ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...
ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം ഇന്നലെ തിങ്കളാഴ്ച മദീനയിലെത്തി. ഇവിടത്തെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ സംഘത്തെ സഊദി അറേബ്യയിലെ ഇറാന്‍ അംബാസഡര്‍ അലി റിസ ഇനായത്തി ഉള്‍പ്പെടെ നിരവധി സൗദി, ഇറാനിയന്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കാനെത്തിയ ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘത്തിന് വന്‍ യാത്രയയപ്പായിരുന്നു ലഭിച്ചത്.
ഹജ്ജ്, ഉംറ കാര്യങ്ങളുടെ പരമോന്നത നേതാവ് അബ്ദുല്‍ ഫത്താഹ് നവാബ്, ഇറാന്‍ ഹജ്ജ് തീര്‍ഥാടന സംഘടനയുടെ തലവന്‍ അബ്ബാസ് ഹുസൈനി, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.തീര്‍ഥാടകര്‍ക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ ഏറെ ലളിതമാക്കിയിട്ടുണ്ടെന്ന് ഇറാന്‍ അംബാസഡര്‍ ഇനായത്തി മദീനയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തരമൊരു അവസരം നല്‍കിയതിന് സൗദി അറേബ്യയിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ഇറാന്‍-സൗദി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നടപടി സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍, ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത് വരെ, ഉംറ തീര്‍ത്ഥാടകരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ സൗദി അറേബ്യയില്‍ എത്തുന്നത് തുടരും, ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍, ഹജ്ജിന് ശേഷവും ഞങ്ങള്‍ ഈ അനുഗ്രഹീത പ്രവൃത്തി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച മുതല്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 22 വിമാനങ്ങളിലായി ഇറാന്‍ ഉംറ തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുമെന്ന് ഇറാനിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ വിമാനത്തിലും 260 തീര്‍ഥാടകര്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇറാനികള്‍ക്ക് സൗദി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഉംറ ചെയ്യാന്‍ അവര്‍ക്ക് ഇഅനുവാദം ലഭിച്ചിരുന്നില്ല.ഏറെ കാലത്തെ നയതന്ത്ര പ്രതിസന്ധിക്കു ശേഷം 2023 മാര്‍ച്ചില്‍ സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് ഇറാനിയന്‍ സംഘത്തിന് വീണ്ടും പുണ്യഭൂമിയിലെത്താന്‍ വഴിയൊരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നുള്ള ഉംറ യാത്രകള്‍ പുനരാരംഭിക്കുന്നതെന്ന് ഇറാന്‍ അംബാസഡര്‍ അലി രിദ ഇനായത്തി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10നാണ് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ നടന്ന ചര്‍ച്ചയില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും കരാര്‍ ഒപ്പുവെച്ചത്.വൈകാതെ ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ തുറക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 11 ന് റിയാദില്‍ നടന്ന അറബ്, ഇസ്ലാമിക് സംയുക്ത ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തിയിരുന്നു.അതെ സമയം ഇറാനിൽ കാര്യങ്ങൾ വളരെ ഗുരുതരമായി കൊണ്ട് ഇരിക്കുകയാണ് . ഇറാനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രഈലിനെ പൂര്‍ണമായും തുടച്ച് നീക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പാകിസ്താനിലെത്തിയതാണ് റെയ്‌സി.
ചൊവ്വാഴ്ച പാകിസ്താനിലെ പഞ്ചാബില്‍ നടന്ന പരിപാടിയില്‍ ടെഹ്‌റാനും പശ്ചിമ ജറുസലേമും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രഈലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്‌സി പറഞ്ഞത്.ഫലസ്തീന്‍ പ്രതിരോധത്തെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രഈലും കടുത്ത മനുഷ്യാവകാശ ലംഘകരാണെന്നും റെയ്‌സി പറഞ്ഞു. പാകിസ്താനുമായുള്ള ഇറാന്റെ വ്യാപാരം പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും റെയ്‌സി വാഗ്ദാനം നല്‍കി.
https://www.facebook.com/Malayalivartha