ചെങ്കടൽ പിടിച്ചടക്കി ഹൂതികൾ.. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കി...യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം..സൂയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരസഞ്ചാരം പ്രതിസന്ധിയിലായി...

തെക്കൻ ഗസയിൽ റഫയിലെ റെസിഡൻഷ്യൽ ഏരിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പലസ്തീനികൾ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. അതെ സമയം ഇസ്രയേൽ മിസൈൽ ആക്രമണവും കരയുദ്ധവും കടുപ്പിച്ചപ്പോൾ ചെങ്കടലിൽ വെല്ലുവിളി ഉയർത്തി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കി. യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം നടത്തിയ ഹൂതികൾ കച്ചവടക്കപ്പലുകളും ലക്ഷ്യമിട്ടു. ഇതോടെ സൂയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരസഞ്ചാരം പ്രതിസന്ധിയിലായി. ലോകത്തെ വലിയ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി അടക്കം 3 വ്യാപാരക്കപ്പൽ ഏജൻസികൾ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിർത്തിവച്ചു.
ലൈബീരിയൻ ചരക്കുകപ്പൽ പ്ലാറ്റിയം ത്രീ കഴിഞ്ഞയാഴ്ച ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചിരുന്നു. ആളപായം ഒഴിവായെങ്കിലും ചരക്ക് തീപിടിച്ചുനശിച്ചു. മറ്റൊരു ലൈബീരിയൻ കപ്പലിലും മിസൈൽ പതിച്ചിരുന്നു. മിസൈൽവേധ സംവിധാനമുപയോഗിച്ച് ചെങ്കടലിൽ 14 ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്രയേൽ പ്രസിഡന്റ് അറിയിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാ സമിതി അല്പ സമയത്തിനകം വോട്ടിനിടും.പ്രമേയത്തിൽ വെടിനിർത്തലെന്ന വാക്ക് ഉപയോഗിച്ചാൽ ഹമാസിന് ഗുണകരമാകുമെന്ന് യു.എസ്.പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്‌സ് അഭയാര്‍ത്ഥി ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്നാണ് ഇസ്രയേലിലെ ടൗണ്‍ കൗണ്‍സില്‍ മേധാവി അഭിപ്രായപ്പെട്ടത്. ഗസ്സ മുനമ്പ് തകര്‍ത്ത് തരിപ്പണമാക്കി മാറ്റണമെന്നും ഗസ്സ നിവാസികളെ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അയയ്ക്കണമെന്നുമാണ് പ്രഖ്യാപനം.
തകര്‍ന്ന് തരിപ്പണമാകുന്ന ഗസ്സ അറിയപ്പെടുക പോളണ്ടിലെ ഓഷ്വിസ്റ്റ് അഭയാര്‍ത്ഥി ക്യാമ്പിന്റെ മാതൃകയിലായിരിക്കും. ഇസ്രയേലിലെ ഒരു പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഡേവിഡ് അസൗലൈയുടെ പ്രതികരണം. 1930കളില്‍ നാസി ജര്‍മ്മനി സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ് ഓഷ്വിറ്റ്‌സ്. 1942ല്‍ ക്യാമ്പ്, യൂറോപ്പിലെ ജൂതന്മാരുടെ ഏറ്റവും വലിയ ഉന്മൂലന കേന്ദ്രമായി മാറി. പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരാണ് ഓഷ്വിസ്റ്റിലെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്.‘ഗസ്സ മുഴുവന്‍ ഇടിച്ചുനിരത്തണം. മുനമ്പിലെ ആളുകളെയെല്ലാം സൈന്യം ലെബനന്‍ തീരത്തേക്ക് കൊണ്ടുപോകണം. അവിടെ മതിയായ അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. കടല്‍ത്തീരം മുതല്‍ ഗാസ അതിര്‍ത്തി വേലി വരെ സുരക്ഷാ സ്ട്രിപ്പ് സ്ഥാപിക്കണം. ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനോട് സാമ്യമുള്ള മ്യൂസിയമാക്കി ഗസ്സയെ മാറ്റുകയാണ് ചെയ്യേണ്ടത്’. ഡേവിഡ് അസൗലൈ പറഞ്ഞു.
ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പലസ്തീനികളെ ഗസ്സയില്‍ വീണ്ടും താമസിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ടൗണ്‍ കൗണ്‍സില്‍ തലവന്‍ പറഞ്ഞു.അതെ സമയംഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗാസയിൽ നിന്നുള്ള ആറാമത് വിമാനം അബുദാബിയിലെത്തി. ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ നിർദേശത്തെ തുടർന്നാണ് ചികിത്സ ആവശ്യമുള്ളവരെ രാജ്യത്ത് എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.പരിക്കേറ്റ 1000 കുട്ടികളെയും 1000 കാൻസർ രോഗികളെയും ഗസ്സയിൽ നിന്ന് എത്തിച്ച് യുഎഇ ആശുപത്രികളിൽ ചികിത്സിക്കാനാണ് പ്രസിഡന്‍റ് ഉത്തരവ് നൽകിയത്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് സംഘത്തെ അബുദാബിയിലെത്തിച്ചത് . കുട്ടികൾക്കൊപ്പം 71കുടുംബാഗങ്ങളും അബുദാബിയിലെത്തി.
https://www.facebook.com/Malayalivartha























