ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!
തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ടതായി സൈന്യം ചൊവ്വാഴ്ച പറഞ്ഞു, വടക്കൻ ഇസ്രായേലിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.
ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും ഗസ്സ യുദ്ധത്തിന് സമാന്തരമായി ലെബനൻ്റെ തെക്കൻ അതിർത്തിയിൽ വെടിവയ്പ്പ് നടത്തുന്നു, ഇത് വിശാലമായ പ്രാദേശിക സംഘർഷത്തിൻ്റെ ഭയം വർദ്ധിപ്പിക്കുന്നു. ചൊവ്വാഴ്ച ഹിസ്ബുള്ള തങ്ങളുടെ പോരാളികളിലൊരാളായ ഹുസൈൻ അസ്‌കൂളിൻ്റെ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല.
ഹിസ്ബുള്ളയുടെ ഏരിയൽ ഡിഫൻസ് യൂണിറ്റുകളിലെ എഞ്ചിനീയറായിരുന്നു അസ്‌കോൾ എന്നും ഹിസ്ബുള്ളയുടെ ഫീൽഡ് ഓപ്പറേഷനുകളിൽ അദ്ദേഹം സജീവമായിരുന്നുവെന്നും ഹിസ്ബുള്ളയുമായി അടുപ്പമുള്ള രണ്ട് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. നിരീക്ഷണ ഡ്രോണുകൾ വഴി ഹിസ്ബുള്ള പോരാളികളുടെ വീടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് വൃത്തങ്ങൾ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകൾ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്.
പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്. എന്നാൽ ഇത്തരം ബന്ധങ്ങളൊന്നും ഇപ്പോൾ ഹിസ്ബുള്ള സംഘത്തിന് തുണയാകുന്നില്ല . തുടർച്ചയായ വ്യോമാക്രമണത്തിൽ നില തെറ്റിയിരിക്കുകയാണ് ഹിസ്ബുള്ളയും ലെബനാനും.
ഈ മാസം ഏഴിന് ആരംഭിച്ച ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ലെബനീസ് ഷിയാ ഇസ്ലാമിസ്റ് മിലിറ്റന്റ് സംഘടനയായ ഹിസ്ബുള്ളയും പങ്കുചേർന്നതോടെ ലെബനൻ മറ്റൊരു ഗാസയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ.
1982-ൽ ഒരു കൂട്ടം തീവ്ര ഷിയ പുരോഹിതന്മാരാണ് ഹിസ്ബുള്ള സ്ഥാപിച്ചത്. 1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്.
ശേഷം ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങൾ ഹിസ്ബുല്ലയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. വൻതോതിലുള്ള ചാവേർ ആക്രമണങ്ങളുടെ തുടക്കക്കാരനായാണ് ഹിസ്ബുല്ലയെ അന്താരാഷ്ട്ര വിദഗ്ധർ കണക്കാക്കുന്നത്.
തെക്കൻ ബെയ്റൂട്ട്, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഹിസ്ബുല്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രുപീകരിക്കുന്നത്. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ബശ്ശാർ അൽ അസദിന്റെ സർക്കാറിനെ പിന്തുണക്കാൻ ഹമാസ് വിസമ്മിതച്ചതോടെയാണ് ഇരു സംഘടനകളും അകലുന്നത്. എന്നാൽ സംഘടനകളുടെ പ്രതിനിധികളും ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരും പതിവായി ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകൾ എല്ലാം തന്നെ ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന നൽകിയത്.
വിദേശകാര്യ കൗൺസിലിനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ ഇറാനെതിരായ പ്രചാരണം വർദ്ധിപ്പിക്കാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മാനേജ്മെൻ്റിനും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രാതിനിധ്യത്തിനും യൂറോപ്പിലെ ഇസ്രായേൽ എംബസികൾക്കും നിർദ്ദേശം നൽകിരുന്നു .
ഇറാൻ്റെ മിസൈൽ പദ്ധതിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം . വ്യക്തമായ സന്ദേശത്തോടെ ഇറാനെതിരായ ഉപരോധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും അവരെ ബോധ്യപ്പെടുത്താൻ മന്ത്രി കാറ്റ്‌സ് യൂറോപ്പിലെ തൻ്റെ സഹപ്രവർത്തകരുമായി നടത്തിയ ഡസൻ കണക്കിന് സംഭാഷണങ്ങളെ തുടർന്നാണ് കാമ്പെയ്ൻ:
“ഇറാൻ ആക്രമണം തുടരുകയാണെങ്കിൽ അത് ഇസ്രായേലിലും മിഡിൽ ഈസ്റ്റിലും അവസാനിക്കില്ല,” “ലോകം മുഴുവൻ അതിന്റെ ചൂട് പെരുമ.
എത്തും, യുഎസിലും യൂറോപ്യൻ യൂണിയനിലും മറ്റ് രാജ്യങ്ങളിലും കടുത്ത ഉപരോധങ്ങളിലൂടെ ഇറാനെ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കാലങ്ങളായി അമേരിക്കൻ പിന്തുണയോടെ ഇറാനെതിരേ ഇസ്‌റാഈൽ ആക്രമണ പമ്പരകൾ തന്നെ നടത്തിട്ടുണ്ട് .
അമേരിക്കൻ പിന്തുണയോടെ ഇറാനെതിരേ വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്‌റാഈൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം. ഇറാന്റെ നിരവധി ആണവകേന്ദ്രങ്ങൾ ഇസ്ഫഹാൻ പ്രവിശ്യയിലാണു സ്ഥിതി ചെയ്യുന്നത്. ഇസ്റാഇൗൽ ആക്രമണം നടത്തിയത് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വിവിധ രാജ്യങ്ങളിൽ കടന്നുകയറി ഇറാനുമായി ബന്ധപ്പെട്ട ഉന്നതരെ കാലങ്ങളായി ഇസ്‌റാഈൽ കൊലപ്പെടുത്തി വരികയാണ്. ദശാബ്ദങ്ങൾ നീണ്ട പിരിമുറുക്കങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആക്രമണങ്ങൾ കുറവാണ്. എന്നാൽ ഇത്തവണ ഇസ്‌റാഈൽ കടന്ന് ഇറാനും ഇറാന്റെ മണ്ണിൽ നേരിട്ട് ഇസ്‌റാഈലും ആക്രമണം നടത്തിയിരിക്കുന്നു. ഇത് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് വഴിതിരിച്ചുവിടുമോയെന്നതാണ് ആശങ്ക.
ഇസ്‌റാഈലുമായുള്ള യുദ്ധത്തിൽ മിസൈലുകൾ നിർണായകമായതിനാൽ മിസൈൽ സാങ്കേതികവിദ്യയിലാണ് ഇറാൻ കാര്യമായ ശ്രദ്ധ നൽകിയിരുന്നത്. മധ്യപൂർവ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകളുള്ള രാജ്യം ഇറാനാണ്. ഫത്താഹ് എന്ന തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലിനെ ഇറാൻ ശക്തമായ ആയുധമായാണ് കാണുന്നത്. ഇതിന് ഏത് ശത്രു മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് അക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.
ഇസ്രയേലും ഇറാനും തമ്മിൽ ദീർഘ കാലമായി തുടർന്നുകൊണ്ടിരിക്കുന്ന ശീതയുദ്ധം തെരുവിലേക്കെത്തുന്നത് ഭയത്തിനും അസ്ഥിരതക്കും കാരണമായിട്ടുണ്ട് .എന്നാൽ അങ്ങനെ ഒരു തുറന്ന യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ആഗോള തലത്തിലും ചെറുതല്ലാത്ത പ്രത്യാഘാതങ്ങൾ ആയിരിക്കും ഉണ്ടാക്കുന്നത്.
യൂറോപ്യന്‍ യൂണിയനും (ഇയു) ഐക്യരാഷ്ട്ര സഭയും (യുഎന്‍) ഇറാന്റെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം അംഗീകരിക്കാനാകില്ല, ശക്തമായി അപലപിക്കുന്നു. അപ്രതീക്ഷിതമായ നീക്കം മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്, ഇയു വിദേശ നയ തലവന്‍ ജോസപ് ബോറല്‍ പറഞ്ഞു.
മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി ലോകത്തിനില്ലെന്ന് യുഎന്‍ ജെനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha