വിദൂര കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്രായേല്‍ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും പ്രധാന വ്യാപാര മാർഗങ്ങൾ തകരുന്നു...കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നു... കരയുദ്ധവും കടുപ്പിച്ചപ്പോൾ ചെങ്കടലിൽ വെല്ലുവിളി ഉയർത്തി ഹൂതികളുടെ വിളയാട്ടം...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ ആക്രമണം ശക്തമാക്കിയതോടെ ലോകത്തിലെ പ്രധാന ചരക്ക് കണ്ടെയ്‌നര്‍ കമ്പനികള്‍ ചെങ്കടലിലൂടെ തങ്ങളുടെ കപ്പലുകള്‍ അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിദൂര കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്രായേല്‍ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും പ്രധാന വ്യാപാര മാര്‍ഗവും യൂറോപ്പിലേക്കുള്ള അവരുടെ പാതയുമാണ് ഭീഷണിയിലായത്.ഒക്ടോബര്‍ 7 ന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അന്‍സാറുല്ലാഹ് എന്നറിയപ്പെടുന്ന ഹൂതികള്‍ ചെങ്കടലിലെ ഇസ്രാലുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.ഇപ്പോൾ ഇസ്രയേൽ മിസൈൽ ആക്രമണവും കരയുദ്ധവും കടുപ്പിച്ചപ്പോൾ ചെങ്കടലിൽ വെല്ലുവിളി ഉയർത്തി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കി.
യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം നടത്തിയ ഹൂതികൾ കച്ചവടക്കപ്പലുകളും ലക്ഷ്യമിട്ടു. ഇതോടെ സൂയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരസഞ്ചാരം പ്രതിസന്ധിയിലായി. ലോകത്തെ വലിയ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി അടക്കം 3 വ്യാപാരക്കപ്പൽ ഏജൻസികൾ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിർത്തിവച്ചു.ലൈബീരിയൻ ചരക്കുകപ്പൽ പ്ലാറ്റിയം ത്രീ കഴിഞ്ഞയാഴ്ച ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചിരുന്നു. ആളപായം ഒഴിവായെങ്കിലും ചരക്ക് തീപിടിച്ചുനശിച്ചു. മറ്റൊരു ലൈബീരിയൻ കപ്പലിലും മിസൈൽ പതിച്ചിരുന്നു. മിസൈൽവേധ സംവിധാനമുപയോഗിച്ച് ചെങ്കടലിൽ 14 ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
വടക്കന്‍ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികള്‍ പ്രതിരോധത്തിന്റെ അച്ചുതണ്ടായി ഇതിനെ പ്രഖ്യാപിച്ചിരിക്കയാണ്. ഹമാസുമായുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച അവര്‍ ഇസ്രായില്‍ യുദ്ധം നിര്‍ത്തുന്നത് വരെ ഇസ്രായില്‍ ഉടമസ്ഥതയിലുള്ളതോ ഇസ്രായിലിന്റെ തുറമുഖങ്ങളിലക്ക് പോകുന്നതോട ആയ കപ്പലുകള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.രണ്ട് പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയും സിഎംഎ സിജിഎമ്മും ചെങ്കടല്‍ സമുദ്ര ഇടനാഴിയിലൂടെയും ഈജിപ്തിലെ സൂയസ് കനാലിലൂടെയും കടന്നുപോകുന്നത് നിര്‍ത്തിവെച്ചു. ഇത് ഇസ്രായിലിന്റെ അന്താരാഷ്ട്ര വ്യാപാരത്തെ മാത്രമല്ല, ആഗോള വ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്.ചെങ്കടലില്‍ തന്ത്രപ്രധാനമായ ബാബുല്‍ മന്ദഖ് കടലിടുക്കിന് സമീപം ഹൂതി തീവ്രവാദികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ചരക്ക് കപ്പലില്‍ പതിച്ചതിനെ തുടര്‍ന്ന് ഡാനിഷ് ഷിപ്പിംഗ് ഭീമന്‍ മാര്‍സ്‌കും ജര്‍മ്മന്‍ ഷിപ്പിംഗ് കമ്പനി ഹപാഗ്‌ലോയിഡും കഴിഞ്ഞ ദിവസം ഇതേ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഫാര്‍ ഈസ്റ്റില്‍നിന്ന് ഇസ്രായിലിലേക്കുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് ആഫ്രിക്കയും ഗുഡ് ഹോപ്പും ചുറ്റിയുള്ള 40 ശതമാനം ദൈര്‍ഘ്യമേറിയ റൂട്ട് സ്വീകരിക്കേണ്ടിവരും. ഇത് ചരക്കുകളുടെ ഷിപ്പിംഗ് സമയം രണ്ടോ നാലോ ആഴ്ച വര്‍ധിപ്പിക്കുകയും ഒരു കപ്പലിന്റെ ചെലവ് പത്ത് ലക്ഷം ഡോളര്‍ വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.അധിക ചെലവുകള്‍ ഇറക്കുമതിക്ക് ചെലവ് വര്‍ധിപ്പിക്കുകയും സാധനങ്ങളുടെ വില കുതിച്ചയുരകയും ചെയ്യും. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായിലിലേക്ക് പോകുന്ന കപ്പലുകള്‍ സമുദ്ര ഇന്‍ഷുറന്‍സില്‍ അധിക യുദ്ധ അപകട പ്രീമിയം നല്‍കുന്നുമുണ്ട്.99% ചരക്കുകളും കടല്‍ വഴി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇസ്രായിലിനെ ഇത് വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. ഏഷ്യയുമായുള്ള വ്യാപാരം കുതിച്ചുയര്‍ന്നിരിക്കെയാണ് പുതിയ പ്രതിസന്ധി. വിമാന മാര്‍ഗമുള്ള കാര്‍ഗോ കടത്ത് നേരത്തെ തന്നെ സ്വീകരിച്ചിട്ടുമില്ല.ഒക്ടോബറില്‍, വജ്രങ്ങള്‍ ഒഴികെയുള്ള ഇസ്രായിലിന്റെ ഇറക്കുമതി മൊത്തം 17.5 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിയുടെ 49% യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 25% ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക്.
