പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..
പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ. ചെക്ക്-ഇൻ ബാഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.ബാങ്കോക്കിൽ നിന്ന് എത്തിയതായിരുന്നു യുവാവ്. ബെംഗളൂരുവിലെത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വന്യജീവി കടത്ത് ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു.‘യെല്ലോ അനകോണ്ട’കളെ കടത്താനായിരുന്നു യുവാവ് ശ്രമിച്ചത്. ജലാശയങ്ങൾക്ക് സമീപം സാധാരണയായി കാണപ്പെടുന്ന അനകോണ്ടകളാണിത്. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അതേസമയം, യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് പ്രതികരിച്ചു. പരഗ്വായ്, ബ്രസീൽ, ബോളീവിയ, നോർത്തേൺ അർജന്റീന, നോർത്തേൺ ഉറുഗ്വായ് എന്നിവിടങ്ങളിലെ നദീതടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഭാരതത്തിലെ നിയമങ്ങളനുസരിച്ച് വന്യജീവികളെ വിൽക്കുന്നതും കടത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്.കഴിഞ്ഞ വർഷം ബെംഗളൂരു വിമാനത്താവളത്തിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
കങ്കാരുക്കുഞ്ഞിനെ ഉൾപ്പെടെ 234 വന്യജീവികളെ കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നായിരുന്നു ഇയാൾ എത്തിയത്. ചെറിയ പ്ലാസ്റ്റിക് ബോക്സിൽ വച്ച് കടത്താൻ ശ്രമിച്ചതിനാൽ കങ്കാരുക്കുഞ്ഞ് ശ്വാസം ലഭിക്കാതെ ചത്തുപോയിരുന്നു. കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ പെരുമ്പാമ്പ്, ഓന്ത്, ഉറുമ്പുകൾ, ആമകൾ, ചീങ്കണ്ണികൾ എന്നിവയെ കണ്ടെത്തുകയായിരുന്നു. കുറച്ചേ ദിവസങ്ങൾക്ക് മുൻപ് ബാങ്കോക്കിൽ നിന്ന് പറന്നെത്തിയ യാത്രക്കാരൻ മൃഗങ്ങളെ കടത്താൻ ശ്രമിച്ചതിന് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.
പട്ടുകോട്ടയിൽ താമസിക്കുന്ന മുഹമ്മദ് മുബീൻ ഏപ്രിൽ 12 ന് ബാങ്കോക്കിൽ നിന്ന് എത്തിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ ചെക്ക്-ഇൻ ബാഗേജിൽ നിന്ന് 484 ചുവന്ന ഇയർഡ് സ്ലൈഡർ ആമകളെയും ഒമ്പത് ആഫ്രിക്കൻ ആമകളെയും കണ്ടെത്തിയതായി പത്രക്കുറിപ്പിൽ പറയുന്നു.അന്വേഷണത്തിൽ, തമിഴ്‌നാട് പോലീസിൽ മധുരൈ ബറ്റാലിയനിലെ ടിഎസ്‌പി ആറാമൻ ഹവൽദാറായി നിയമിതനായ എസ്.രവികുമാറിനാണ് മൃഗങ്ങളെ സ്വീകരിക്കേണ്ടിയിരുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാളെയും പിടികൂടി.അറസ്റ്റിലായ മുബീനെയും രവികുമാറിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha