Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

200 റോക്കറ്റുകള്‍ പാഞ്ഞെത്തി പശ്ചിമേഷ്യ നിന്ന് കത്തുന്നു;അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്ക് തിരക്കിട്ട ഫോണ്‍ കോള്‍, ഹിസ്ബുള്ളയെ കളത്തിലിറക്കി യുദ്ധംകൊഴുപ്പിച്ച ഇറാന്‍ തുടങ്ങിവെച്ചത് തീക്കളി,ലബനന്‍ ഇനി ഭൂമുഖത്തുണ്ടാകില്ലെന്ന് ജൂതപ്പടയുടെ പ്രഖ്യാപനം

04 JULY 2024 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഇസ്രയേലും ഹമാസും തുടങ്ങിവെച്ച യുദ്ധം ഇനി തടുത്ത് നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഹിസ്ബുള്ളയെ കളത്തിലിറക്കി യുദ്ധംകൊഴുപ്പിച്ച ഇറാന്‍ തുടങ്ങിവെച്ചത് തീക്കി. പശ്ചിമേഷ്യ നിന്ന് കത്തുന്നു. ഹിസ്ബുള്ള തലവന്റെ തലയെടുത്ത് ഇസ്രയേല്‍ താണ്ഡവമാടി. തൊട്ടുപിന്നാലെ തിരിച്ചടിച്ച് ഹിസ്ബുള്ള ഭീകരര്‍. ലബനനില്‍ നിന്ന് 200 റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തുരുതുരാ പാഞ്ഞു. കലിയിളകി ഇസ്രയേല്‍ ഭരണകൂടം തിരിച്ചടി ശക്തമാക്കാന്‍ ഒരുങ്ങുന്നു. ലബനനിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ഇരച്ചുകയറിയാല്‍ വന്‍ യുദ്ധത്തിലേ അത് കലാശിക്കൂ. മേഖലയില്‍ വലിയ ഭീതി ഉടലെടുത്ത് കഴിഞ്ഞു. ഖത്തര്‍ തുര്‍ക്കി ഇറാന്‍ തുടങ്ങി അറബ് രാജ്യങ്ങളുടെ കണ്ണുകള്‍ ലബനനിലേക്ക്. അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്ക് തിരക്കിട്ട ഫോണ്‍ കോള്‍. യുദ്ധം മഹായുദ്ധത്തിലേക്കെന്ന് ഭയപ്പെട്ട് യുഎന്‍. റോക്കറ്റുകള്‍ അയച്ച ശേഷം തങ്ങള്‍ പിന്നോട്ടേക്കില്ലെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള, ഭീകരരെ തീര്‍ത്തുകെട്ടിയിട്ടേ യുദ്ധം അവസാനിക്കൂവെന്ന് ഇസ്രയേലിന്റെ വെല്ലുവിളി. ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 200ലധികം റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള പറയുന്നു.

തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് മുഹമ്മദ് നിമാഹ് നാസറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഹിസ്ബുള്ള തിരിച്ചടിച്ചത്. ഇസ്രയേലിന് നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് വ്യാഴാഴ്ച നടന്നത്. ഹജ്ജ് അബു നിമാഹ്' എന്നറിയപ്പെടുന്ന നാസര്‍, ഇസ്രയേല്‍ ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഏതാണ്ട് ഒമ്പത് മാസത്തോളം അതിര്‍ത്തി കടന്നുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഇതോടെയാണ് 200 റോക്കറ്റുകള്‍ അയച്ച് ആക്രമണം നടത്താന്‍ ഭീകരരെ പ്രേരിപ്പിച്ചത്. വടക്കന്‍ ഇസ്രയേലിലെയും അധിനിവേശ സിറിയന്‍ ഗോലാന്‍ കുന്നുകളിലെയും നിരവധി സൈനിക താവളങ്ങളില്‍ ഡ്രോണുകള്‍ അയയ്ക്കുകയായിരുന്നു. ലെബനന്‍ഇസ്രയേല്‍ അതിര്‍ത്തിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു വ്യാഴാഴ്ചത്തെ ആക്രമണം. നിരവധി പ്രൊജക്‌ടൈലുകളും സംശയാസ്പദമായ വ്യോമ ലക്ഷ്യങ്ങളും ലെബനനില്‍ നിന്ന് ഇസ്രയേലി പ്രദേശത്തേക്ക് കടന്നതിന് ശേഷം തങ്ങളുടെ സൈന്യം 'തെക്കന്‍ ലെബനനിലെ ലോഞ്ച് പോസ്റ്റുകള്‍ ആക്രമിക്കുകയാണെന്ന്' ഇസ്രയേലി സൈന്യം പറഞ്ഞു, അവയില്‍ മിക്കതും തടഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് വടക്കന്‍ ഇസ്രയേലിലെ നിരവധി പ്രദേശങ്ങളില്‍ തീപിടുത്തമുണ്ടായി.

