നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്
ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് . മനുഷ്യാവകാശ സമ്പ്രദായങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അമേരിക്ക. അതിൽ ഇസ്രയേലിനെ വിമർശിച്ചു. 103 പേജുകളുള്ള റിപ്പോർട്ടാണ് അമേരിക്ക സമർപ്പിച്ചത്. അതിൽ ഇസ്രായേൽ എന്ന വിഭാഗത്തിൽ , നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ കുടുംബാംഗങ്ങൾക്കുള്ള ശിക്ഷ എന്നിവയുൾപ്പെടെ ഒരു ഡസനിലധികം മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേലിനെ ഉന്നയിച്ചാണ് അമേരിക്ക ഈ കാര്യം അവതരിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ മനുഷ്യാവകാശ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു,
" ഇസ്രായേലും ഹമാസും തമ്മിലുള്ള ഗാസയിലെ സംഘർഷം മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കകൾ ഉയർത്തുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒക്‌ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ യുഎസ് അപലപിച്ചിട്ടുണ്ട് സാധാരണക്കാരെ ദ്രോഹിക്കുന്നത് പരമാവധി കുറയ്ക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം ഇസ്രായേലിലെ മനുഷ്യാവകാശ പദവിയെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ഹമാസിൻ്റെയും ഇസ്രായേൽ സർക്കാരിൻ്റെയും "നിയമവിരുദ്ധമായ കൊലപാതകങ്ങൾ" സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ട്.യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ശത്രുവോ പങ്കാളിയോ എന്ന നില പരിഗണിക്കാതെ തന്നെ, മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വിദേശ രാജ്യങ്ങളുടെ രേഖകളെ കുറിച്ച് അമേരിക്ക വിലയിരുത്തുന്നത് തുടരുമെന്നും, വീഴ്ച വരുത്തുന്ന രാജ്യങ്ങൾക്ക് അനന്തരഫലങ്ങൾ നേരിടണമെന്നും ബ്ലിങ്കെൻ പറഞ്ഞു.
https://www.facebook.com/Malayalivartha