ഇസ്രായേൽ -ഹമാസ് യുദ്ധം സിറിയയിലേക്ക്.. ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ;കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുപ്പമുള്ളയാളാണെന്ന് റിപ്പോർട്ടുകൾ..ക്യൂനൈത്രയിലെയും ദാറയിലെയും രണ്ട് സിറിയൻ സൈനിക സൈറ്റുകൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി IDF

സിറിയൻ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്ത പ്രകാരം ജൂൺ 18 ന് IDF ആക്രമണത്തിൽ ഒരു സിറിയൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ക്യൂനൈത്രയിലെയും ദാറയിലെയും രണ്ട് സിറിയൻ സൈനിക സൈറ്റുകൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി ഏജൻസി അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുപ്പമുള്ളയാളാണെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഹിസ്ബുല്ലയുമായി ബന്ധമുള്ള ആരെയും വെറുതെ വിടില്ലെന്ന ശക്തമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ . ലെബനാനിലേയ്ക്ക് സൈന്യത്തെ അയയ്ക്കാനുള്ള കാരണവും ഇതാണ് .. ക്യൂനൈത്രയിലെയും ദാറയിലെയും രണ്ട് സിറിയൻ സൈനിക സൈറ്റുകൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി IDF അവകാശപ്പെട്ടു.
ഒക്ടോബർ 7 മുതൽ സിറിയയിലെ ഹിസ്ബുള്ളയുടെയും മറ്റ് ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെയും 50 ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി ജറുസലേം വെളിപ്പെടുത്തിയെങ്കിലും, സിറിയൻ പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങൾ അപൂർവ്വമായി മാത്രമാണ് ഇസ്രായേൽ നടത്തുയത് .ഇസ്രായേൽ പ്രതിരോധ സേനയുടെ കണക്ക് അനുസരിച്ച് ഒക്ടോബർ 7 നും മെയ് 15 നും ഇടയിൽ, സിറിയയിലെ ടെഹ്‌റാൻ പ്രോക്സികൾ ജൂത രാഷ്ട്രവുമായി അതിർത്തി കടന്ന് കുറഞ്ഞത് 40 ഡ്രോണുകളെങ്കിലും വിക്ഷേപിച്ചിട്ടുണ്ട്
ഈ മാസം ആദ്യം, വടക്കൻ സിറിയയിലെ ഒരു കോപ്പർ പ്ലാൻ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ അനുകൂല ഭീകര സേനയിലെ 16 അംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിരുന്നു . ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന്, സിറിയയുടെയും ലെബനൻ്റെയും ഉത്തരവാദിത്തമുള്ള നേതാവ് ഉൾപ്പെടെ, ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഏഴ് അംഗങ്ങൾ, ഡമാസ്‌കസിലെ ഇറാൻ എംബസിയോട് ചേർന്നുള്ള കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല, എന്നാൽ നാല് ഇസ്രായേൽ ഉദ്യോഗസ്ഥർ തന്നെ പറഞ്ഞത് ഇസ്രായേൽ ആണ് ആക്രമണം നടത്തി എന്നാണു . ഇതിനു പകരമായി 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാനും തിരിച്ചടിച്ചിരുന്നു .
അതേസമയം ഇസ്രയേലും സൈപ്രസും ആക്രമിക്കുമെന്ന് ഹിസ്ബുള്ള തലവന്‍ അറിയിച്ചു . പലസ്തീൻ റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ് ആക്രമണത്തിൽ റഫ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറുള്ള അൽ-മുവാസി പ്രദേശത്ത് തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനിടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട് .
1948 മുതൽ ഇസ്രയേലും സിറിയയും സാങ്കേതികമായി യുദ്ധത്തിലാണ്. 1948 ലെ അറബ് ഇസ്രായേലി യുദ്ധം, 1967 ലെ ആറ് ദിവസത്തെ യുദ്ധം, 1973 ലെ യോം കിപ്പൂർ യുദ്ധം എന്നിങ്ങനെ മൂന്ന് പ്രധാന യുദ്ധങ്ങളിൽ അവർ പരസ്പരം പോരാടിയിട്ടുണ്ട്. ഇസ്രായേലിനെയും പശ്ചിമേഷ്യയിലെ പാശ്ചാത്യ ശക്തികളെയും എതിർത്തുകൊണ്ടാണ് 1982- കാലത്ത് ഹിസ്ബുള്ള, രൂപംകൊണ്ടത്.ഹിസ്ബുള്ളയ്ക്ക് ഇറാന്റെ പിന്തുണയും ലഭിച്ചിരുന്നു. ഹിസ്ബുള്ളക്ക് ആയിരക്കണക്കിന് സായുധരായ അംഗങ്ങളുണ്ടെന്നും ഇറാൻ അവര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ ഫണ്ട് ചെയ്തിട്ടുണ്ടെന്നുമാണ് യു എസ് കണക്കാകുന്നത്
ഇസ്രായേൽ നിലവിൽ വന്ന 1948 മുതല്‍ മറ്റ് അറബ് രാജ്യങ്ങൾക്കൊപ്പം സിറിയയയും ഇസ്രായേലിനെ എതിർത്തിരുന്നു. ഇസ്രയേലിന്റെ സാന്നിധ്യവും അധിനിവേശവും പാലസ്തീൻ, അറബ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് അറബ് രാജ്യങ്ങൾ വിശ്വസിക്കുന്നത് . സിറിയയുടെ അധികാരപരിധയിലുണ്ടായിരുന്ന ഗോലാൻ കുന്നുകൾ 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇപ്പോഴും ഇസ്രായേൽ നിയന്ത്രിക്കുന്നു.
ഹിസ്ബുള്ളയും സിറിയയും ഇസ്രയേലിനെയും പാശ്ചാത്യ സ്വാധീനത്തെയും എതിർക്കുകയും റഷ്യയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു,1990-ൽ ലെബനൻ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷം ലെബനനിൽ സിറിയൻ ഗ്രൂപ്പുകളുടെ സാന്നിധ്യം വർധിക്കുകയും ഇവരെ ഹിസ്ബുള്ളയ്ക്ക് അംഗീകരിക്കേണ്ടിവരുകയും ചെയ്തു . 2000 മുതൽ രാജ്യം ഭരിക്കുന്ന സിറിയൻ പ്രസിഡന്റ് അസദിന്, ഇറാനെയും ഹിസ്ബുള്ളയുടെ സിറിയൻ ഷിയാ മിലിഷിയകളെയും അംഗീകരിക്കേണ്ടിവന്നു.
സിറിയൻ തലസ്ഥാനമായ ഡമസ്കസ് വിമാനത്താവളത്തിലും വടക്കൻ നഗരമായ അലേപ്പോ വിമാനത്താവളത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട് . തങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളുടെ കാര്യത്തിൽ ഗണ്യമായ ശക്തിയും പിന്തുണയുമുണ്ടെന്നാണ് ഹിസ്ബുള്ള വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























