ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യം നടക്കില്ല, എല്ലാ ബന്ദികളെയും സൈനിക നടപടിയിലൂടെ തിരികെ കൊണ്ടുവരിക എന്നത് അസാധ്യം, നെതന്യാഹുവിനെ നടുക്കിയ പ്രസ്താവനുമായി ഇസ്രായേൽ സൈനിക വക്താവ്...!!!

ഹമാസിനെ ഉൻമൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് അവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഐ.ഡി.എഫിൽ നിന്ന് തന്നെ തിരിച്ചടി ഉണ്ടായിരിക്കുകയാണ്. ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗേരിയുടെ പ്രതികരണം നെതന്യാഹുവിന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നാണ് ഡാനിയൽ ഹഗേരി തുറന്നടിച്ചത്.
ഗാസയിലുള്ള എല്ലാ ബന്ദികളെയും സൈനിക നടപടിയിലൂടെ തിരികെ കൊണ്ടുവരാനാകില്ലെന്ന് ഹഗേരി കഴിഞ്ഞ ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പുതിയ പ്രസ്താവന വരുന്നത്. ഹമാസ് ഒരു ആശയമാണ്. അവരെ ഇല്ലാതാക്കമെന്ന് കരുതുന്നത് വെറുതെയാകും. ഈ വാഗ്ദാനം നൽകുന്നവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്രായേൽ സർക്കാർ ബദൽ മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഹമാസ് ഗസ്സയിൽ തുടരുമെന്നും ഹഗേരി പറഞ്ഞതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട് ചെയ്തു.
ഹഗേരിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു. ഹമാസിന്റെ സൈനിക, ഭരണശേഷി നശിപ്പിക്കുക എന്നത് യുദ്ധലക്ഷ്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശ സേന ഈ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സൈനിക വക്താവിന്റെ പരാമർശത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തുവന്നത് ഭിന്നത രൂക്ഷമാണെന്നതിന്റെ തെളിവാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തെക്കന്‍ ഗാസ മുനമ്പില്‍ ദിവസവും 12 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ ഇസ്രയേൽ സേന പ്രഖ്യാപിച്ചപ്പോഴും സൈനിക, രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ഭിന്നത പുറത്തുവന്നിരുന്നു. വെടിനിര്‍ത്തലിനെ എതിർത്ത് നെതന്യാഹു രംഗത്തുവന്നിരുന്നു. പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന് നെതന്യാഹു താക്കീതും ചെയ്തു.
https://www.facebook.com/Malayalivartha























