിയതായാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ഈ വാർത്ത പ്രചരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തു വന്നത്. രണ്ടു ദിവസമായി ദാവൂദ് ഇബ്രാഹിം എന്ന പേര് ഇന്ത്യയിലും പാകിസ്ഥാനിലുമായി മുഴങ്ങിക്കേൾക്കുമ്പോൾ വാർത്തകളുടെ യാഥാർത്ഥ്യം സംബന്ധിച്ച് ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ വനിതാ മാധ്യമപ്രവർത്തകയായ അർസൂ കാസിമി.
ദാവൂദ് ഇബ്രാഹിം ഒരുപക്ഷേ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാകിസ്ഥാൻ തന്നെയായിരിക്കുമെന്നാണ് അർസൂ കാസിമി ചൂണ്ടിക്കാട്ടുന്നത്. തകർന്നു തരിപ്പണമായി ലോകരാജ്യങ്ങൾക്കു മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടവരായി നിൽക്കുന്ന പാകിസ്ഥാന് തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതുകൊണ്ടു തന്നെ ദാവൂദ് കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാകിസ്ഥാൻ തന്നെയായിരിക്കുമെന്നും അർസു പറയുന്നു. ആജ് തക്കുമായുള്ള സംഭാഷണ മദ്ധ്യേയാണ് അർസു ഇക്കാര്യം സൂചിപ്പിച്ചത്. ഐഎംഎഫിനും ലോകബാങ്കിനുമൊക്കെ മുന്നിൽ പാകിസ്ഥാൻ സമ്മർദ്ദത്തിലാണെന്നും അർസു ചൂണ്ടിക്കാണിച്ചു.
മുൻപ് പാക്കിസ്ഥാനിൽ നിരവധി ആസൂത്രിതങ്ങളായ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലത്തിൽ തീവ്രവാദ സംഘങ്ങളും മറ്റും ഭയപ്പാടിലാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള നേതാക്കൾ എപ്പോഴാണ് കൊല്ലപ്പെടുകയെന്നാണ് പാകിസ്ഥാൻ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇത്തരക്കാർ പാക്കിസ്ഥാനിൽ ഉണ്ടാകരുതെന്ന് ലോകം നേരത്തെതന്നെ പാകിസ്ഥാന് മുന്നറിയിപ്പു നൽകിയിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ്റെ ഉറ്റ സുഹൃത്തായ ചൈനയും ഈ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞുവെന്നും അർസൂ കാസ്മി പറഞ്ഞു. അതുകാെണ്ടുതന്നെ തങ്ങളുടെ കൂട്ടത്തിൽ നിന്ന് ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരെ ഒഴിവാക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരിക്കാമെന്നാണ് അർസു പറയുന്നത്.
അനുബന്ധ വാർത്തകൾ
ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്ന് പാക് സർക്കാർ അംഗീകരിക്കുന്നില്ല. ദാവൂദ് ഇപ്പോഴും ഇന്ത്യൻ പൗരനായിട്ടാണ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ ഈ ഭാരം ചുമക്കാൻ ആഗ്രഹിക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ദാവൂദുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങൾ പുറത്തു വന്നാൽ അത് പാകിസ്ഥാനുമായി ബന്ധപ്പെടുത്തിയായിരിക്കും ലോകരാജ്യങ്ങൾ ചർച്ച ചെയ്യുന്നത്. അതേസമയം ദാവൂദുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ എന്തു നടന്നാലും കാര്യങ്ങൾ പുറത്തു വരില്ലെന്നും അർസൂ കാസിമി അവകാശപ്പെടുന്നു.
ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടാലോ ഏതെങ്കിലും രോഗം ബാധിച്ച് മരിച്ചാലോ അതൊരിക്കലും പാകിസ്ഥാൻ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെപ്പോലുള്ള ഒരു വ്യക്തി പാകിസ്ഥാനിലുണ്ടായിരുന്നു എന്ന വാർത്ത പുറത്തു വന്നാൽ അത് പാകിസ്ഥാനുണ്ടാക്കുന്നത് വലിയ തകർച്ചയായിരിക്കുമെന്നും അർസു വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























