ഖത്തറിൽ ചികിത്സയ്‌ക്കെത്തിയ ഫലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അവറീ

ഖത്തറിൽ ചികിത്സയ്‌ക്കെത്തിയ ഫലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് എത്തിവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. താമസ സൗകര്യം ഒരുക്കിയിരിക്കുന്ന അൽതുമാമ കോംപ്ലക്‌സിൽ എത്തിയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അവറീ കണ്ടത്. ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്‌ഫോടനത്തിൽ ഒരു കാല് നഷ്ടപ്പെട്ട ഫലസ്തീനി ബാലൻ ബഹാ അബൂ ഖാദിഫ് ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
. ''ഒരു കാല് നഷ്ടമായിട്ടും മാതാവിനെ ഇസ്രായേൽ സൈനികർ കൊലപ്പെടുത്തിയിട്ടും കുഞ്ഞിന്റെ പ്രതീക്ഷ നഷ്ടമായിട്ടില്ല. ചികിത്സ ഉൾപ്പെടെ അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത് . ഖത്തറിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത് അഞ്ഞൂറിലേറെ ഫലസ്തീനികളാണ്. ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റ 1500 പേരുണ്ട് .
ഇസ്രായേലും ടെഹ്‌റാൻ പിന്തുണയുള്ള ലെബനീസ് മിലിഷ്യയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ഒരു സമ്പൂർണ്ണ യുദ്ധത്തിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയിൽ പശ്ചിമേഷ്യ നീങ്ങുമ്പോൾ മറ്റൊരു റിപ്പോർട്ടും പുറത്ത് വരുകയാണ്. ഹമാസുകളെ ഒന്നുപോലും ബാക്കി വൈക്കത്തെ നശിപ്പിച്ചിട്ടേ ഗാസയിൽ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha





















