ഗാസയിലുള്ള ആശുപത്രികളെ ഹമാസ് തീവ്രവാദികൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങളാക്കി ദുരുപയോഗിച്ചു; കമൽ അദ്വാൻ ആശുപത്രി ഡയറക്ടറും ഹമാസ് അംഗവുമായ അഹമ്മദ് കഹലോട്ട് നിർണായകമായ ചില വെളിപ്പെടുത്തലുകൾ പുറത്ത്

കമൽ അദ്വാൻ ആശുപത്രി ഡയറക്ടറും ഹമാസ് അംഗവുമായ അഹമ്മദ് കഹലോട്ട് നിർണായകമായ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ഗാസയിലുള്ള ആശുപത്രികളെ ഹമാസ് തീവ്രവാദികൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങളാക്കി ദുരുപയോഗിച്ചു എന്ന തുറന്നു പറച്ചിലാണ് നടത്തിയിരിക്കുന്നത് .
ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി ചോദ്യം ചെയ്തപ്പോഴായിരുന്നു അഹ്‌മദ് കഹലോട്ട് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ മാസം 12ന് കമൽ അദ്വാൻ ആശുപത്രിയിൽ ഇസ്രായേൽ പ്രതിരോധ സേനയും ഐഎസ്എയും സംയുക്തമായി നടത്തിയ തിരച്ചിൽ നടത്തി. അതിനു ഒടുവിലാണ് ഇയാളെ പിടികൂടിയത്. അഹമ്മദ് കഹലോട്ട് പറഞ്ഞിരിക്കുന്നത്, 2010 മുതൽ താൻ ഹമാസിന്റെ ഭാഗമാണെന്നാണ്.
അഹമ്മദിനെ ഹമാസിലേക്ക് റിക്രൂട്ട് ചെയ്തത്, ബ്രിഗേഡിയർ ജനറൽ റാങ്കോടെയായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ക്ലാർക്കുമാർ തുടങ്ങീ ആശുപത്രിയിലെ 16ഓളം ജീവനക്കാർ ഇസ് അദ്ദിൻ അൽ ഖസ്സാം ബ്രിഗേഡിലുള്ളവരാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























