ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ട് ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍... കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരിക്കേറ്റു... എന്തൊക്കെ ആയുധങ്ങളാണ് ഇസ്രയേലിനെ നേരിടാൻ ഹിസ്ബുള്ളയുടെ പക്കലുള്ളത്?

ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ട് ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.ഇന്നും ഗസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണമുണ്ടായി. ഇവിടെ നാലുപേര്‍ കൊല്ലപ്പെട്ടു. റഫയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു.ഒരേസമയം, കരമാര്‍ഗവും വ്യോമമാര്‍ഗവും ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ച ശുജാഇയയില്‍നിന്നു മാത്രം മുക്കാല്‍ ലക്ഷം പേര്‍ കുടിയൊഴിയാന്‍ നിര്‍ബന്ധിതരായെന്ന് യു.എന്‍ വ്യക്തമാക്കി.
ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിക്കും മുൻപ് വീണ്ടുമൊരു യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കയിലാണ് ലോകം. 2006ന് ശേഷം ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതയാണ് അമേരിക്ക ഉൾപ്പെടെ പ്രവചിക്കുന്നത്. അങ്ങനെ ഉണ്ടായാൽ എന്താകും സംഭവിക്കുക? എന്തൊക്കെ ആയുധങ്ങളാണ് ഇസ്രയേലിനെ നേരിടാൻ ഹിസ്ബുള്ളയുടെ പക്കലുള്ളത്? കഴിഞ്ഞ ഒന്‍പത് മാസങ്ങളായി, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ എട്ടുമുതല്‍, ഇസ്രയേലും അയല്‍രാജ്യമായ ലബനനിലെ സായുധ സംഘം ഹിസ്ബുള്ളയുമായി സംഘര്‍ഷം ക്രമേണ രൂക്ഷമാകുന്നുണ്ടായിരുന്നു.
ജൂണിലാണ് അത് വീണ്ടുമൊരു തലത്തിലേക്ക് മാറുന്നത്. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള റോക്കറ്റ് ആക്രമണങ്ങളുടെ എണ്ണവും വ്യാപ്തിയും കഴിഞ്ഞ ആഴ്ചകളില്‍ വലിയ തോതില്‍ വര്‍ധിച്ചു.മെയ് മുതല്‍, ഹിസ്ബുള്ള കൂടുതല്‍ അത്യാധുനിക ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉള്‍പ്പെടെ കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചിരുന്നു. ജൂണ്‍ 12ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാണ്ടര്‍ താലിബ് സമി അബ്ദുല്ലയെ കൊലപ്പെടുത്തിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും കാണാത്ത തരത്തില്‍ കൂടുതല്‍ റോക്കറ്റുകളും മിസൈല്‍ ബാരേജുകളും ഉപയോഗിച്ച് തിരിച്ചടിച്ചു.
ഒപ്പം ജൂണ്‍ 18ന് ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്‌റല്ല ഭീഷണി കൂടി മുഴക്കിയതോടെയാണ് സമീപകാലത്തൊന്നുമില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ ആളിക്കത്തിയത്.Armed Conflict Location and Event Data Project അനുസരിച്ച്, ഇസ്രയേലും ഹിസ്ബുള്ളയും ലെബനനിലെ മറ്റ് സായുധ ഗ്രൂപ്പുകളും തമ്മില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ 2024 ജൂണ്‍ 21 വരെ ഏകദേശം 7,400 ആക്രമണങ്ങളാണ് നടന്നത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 543 ലെബനീസ് പൗരന്മാരും 18 സൈനികരും ഉള്‍പ്പെടെ 28 ഓളം പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അയൽരാജ്യമായ ലെബനനുമായി യുദ്ധമാഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ആ രാജ്യത്തെ ശിലായുഗത്തിലേതിനു സമാനമാക്കാൻ ഇസ്രയേലിനു കഴിയുമെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ലെബൻ-ഇസ്രയേൽ യുദ്ധമുണ്ടായാൽ അത് വലിയ ദുരന്തത്തിനിടയാക്കുമെന്ന് യു.എൻ. മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പ്രതികരണം.യുദ്ധമുണ്ടായാൽ ഇസ്രയേൽ ലെബനനെ തരിപ്പണമാക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് നന്നായറിയാമെന്നും യു.എസ്. സന്ദർശനവേളയിൽ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