ഫാര്‍ ഈസ്റ്റില്‍ നിന്നുള്ള ഇറക്കുമതിയില്‍, പ്രധാനമായും ചൈനയില്‍നിന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിര്‍മ്മാണ പദ്ധതികള്‍ക്കുമുള്ള യന്ത്രസാമഗ്രികള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത്.അതെ സമയം തെക്കൻ ഗസയിൽ റഫയിലെ റെസിഡൻഷ്യൽ ഏരിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പലസ്തീനികൾ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്രയേൽ പ്രസിഡന്റ് അറിയിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാ സമിതി അല്പ സമയത്തിനകം വോട്ടിനിടും. പ്രമേയത്തിൽ വെടിനിർത്തലെന്ന വാക്ക് ഉപയോഗിച്ചാൽ ഹമാസിന് ഗുണകരമാകുമെന്ന് യു.എസ്.പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്‌സ് അഭയാര്‍ത്ഥി ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്നാണ് ഇസ്രയേലിലെ ടൗണ്‍ കൗണ്‍സില്‍ മേധാവി അഭിപ്രായപ്പെട്ടത്. ഗസ്സ മുനമ്പ് തകര്‍ത്ത് തരിപ്പണമാക്കി മാറ്റണമെന്നും ഗസ്സ നിവാസികളെ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അയയ്ക്കണമെന്നുമാണ് പ്രഖ്യാപനം.തകര്‍ന്ന് തരിപ്പണമാകുന്ന ഗസ്സ അറിയപ്പെടുക പോളണ്ടിലെ ഓഷ്വിസ്റ്റ് അഭയാര്‍ത്ഥി ക്യാമ്പിന്റെ മാതൃകയിലായിരിക്കും.
ഇസ്രയേലിലെ ഒരു പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഡേവിഡ് അസൗലൈയുടെ പ്രതികരണം. 1930കളില്‍ നാസി ജര്‍മ്മനി സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ് ഓഷ്വിറ്റ്‌സ്. 1942ല്‍ ക്യാമ്പ്, യൂറോപ്പിലെ ജൂതന്മാരുടെ ഏറ്റവും വലിയ ഉന്മൂലന കേന്ദ്രമായി മാറി. പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരാണ് ഓഷ്വിസ്റ്റിലെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്.ഗസ്സ മുഴുവന്‍ ഇടിച്ചുനിരത്തണം. മുനമ്പിലെ ആളുകളെയെല്ലാം സൈന്യം ലെബനന്‍ തീരത്തേക്ക് കൊണ്ടുപോകണം. അവിടെ മതിയായ അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. കടല്‍ത്തീരം മുതല്‍ ഗാസ അതിര്‍ത്തി വേലി വരെ സുരക്ഷാ സ്ട്രിപ്പ് സ്ഥാപിക്കണം. ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനോട് സാമ്യമുള്ള മ്യൂസിയമാക്കി ഗസ്സയെ മാറ്റുകയാണ് ചെയ്യേണ്ടത്’. ഡേവിഡ് അസൗലൈ പറഞ്ഞു.
ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പലസ്തീനികളെ ഗസ്സയില്‍ വീണ്ടും താമസിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ടൗണ്‍ കൗണ്‍സില്‍ തലവന്‍ പറഞ്ഞു.അതെ സമയംഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ച മോദി, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണമെന്നും പറഞ്ഞു. നെതന്യാഹുവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.
ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടന്നതായി എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും സംഭാഷണത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
https://www.facebook.com/Malayalivartha






















