Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഒക്‌ടോബർ 7ലെ ആക്രമണത്തിൽ പ്രതികളായ 12 പേരിൽ യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥരും .. ലോകരാജ്യങ്ങൾ യു എന്നിനെതിരെ; ഞെട്ടിക്കുന്ന റിപ്പോർട്ട്

30 JANUARY 2024 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

ഒക്‌ടോബർ 7ലെ ആക്രമണത്തിൽ പ്രതികളായ 12 പേരിൽ യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് . ഇസ്രായേൽ, യു.എസ്., യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ സംയുക്തമായി ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസ് തീവ്രവാദികൾക്ക് യു എന്നിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് ആണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റേതായി പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത് . ആരോപണ വിധേയരായ ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് യുഎൻആർഡബ്ല്യുഎ അറിയിക്കുന്നത് .

ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായുണ്ടായ ഭീകരമായ ആക്രമണത്തിൽ നിരവധി യുഎൻആർഡബ്ല്യുഎ ജീവനക്കാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ അധികൃതർ യുഎൻആർഡബ്ല്യുഎക്ക് നൽകിയിട്ടുണ്ട്,” ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർ പങ്കെടുത്തതായി ആരോപണമുയർന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു .

190 യുഎൻആർഡബ്ല്യുഎ പ്രവർത്തകരെങ്കിലും തെളിവുകൾ നൽകാതെ ഹമാസ് അല്ലെങ്കിൽ ഇസ്ലാമിക് ജിഹാദ് പ്രവർത്തകർ ആയി പ്രവർത്തിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. 12 തൊഴിലാളികളിൽ ഒമ്പത് പേർ അധ്യാപകരും ഒരാൾ സാമൂഹിക പ്രവർത്തകനുമാണെന്ന് അതിൽ പറയുന്നു. ഇതിൽ ഒരാൾ ആക്രമണത്തിന് തലേദിവസം രാത്രി ടാങ്ക് വേധ മിസൈൽ ആക്രമണത്തിന് സജ്ജമാക്കിയതായും മറ്റൊരാൾ ഒരു സ്ത്രീയെ ബന്ദിയാക്കി ഫോട്ടോ എടുത്തതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു

ഒക്ടോബർ 7 ലെ ഭീകര പ്രവർത്തനത്തിൽ യു എൻ ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുകയോ അല്ലെങ്കിൽ ആക്രമണത്തിന് ഉപയോഗിച്ച ട്രക്കുകളുടെയോ ആയുധങ്ങളുടെയോ നീക്കം ഏകോപിപ്പിച്ചതായോ ആരോപിക്കപ്പെട്ടിട്ടുണ്ട് . പത്തുപേർ ഹമാസുമായും രണ്ടുപേർ ഇസ്ലാമിക് ജിഹാദ് തീവ്രവാദി സംഘടനയുമായും ബന്ധമുള്ളവരുടെ പട്ടികയിലുണ്ട്.

യുഎൻആർഡബ്ല്യുഎ ജീവനക്കാർക്കെതിരായ ആരോപണങ്ങളെത്തുടർന്നു പലസ്തീനിലേക്കുള്ള അധിക ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ അറിയിച്ചു. പാലസ്തീന്‍ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയാണ് യുഎന്‍ആര്‍ഡബ്ല്യുഎ. നാലിലൊന്ന് ഫലസ്തീനികൾ പട്ടിണിയിലാണെങ്കിലും ഈ പരിതസ്ഥിയിൽ ധനസഹായം തുടരാനാവില്ലെന്നു യു എസിനൊപ്പം ബ്രിട്ടനും ജപ്പാനും ഓസ്ട്രിയയും അറിയിച്ചു . കൂടാതെ ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്കുള്ള സഹായം നിര്‍ത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ രാജ്യങ്ങള്‍ നേരത്തെ തന്നെ ഫണ്ടിങ് നിര്‍ത്തിവച്ചിരുന്നു...ലോകരാജ്യങ്ങളുടെ സഹായം നിലച്ചാല്‍ ഏജന്‍സിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പരുങ്ങലിലാകും.

ലോകരാജ്യങ്ങളുടെ നീക്കത്തിലെ അപകടം മുന്നില്‍കണ്ട് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു ...ലോകരാജ്യങ്ങളുടെ ആശങ്കകള്‍ മനസിലാക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎയിലെ ഉദ്യോഗസ്ഥരുടെ മേല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിന്, സഹായം നിര്‍ത്തിവച്ച രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ അവര്‍ ചെയ്തതിന്റെ അനന്തരഫലം അനുഭവിക്കണം. എന്നാല്‍, യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്കാ യി, വളരെ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ജീവനക്കാരുണ്ട്. അവരെ കൂടി ശിക്ഷിക്കരുതെന്ന് അന്റോണിയെ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.

ആരോപണ വിധേയരായ 12 പേര്‍ക്കെതിരെയും യുഎന്‍ അന്വേഷണം ആരംഭിച്ചു. ഒന്‍പത് പേരെ പുറത്താക്കി. ഒരാള്‍ മരിച്ചു. മറ്റ് രണ്ടു പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗുട്ടറസിന്റെയും യുഎന്‍ ഉദ്യോഗസ്ഥരുടെയും അഭ്യര്‍ത്ഥനയ്‌ക്ക് പിന്നാലെ ബ്രിട്ടന്‍ സഹായം നിര്‍ത്തി വയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അപലപിക്കുകയും ചെയ്തു.
ഈ ആരോപണങ്ങൾ ഇസ്രായേലും യുഎൻആർഡബ്ല്യുഎയും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് കാരണമായിട്ടുണ്ട്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനോ ആക്രമണം നടത്തുന്നതിനോ ഹമാസ് യു എൻ ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേൽ പറയുന്നു. ഗസ്സയിൽ ഹമാസിൻ്റെ ദുർ ഭരണത്തിനും ഇസ്രായേലിനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കുന്ന അഴിമതി നിറഞ്ഞ സംഘടനയാണ് യുഎൻആർഡബ്ല്യുഎ എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിൻ്റെ മുൻ വക്താവ് ജോനാഥൻ കോൺറിക്കസ് അഭിപ്രായപ്പെട്ടു

അതേസമയം യുദ്ധം നാശം വിതച്ച ഗാസയിൽ അൽപ്പം ആശ്വാസം നൽകാനും പ്രദേശത്ത് ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന 130-ലധികം ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ചകൾ തുടരുന്നുണ്ട് . ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 26,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണെന്ന് ഹമാസ് ഭരിക്കുന്ന എൻക്ലേവിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്റെ ഇബ്നു സീന ആശുപത്രിയിൽ 'തീവ്രവാദ' ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഇസ്രായേലി കമാന്ഡോകൾ മെഡിക്കൽ സ്റ്റാഫിന്റെയും സിവിലിയന്മാരുടെയും വേഷം ധരിച്ച് മൂന്ന് പേരെ വെടിവച്ച് കൊന്നു.
ഗാസ മുതൽ ജെനിൻ വരെയുള്ള ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശ കുറ്റകൃത്യങ്ങളുടെ തുടര്ച്ചയാണ് ആശുപത്രി കൊലപാതകങ്ങളെന്ന് ഹമാസ് പറഞ്ഞു.

ഗാസ സിറ്റിയിലെ സബ്ര, തുഫ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങള് ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജന്സി റിപ്പോർട്ട് ചെയ്തു.

ഒക്ടോബര് 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില് 26,637 പേര് കൊല്ലപ്പെടുകയും 65,387 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര് ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില് ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (7 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (21 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (29 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (34 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (49 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

Malayali Vartha Recommends