രണ്ട് കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിസാര പരിക്കുകളോടെ രണ്ട് സ്ത്രീകളെ വടക്കന്‍ ഇസ്രയേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പടിഞ്ഞാറ് നഹാരിയ മുതല്‍ കിഴക്ക് ഗോലാന്‍ വരെയുള്ള വടക്കന്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ 90 മിനിറ്റിനുള്ളില്‍ 17 അലേര്‍ട്ടുകള്‍ മുഴക്കിയതായി സൈന്യം അറിയിച്ചു. ശക്തമായ തിരിച്ചടി ുണ്ടാകും. എന്നാല്‍ അത് ഏത് രൂപത്തിലായിരിക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പ്രതിരോധിക്കാന്‍ നിങ്ങള്‍ തുടങ്ങും മുന്‍പ് ലബനന്‍ കത്തിയമര്‍ന്നിരിക്കുമെന്ന് ഐഡിഎഫിന്റെ വെല്ലുവിളി.

ഇതിനിടെ യുദ്ധം മഹായുദ്ധത്തിലേക്ക് കടക്കുമെന്ന ഭയത്തില്‍ ഹിസ്ബുള്ളയും ഇസ്രയേലി ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം തടുക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍, അറബ് മധ്യസ്ഥരെ അയച്ചു. ഒക്‌ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലിനെ ആക്രമിക്കുകയും 1,139 പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി ഹിസ്ബുള്ള പറയുന്നു. ഹമാസിന് വേണ്ടിയാണ് ഈ പോരാട്ടമെന്ന് ഹിസ്ബുള്ളയുടെ പ്രഖ്യാപനം. ഹിസ്ബുള്ളയുമായി പിരിമുറുക്കം രൂക്ഷമായതിനാല്‍, നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങളുമായ് ആരും വരേണ്ടെന്നും ലെബനനില്‍ യുദ്ധത്തിന് യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സൈന്യം രണ്ടാം മുന്നണിക്ക് തയ്യാറായിട്ടില്ലെന്ന് ബെയ്‌റൂട്ടിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ അനലിസ്റ്റായ റാമി ഖൗരി പറഞ്ഞു.
ഞങ്ങള്‍ ലെബനനെ ആക്രമിക്കാന്‍ പോകുകയാണെന്ന് നെതന്യാഹു, പ്രത്യേകിച്ച് പറയാറുണ്ട്. ഞങ്ങള്‍ ഹിസ്ബുള്ളയെ തകര്‍ക്കാന്‍ പോകുന്നു. പക്ഷേ, അവര്‍ ഗാസയില്‍ യുദ്ധം ചെയ്യുമ്പോഴും അത് ചെയ്യാനുള്ള ശേഷിയില്ല,' ഖൗരി അല്‍ ജസീറയോട് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തലിന് സാധ്യമായ ഏറ്റവും മികച്ച സാഹചര്യമായിരുന്നു എന്നാല്‍ ഹിസ്ബുള്ള അത് നശിപ്പിച്ചു. ഹിസ്ബുള്ള പലതവണ പറഞ്ഞിട്ടുണ്ട്: ഇസ്രയേല്‍ ഗാസയെ ആക്രമിക്കുന്നത് നിര്‍ത്തിയാല്‍ ഞങ്ങള്‍ ഇസ്രയേലിനെ ആക്രമിക്കുന്നത് നിര്‍ത്തും. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള വെടിവയ്പ്പ് രൂക്ഷമായതില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഹിസ്ബുള്ളയുമായ് യുദ്ധം തുടങ്ങിയാല്‍ അത് വലിയ നാശത്തിലേ അവസാനിക്കൂ. ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രയേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും. ഒരുപക്ഷേ മേഖലയിലാകെ വലിയ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയേക്കും. ഇപ്പോള്‍ തന്നെ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 53,000 ഇസ്രയേലികളും ലെബനന്റെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് 94,000 ലബനീസ് പൗരന്മാരും കുടിയിറക്കപ്പെട്ടിട്ടുണ്ട്.

ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉപദേശിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡയും. ലെബനനിലേക്കുള്ള യാത്ര സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് അമേരിക്കയും യു എസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (5 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (15 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (30 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (4 hours ago)

Malayali Vartha Recommends