ലബനനെതിരെ ഇസ്രായേലിന്റെ വ്യാപക ആക്രമണം; പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമവുമായി അമേരിക്ക; ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾലക്ഷ്യമിട്ട് ഇസ്രായേൽ

ഇസ്രായേൽ ലബനനെതിരെ വ്യാപക ആക്രമണം നടത്തുകയാണ്. പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമവുമായി അമേരിക്കയും രംഗത്ത് ഉണ്ട്. വൻ നീക്കമാണ് മേരിക്ക് ഇതിനായി നടത്തുന്നത്. പെന്‍റഗണ്‍ അറിയിച്ചിരിക്കുന്നത്, ഇസ്രായേൽ സുരക്ഷാ വിഭാഗം മേധാവികളെ ചർച്ചക്ക് ക്ഷണിച്ചു എന്നാണ്. മാത്രമല്ല ഇസ്രായേൽ നടത്തുന്ന മറ്റൊരു നീക്കം, ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെ വ്യാപക ആക്രമണത്തിനൊരുങ്ങുകയാണ് ഇസ്രായേൽ .
ഗസ്സയിൽ നിന്ന് കൂടുതൽ സൈന്യത്തെ വടക്കൻ അതിർത്തിയിലേക്ക് വിന്യസിക്കും. അതിർത്തി മേഖലയിൽ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ സൈനിക നടപടിയല്ലാതെ മറ്റു മാർഗമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് . എന്നാൽ വൈറ്റ്ഹൗസ് അറിയിക്കുന്നത്, ഇരുകൂട്ടർക്കും ആപൽക്കരമായിരിക്കും യുദ്ധമെന്നാണ്. നയതന്ത്ര നീക്കങ്ങളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരുമെന്നും വൈറ്റ്ഹൗസ്.
ഇസ്രായേൽ, ലബനാൻ സംഘർഷം ഇല്ലാതാക്കാൻ ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് .യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചിരിക്കുന്നത് . വെടിനിർത്തൽ കരാർ ചർച്ചയുമായി ബന്ധപ്പെട്ട് ഇസ്രായേൽ നേതാക്കളുമായി ആന്‍റണി ബ്ലിങ്കന്‍ ആശയവിനിമയം നടത്തുന്നു എന്നാണ്. ഇസ്രായേൽ ദേശീയ സുരക്ഷാ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവരെ ചർച്ചക്കായി അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha























