Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

200 റോക്കറ്റുകള്‍ പാഞ്ഞെത്തി പശ്ചിമേഷ്യ നിന്ന് കത്തുന്നു;അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്ക് തിരക്കിട്ട ഫോണ്‍ കോള്‍, ഹിസ്ബുള്ളയെ കളത്തിലിറക്കി യുദ്ധംകൊഴുപ്പിച്ച ഇറാന്‍ തുടങ്ങിവെച്ചത് തീക്കളി,ലബനന്‍ ഇനി ഭൂമുഖത്തുണ്ടാകില്ലെന്ന് ജൂതപ്പടയുടെ പ്രഖ്യാപനം

04 JULY 2024 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു

ഇസ്രയേലും ഹമാസും തുടങ്ങിവെച്ച യുദ്ധം ഇനി തടുത്ത് നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഹിസ്ബുള്ളയെ കളത്തിലിറക്കി യുദ്ധംകൊഴുപ്പിച്ച ഇറാന്‍ തുടങ്ങിവെച്ചത് തീക്കി. പശ്ചിമേഷ്യ നിന്ന് കത്തുന്നു. ഹിസ്ബുള്ള തലവന്റെ തലയെടുത്ത് ഇസ്രയേല്‍ താണ്ഡവമാടി. തൊട്ടുപിന്നാലെ തിരിച്ചടിച്ച് ഹിസ്ബുള്ള ഭീകരര്‍. ലബനനില്‍ നിന്ന് 200 റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തുരുതുരാ പാഞ്ഞു. കലിയിളകി ഇസ്രയേല്‍ ഭരണകൂടം തിരിച്ചടി ശക്തമാക്കാന്‍ ഒരുങ്ങുന്നു. ലബനനിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ഇരച്ചുകയറിയാല്‍ വന്‍ യുദ്ധത്തിലേ അത് കലാശിക്കൂ. മേഖലയില്‍ വലിയ ഭീതി ഉടലെടുത്ത് കഴിഞ്ഞു. ഖത്തര്‍ തുര്‍ക്കി ഇറാന്‍ തുടങ്ങി അറബ് രാജ്യങ്ങളുടെ കണ്ണുകള്‍ ലബനനിലേക്ക്. അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്ക് തിരക്കിട്ട ഫോണ്‍ കോള്‍. യുദ്ധം മഹായുദ്ധത്തിലേക്കെന്ന് ഭയപ്പെട്ട് യുഎന്‍. റോക്കറ്റുകള്‍ അയച്ച ശേഷം തങ്ങള്‍ പിന്നോട്ടേക്കില്ലെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള, ഭീകരരെ തീര്‍ത്തുകെട്ടിയിട്ടേ യുദ്ധം അവസാനിക്കൂവെന്ന് ഇസ്രയേലിന്റെ വെല്ലുവിളി. ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 200ലധികം റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള പറയുന്നു.

തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് മുഹമ്മദ് നിമാഹ് നാസറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഹിസ്ബുള്ള തിരിച്ചടിച്ചത്. ഇസ്രയേലിന് നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് വ്യാഴാഴ്ച നടന്നത്. ഹജ്ജ് അബു നിമാഹ്' എന്നറിയപ്പെടുന്ന നാസര്‍, ഇസ്രയേല്‍ ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഏതാണ്ട് ഒമ്പത് മാസത്തോളം അതിര്‍ത്തി കടന്നുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഇതോടെയാണ് 200 റോക്കറ്റുകള്‍ അയച്ച് ആക്രമണം നടത്താന്‍ ഭീകരരെ പ്രേരിപ്പിച്ചത്. വടക്കന്‍ ഇസ്രയേലിലെയും അധിനിവേശ സിറിയന്‍ ഗോലാന്‍ കുന്നുകളിലെയും നിരവധി സൈനിക താവളങ്ങളില്‍ ഡ്രോണുകള്‍ അയയ്ക്കുകയായിരുന്നു. ലെബനന്‍ഇസ്രയേല്‍ അതിര്‍ത്തിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു വ്യാഴാഴ്ചത്തെ ആക്രമണം. നിരവധി പ്രൊജക്‌ടൈലുകളും സംശയാസ്പദമായ വ്യോമ ലക്ഷ്യങ്ങളും ലെബനനില്‍ നിന്ന് ഇസ്രയേലി പ്രദേശത്തേക്ക് കടന്നതിന് ശേഷം തങ്ങളുടെ സൈന്യം 'തെക്കന്‍ ലെബനനിലെ ലോഞ്ച് പോസ്റ്റുകള്‍ ആക്രമിക്കുകയാണെന്ന്' ഇസ്രയേലി സൈന്യം പറഞ്ഞു, അവയില്‍ മിക്കതും തടഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് വടക്കന്‍ ഇസ്രയേലിലെ നിരവധി പ്രദേശങ്ങളില്‍ തീപിടുത്തമുണ്ടായി.

രണ്ട് കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിസാര പരിക്കുകളോടെ രണ്ട് സ്ത്രീകളെ വടക്കന്‍ ഇസ്രയേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പടിഞ്ഞാറ് നഹാരിയ മുതല്‍ കിഴക്ക് ഗോലാന്‍ വരെയുള്ള വടക്കന്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ 90 മിനിറ്റിനുള്ളില്‍ 17 അലേര്‍ട്ടുകള്‍ മുഴക്കിയതായി സൈന്യം അറിയിച്ചു. ശക്തമായ തിരിച്ചടി ുണ്ടാകും. എന്നാല്‍ അത് ഏത് രൂപത്തിലായിരിക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പ്രതിരോധിക്കാന്‍ നിങ്ങള്‍ തുടങ്ങും മുന്‍പ് ലബനന്‍ കത്തിയമര്‍ന്നിരിക്കുമെന്ന് ഐഡിഎഫിന്റെ വെല്ലുവിളി.

ഇതിനിടെ യുദ്ധം മഹായുദ്ധത്തിലേക്ക് കടക്കുമെന്ന ഭയത്തില്‍ ഹിസ്ബുള്ളയും ഇസ്രയേലി ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം തടുക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍, അറബ് മധ്യസ്ഥരെ അയച്ചു. ഒക്‌ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലിനെ ആക്രമിക്കുകയും 1,139 പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി ഹിസ്ബുള്ള പറയുന്നു. ഹമാസിന് വേണ്ടിയാണ് ഈ പോരാട്ടമെന്ന് ഹിസ്ബുള്ളയുടെ പ്രഖ്യാപനം. ഹിസ്ബുള്ളയുമായി പിരിമുറുക്കം രൂക്ഷമായതിനാല്‍, നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങളുമായ് ആരും വരേണ്ടെന്നും ലെബനനില്‍ യുദ്ധത്തിന് യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സൈന്യം രണ്ടാം മുന്നണിക്ക് തയ്യാറായിട്ടില്ലെന്ന് ബെയ്‌റൂട്ടിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ അനലിസ്റ്റായ റാമി ഖൗരി പറഞ്ഞു.
ഞങ്ങള്‍ ലെബനനെ ആക്രമിക്കാന്‍ പോകുകയാണെന്ന് നെതന്യാഹു, പ്രത്യേകിച്ച് പറയാറുണ്ട്. ഞങ്ങള്‍ ഹിസ്ബുള്ളയെ തകര്‍ക്കാന്‍ പോകുന്നു. പക്ഷേ, അവര്‍ ഗാസയില്‍ യുദ്ധം ചെയ്യുമ്പോഴും അത് ചെയ്യാനുള്ള ശേഷിയില്ല,' ഖൗരി അല്‍ ജസീറയോട് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തലിന് സാധ്യമായ ഏറ്റവും മികച്ച സാഹചര്യമായിരുന്നു എന്നാല്‍ ഹിസ്ബുള്ള അത് നശിപ്പിച്ചു. ഹിസ്ബുള്ള പലതവണ പറഞ്ഞിട്ടുണ്ട്: ഇസ്രയേല്‍ ഗാസയെ ആക്രമിക്കുന്നത് നിര്‍ത്തിയാല്‍ ഞങ്ങള്‍ ഇസ്രയേലിനെ ആക്രമിക്കുന്നത് നിര്‍ത്തും. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള വെടിവയ്പ്പ് രൂക്ഷമായതില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഹിസ്ബുള്ളയുമായ് യുദ്ധം തുടങ്ങിയാല്‍ അത് വലിയ നാശത്തിലേ അവസാനിക്കൂ. ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രയേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും. ഒരുപക്ഷേ മേഖലയിലാകെ വലിയ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയേക്കും. ഇപ്പോള്‍ തന്നെ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 53,000 ഇസ്രയേലികളും ലെബനന്റെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് 94,000 ലബനീസ് പൗരന്മാരും കുടിയിറക്കപ്പെട്ടിട്ടുണ്ട്.

ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉപദേശിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡയും. ലെബനനിലേക്കുള്ള യാത്ര സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് അമേരിക്കയും യു എസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (1 hour ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (2 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (4 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (4 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (4 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (4 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (5 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (5 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (5 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (5 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (6 hours ago)

വാൽപ്പാറ വാഹനാപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായി? ചുരം പോലുള്ള കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തതില്ല? തുടർച്ചയായ ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചു; മോട്ടോർ വാഹന വകുപ  (6 hours ago)

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (6 hours ago)

Malayali Vartha Recommends